ജലന്ധർ ബിഷപ്പിനെ ഏഴു മണിക്കൂർ ചോദ്യം ചെയ്തു; ഇന്നും ഹാജരാകണം
text_fieldsബിഷപ് നേരത്തേ പറഞ്ഞ കാര്യങ്ങളിൽ പത്ത് പൊരുത്തക്കേടുകളാണ് അന്വേഷണ സംഘം കണ്ടെത്തിയത്. മൂന്നിലധികം പൊരുത്തക്കേടുകളിൽ വ്യക്തത വരുത്താനായാൽ ബിഷപ്പിന് മേൽ കുരുക്ക് മുറുകുമെന്നാണ് വിവരം
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ജലന്ധർ രൂപത ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിനെ അന്വേഷണ സംഘം ഏഴര മണിക്കൂറോളം ചോദ്യം ചെയ്തു. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് എസ്.പി ഒാഫിസിലെ അത്യാധുനിക മുറിയിൽ രാവിലെ 11ന് ആരംഭിച്ച ചോദ്യം ചെയ്യൽ വൈകീട്ട് ആറരയോടെയാണ് അവസാനിച്ചത്. ചോദ്യം ചെയ്യൽ വ്യാഴാഴ്ചയും തുടരും. ഇന്ന് രാവിലെ 11ന് ഹാജരാകാൻ ബിഷപ്പിനോട് നിർദേശിച്ചിട്ടുണ്ട്.
ബുധനാഴ്ച രാവിലെ പത്തിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് ബിഷപ്പിന് പൊലീസ് നോട്ടീസ് നൽകിയിരുന്നത്. ചോദ്യം ചെയ്യലിന് മുന്നോടിയായി രാവിലെ എറണാകുളം റേഞ്ച് െഎ.ജി വിജയ് സാക്കറെയുടെ സാന്നിധ്യത്തിൽ കോട്ടയം എസ്.പി. എസ്. ഹരിശങ്കർ, അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷ് എന്നിവർ യോഗം ചേർന്നു. എസ്.പിക്കും ഡിവൈ.എസ്.പിക്കുമൊപ്പം ഡി.സി.പി ജെ. ഹിമേന്ദ്രനാഥും ചോദ്യം ചെയ്യലിൽ പെങ്കടുത്തു.ജലന്ധറില്‍ നടന്ന ഒമ്പതു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ബിഷപ്പും നേരത്തേ കന്യാസ്ത്രീയും നൽകിയ മൊഴികളിലെ വൈരുധ്യം നീക്കാൻ ലക്ഷ്യമിട്ട് 104 ചോദ്യങ്ങളാണ് ബിഷപ്പിന് മുന്നിൽ ഉന്നയിച്ചത്. ആദ്യഘട്ട ചോദ്യം ചെയ്യലിലും മുന്‍കൂര്‍ ജാമ്യാപേക്ഷയിലും പറഞ്ഞ കാര്യങ്ങളിൽ അദ്ദേഹം ഉറച്ചുനിന്നു. ബലാത്സംഗം ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും ആവർത്തിച്ച ബിഷപ്, കന്യാസ്ത്രീക്ക് അയച്ച മൊബൈൽ സന്ദേശങ്ങളുടെ പകർപ്പും അവർക്കൊപ്പം പെങ്കടുത്ത ചടങ്ങിെൻറ വിഡിയോയും തെളിവായി ഹാജരാക്കിയെന്നാണ് സൂചന.
പരാതിക്ക് പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്ന ആരോപണവും ആവർത്തിച്ചു. അന്വേഷണവുമായി ബിഷപ് പൂർണമായി സഹകരിക്കുന്നുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം എസ്.പി. എസ്. ഹരിശങ്കർ മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യം ചെയ്യൽ വ്യാഴാഴ്ച തൃപ്പൂണിത്തുറയിൽതന്നെ തുടരും. ഇതു പൂർത്തിയായശേഷമേ അറസ്റ്റ് അടക്കം മറ്റു കാര്യങ്ങൾ തീരുമാനിക്കൂ എന്നും എസ്.പി വ്യക്തമാക്കി. ബിഷപ് നേരത്തേ പറഞ്ഞ കാര്യങ്ങളിൽ പത്ത് പൊരുത്തക്കേടുകളാണ് അന്വേഷണ സംഘം കണ്ടെത്തിയത്. മൂന്നിലധികം പൊരുത്തക്കേടുകളിൽ വ്യക്തത വരുത്താനായാൽ ബിഷപ്പിന് മേൽ കുരുക്ക് മുറുകും.
