കോമാളി ജീവിതത്തിന്‍റെ മൂന്ന് പതിറ്റാണ്ടുകൾ
text_fieldsകണ്ണൂർ പോലീസ് മൈതാനിയിൽ നാലുപാടുമായി വലിച്ചുകെട്ടിയ സർക്കസ് കൂടാരത്തിൽ അത്യപൂർവമായ ഒരാഘോഷം നടന്നു. ശ്വാസമടക്കി പിടിച്ച് അഭ്യാസങ്ങളിലേക്ക് കണ്ണുംനട്ടിരിക്കുന്ന കാണികളെ ഇടനേരങ്ങളിൽ കുടുകുടെ ചിരിപ്പിക്കുന്ന ചില ചെറിയ വലിയ മനുഷ്യരുടെ ആഘോഷം. കേക്കും അലങ്കാരങ്ങളുമായി മധുരവും പാട്ടുമായി ഒരാഘോഷം.
കഴിഞ്ഞ 30 വർഷമായി രംഗാദാബി സർക്കസിൽ കോമാളി വേഷം കെട്ടാൻ തുടങ്ങിയിട്ട്. 21 വർഷമാകുന്നു സാഗർ ചിരിയുടെ പടക്കങ്ങൾ പൊട്ടിക്കാൻ തുടങ്ങിയിട്ട്. രാംസിങ്ങിെൻറ ചിരിജീവിതത്തിന് പ്രായം 15. പൊക്കമില്ലായ്മയുടെ കണ്ണീർമഴയിൽ ചിരിക്കുട ചൂടി അവർ കാണികളെ കുടുകുടെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്നു. രംഗാദാബിയുടെ തമ്പിലെ 30ാം വാർഷികം കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന ജംബോ സർക്കസ് കൂടാരത്തിൽ കൂട്ടുകാർ ആേഘാഷമാക്കി. കേക്കു മുറിച്ച് കൂട്ടുകാർക്ക് പങ്കുവെച്ചു.
വർഷം 30 കഴിഞ്ഞെങ്കിലും കേരളത്തിൽ ഒരിക്കൽകൂടി കളിക്കാൻ കഴിഞ്ഞതിെൻറ ആവേശത്തിലാണ് രംഗാദാബി. കേരളത്തിലെത്തുമ്പോൾ തങ്ങൾക്ക് ‘വലിയ ആളാ’യെന്നതു
പോലെയാണ് തോന്നുകയെന്ന് രംഗാദാബി പറഞ്ഞു.
അപമാനിക്കപ്പെട്ട, പരിഹസിക്കപ്പെട്ട അനുഭവം മാത്രമാണ് സ്വന്തം നാടായ ഗുജറാത്തിൽ നിന്നുണ്ടായിട്ടുള്ളത്. മലയാളികൾ അങ്ങനെയല്ല, സ്നേഹമുണ്ട്. ഇവിടെ തങ്ങൾക്ക്
ഹസ്തദാനം ചെയ്യാനും ഒപ്പമിരുന്ന് സെൽഫിയെടുക്കാനും മത്സരിക്കുകയാണ് ആളുകൾ. ആരും കളിയാക്കി ഒന്നും പറയാറില്ല. - രംഗാദാബി പറയുന്നു. മഹാരാഷ്ട്രയിലെ
മാൻമാട് സ്വാദേശിയായ സാഗറും ഉത്തർപ്രദേശ് ബനാറസ് സ്വദേശിയായ രാംസിംഗും അതുശരിവെക്കുന്നു.
പണ്ടത്തെപ്പോലെ ആളുകളെ ആകർഷിക്കാത്ത സർക്കസ് കൂടാരത്തിൽ ഇൗ കൊച്ചുമനുഷ്യരുടെ ജീവിതം കരിനിഴലിലാണ്. എത്രകാലം ഇൗ തമ്പുകൾ സജീവമായി തുടരുമെന്നുറപ്പില്ല. എങ്കിലും അവസാനത്തെ കാണിയെയും ചിരിപ്പിക്കാൻ ഇൗ കൂടാരത്തിലുണ്ടാവുമെന്ന് രംഗാദാബിയും കൂട്ടുകാരും തറപ്പിച്ചു പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.