പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്ന പ്രതിക്ക് ജാമ്യം; പിൻവലിക്കാൻ സർക്കാർ ഹരജി
text_fieldsകൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ഹൈകോടതി അനുവദിച്ച ജാമ്യം പിൻവലിക്കാൻ സർക്കാറിെൻറ ഹരജി.
ആലപ്പുഴ തുറവൂർ സ്വദേശിനിയായ 17കാരിയെ മലക്കപ്പാറയിൽ എത്തിച്ച് പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതി എറണാകുളം കുമ്പളം മുട്ടിങ്കൽ സഫർഷാ (32) വസ്തുതകൾ മറച്ചുെവച്ചാണ് ജാമ്യം നേടിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധന ഹരജി നൽകിയത്.
കുറ്റപത്രം നൽകിയ വിവരം യഥാസമയം അറിയിക്കാൻ കഴിയാതെപോയെന്നും ജാമ്യ ഉത്തരവ് പുനഃപരിശോധിക്കണമെന്നുമാണ് ഹരജിയിലുള്ളത്. േമയ് 12ന് സിംഗിൾ ബെഞ്ച് അനുവദിച്ച ജാമ്യം പുനഃപരിശോധിക്കണമെന്നാണ് ആവശ്യം.
ജനുവരി ഏഴിന് പെൺകുട്ടി കൊല്ലപ്പെട്ടതിെൻറ പിറ്റേദിവസം തന്നെ പ്രതി അറസ്റ്റിലാവുകയും 83 ദിവസം കഴിഞ്ഞ് ഏപ്രിൽ ഒന്നിന് അന്വേഷണസംഘം എറണാകുളം കോടതിയിൽ കുറ്റപത്രം നൽകിയതായും ഹരജിയിൽ പറയുന്നു. എന്നാൽ, അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകിയിട്ടില്ലെന്നും നിയമപരമായി ലഭിക്കേണ്ട ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പ്രതി ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
കുറ്റപത്രം സമർപ്പിച്ച വിവരം പ്രോസിക്യൂഷനും അറിയിച്ചില്ല. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാനായില്ലെന്ന വീഴ്ച ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ കോടതി എടുത്തുപറഞ്ഞിരുന്നു. കുറ്റപത്രം നൽകിയ വിവരം യഥാസമയം അറിയിക്കാനാവാതെ പോയെന്നാണ് സർക്കാറിെൻറ പുനഃപരിശോധന ഹരജിയിൽ ചൂണ്ടിക്കാട്ടിയത്.
കൃത്യമായ വിവരം പ്രോസിക്യൂഷന് പൊലീസ് കൈമാറിയില്ലെന്നാണ് വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.