ഏതെങ്കിലും ഘട്ടത്തില്‍ ബിഷപ് പ്രതികരിക്കാതിരുന്നാൽ മാത്രമാകും സര്‍ക്കാറുമായും നിയമവിദഗ്ധരുമായും ആലോചിച്ച് അറസ്റ്റിലേക്ക് നീങ്ങുക. ഐ.ജി വിജയ് സാഖറെയുടെ നേതൃത്വത്തിലുള്ള സംഘം 500 ചോദ്യങ്ങളടങ്ങുന്ന പട്ടികയാണ് തയാറാക്കിയിട്ടുള്ളത്. പുറത്തിറങ്ങിയ ബിഷപ്പിെൻറ കാറിന് മുന്നിലേക്ക് മുദ്രാവാക്യം വിളികളുമായി എ.െഎ.വൈ.എഫ് പ്രവർത്തകർ ചാടിവീണെങ്കിലും പൊലീസ് ഇടപെട്ട് ബിഷപ്പിന് വഴിയൊരുക്കി.
ബിഷപ്പിന് സഹായവുമായി പൊലീസ്
കൊച്ചി: ബലാത്സംഗ ആരോപണം നേരിടുന്ന ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിനെ മാധ്യമശ്രദ്ധയിൽനിന്ന് രക്ഷിച്ചെടുക്കാൻ പൊലീസ് നടത്തിയത് ആസൂത്രിതനീക്കം. ഇത്തരം കേസുകളിൽ മറ്റൊരു പ്രതിക്കും ലഭിക്കാത്ത പരിഗണനയും കരുതലും ബിഷപ്പിന് ലഭ്യമാക്കാൻ പൊലീസ് ജാഗ്രത പുലർത്തി. ബിഷപ് കേരളത്തിൽ എത്തിയിട്ടില്ലെന്ന ധാരണ പരത്താനും മാധ്യമങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുമാണ് പൊലീസ് പലപ്പോഴും ശ്രമിച്ചത്.
രാവിലെ പത്തിന് ബിഷപ് ചോദ്യംചെയ്യലിന് ഹാജരാകുമെന്നറിഞ്ഞ് ദേശീയ മാധ്യമപ്രതിനിധികളടക്കം തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഒാഫിസിനുമുന്നിൽ നേരത്തേ എത്തി. ഇതിനിടെ, അഭ്യൂഹങ്ങൾക്ക് വഴിമരുന്നിട്ട് കടവന്ത്രയിലെ െഎ.ജിയുടെ ക്യാമ്പ് ഒാഫിസിൽ ഉദ്യോഗസ്ഥർ യോഗം ചേർന്നു. ബിഷപ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നാണ് യോഗത്തിനെത്തിയ വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ, അപ്പോഴെല്ലാം ബിഷപ്പിെൻറ ദൂതന്മാരുമായി പൊലീസിന് കൃത്യമായ ആശയവിനിമയമുണ്ടായിരുന്നു. യോഗം നീണ്ടപ്പോൾ 11ഒാടെ ഹാജരായാൽ മതിയെന്ന് ബിഷപ്പിന് രഹസ്യസന്ദേശം നൽകി. മാധ്യമങ്ങളെ അകറ്റി സുരക്ഷിതമായി ഹാജരാവാൻ എല്ലാ സഹായവും ആവർത്തിച്ച് വാഗ്ദാനം ചെയ്തു.
യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ഡിവൈ.എസ്.പി മാധ്യമങ്ങളോട് സംസാരിക്കാൻ നിൽക്കാതെ തൃപ്പൂണിത്തുറയിലേക്ക് കുതിച്ചു. തൊട്ടുപിന്നാലെ ബിഷപ്പും സ്ഥലത്തെത്തി. കാർ രണ്ട് വാഹനങ്ങൾക്കിടയിലേക്ക് കയറ്റിനിർത്താൻ സൗകര്യം ചെയ്തുകൊടുത്ത പൊലീസ്, പുറത്തിറങ്ങിയ ബിഷപ്പിെൻറ മുഖം കാമറയിൽ പതിയാതിരിക്കാൻ മുന്നിലും പിന്നിലും മറഞ്ഞുനിന്നു. ചോദ്യം ചെയ്യൽമുറിയിലേക്ക് നടക്കുേമ്പാഴും ബിഷപ്പിനെ പരമാവധി മറയ്ക്കാൻ പൊലീസ് ശ്രദ്ധിച്ചു.
ഏതാനും ദിവസമായി ബിഷപ് കേരളത്തിലുണ്ടായിരുന്നു എന്നാണ് അറിയുന്നത്.
ബിഷപ്പിനുനേരെ എ.ഐ.വൈ.എഫ് പ്രവർത്തകരുടെ മിന്നൽ പ്രതിഷേധം
തൃപ്പൂണിത്തുറ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ആരോപണവിധേയനായ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യംചെയ്ത തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് എസ്.പി ഒാഫിസ് ബുധനാഴ്ച സാക്ഷ്യംവഹിച്ചത് ആകാംക്ഷയും നാടകീയതയും നിറഞ്ഞ മുഹൂർത്തങ്ങൾക്ക്. ബിഷപ് എത്തുന്നതറിഞ്ഞ് രാവിലെതന്നെ മാധ്യമപ്രവർത്തകരടക്കം നിരവധി പേർ ഒാഫിസിന് മുന്നിൽ തടിച്ചുകൂടി. ഇതോടെ ഇതുവഴിയുള്ള യാത്രക്കാരുടെ ശ്രദ്ധയും ഇവിടേക്കായി. ബി.ബി.സി ഉൾപ്പെടെ അന്തർദേശീയ-ദേശീയ മാധ്യമങ്ങളുടെ പ്രതിനിധികളടക്കം എത്തിയിരുന്നു. ബിഷപ്പിെൻറ വരവിനെക്കുറിച്ച് അഭ്യൂഹങ്ങളും ആകാംക്ഷകളുമാണ് രാവിലത്തെ മണിക്കൂറുകളിൽ നിറഞ്ഞത്.
രാവിലെ 11ഒാടെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡിവൈ.എസ്.പി സുഭാഷും തൊട്ടുപിന്നാലെ ബിഷപ്പും എത്തിയത്. തുടർന്ന് കോട്ടയം എസ്.പി എസ്. ഹരിശങ്കറും സ്ഥലത്തെത്തിയതോടെ ചോദ്യംചെയ്യൽ ആരംഭിച്ചു. ഇത് മണിക്കൂറുകൾ നീണ്ടതോടെ ഓഫിസിനുപുറത്തെ ജനക്കൂട്ടത്തിെൻറ വലുപ്പം കൂടിവന്നു. വൈകീട്ടായതോടെ കൂടുതൽ ആളുകൾ ഇവിടേക്കെത്തി. ചോദ്യംചെയ്യൽ അവസാനിപ്പിക്കുന്നതിെൻറ ഭാഗമായി കൂടുതൽ പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചതോടെ ബിഷപ്പിനെ അറസ്റ്റ് ചെയ്തേക്കുമെന്ന പ്രചാരണം ശക്തമായി.
ഇതോടെ അറസ്റ്റുണ്ടായാൽ കാണാനും മറ്റുമായി നിരവധി പേർ സമീപത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയും മുകളിൽ തമ്പടിച്ചു. പ്രതിഷേധവും ജനത്തിരക്കും ഭയന്ന് പ്രധാന റോഡിൽനിന്ന് ക്രൈംബ്രാഞ്ച് ഓഫിസിലേക്കുള്ള വഴിയിൽ ബാരിക്കേഡ് സ്ഥാപിച്ച് ഗതാഗത-കാൽനട യാത്രകൾ നിയന്ത്രിച്ചിരുന്നു. ഇതോടെ എന്തും സംഭവിേച്ചക്കാമെന്ന ആശങ്കയിലായിരുന്നു ഏഴര മണിക്കൂർ തൃപ്പൂണിത്തുറ. ചോദ്യം ചെയ്യലിനുശേഷം പുറത്തിറക്കുേമ്പാഴും ബിഷപ് കാമറക്കണ്ണുകളിൽ പെടാതിരിക്കാൻ കുെറ പേർ അദ്ദേഹത്തിന് ചുറ്റും ഉണ്ടായിരുന്നു.
പുറത്തിറങ്ങിയ ബിഷപ്പിനുനേരെ എ.ഐ.വൈ.എഫ് പ്രവർത്തകർ നടത്തിയ അപ്രതീക്ഷിത പ്രതിഷേധം സ്പെഷൽ ബ്രാഞ്ചിനെപോലും ഞെട്ടിച്ചു. നാട്ടുകാർക്കും മാധ്യമപ്രവർത്തകർക്കുമിടയിലാണ് പ്രതിഷേധക്കാർ ഇടംപിടിച്ചിരുന്നത്. ബിഷപ്പിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ആവശ്യം. കന്യാസ്ത്രീക്ക് പൂർണ പിന്തുണ നൽകുന്നതായും അന്വേഷണം തൃപ്തികരമല്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും പ്രവർത്തകർ പറഞ്ഞു. ഭരിക്കുന്ന സർക്കാറിെൻറ കൊടിയുടെ നിറം നോക്കാത്ത നിലപാടാണ് തങ്ങൾക്ക് ഇക്കാര്യത്തിലെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.