Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹർത്താലിലെ അക്രമം:...

ഹർത്താലിലെ അക്രമം: മുതലെടുപ്പ് നടത്താനുള്ള ബി.ജെ.പി, സംഘ്പരിവാർ ശ്രമം പാളി 

text_fields
bookmark_border
ഹർത്താലിലെ അക്രമം: മുതലെടുപ്പ് നടത്താനുള്ള ബി.ജെ.പി, സംഘ്പരിവാർ ശ്രമം പാളി 
cancel

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിലൂടെ നടന്ന ഹർത്താലിനിടെയുണ്ടായ അതിക്രമങ്ങൾ രാഷ്ട്രീയമായും വർഗീയമായും മുതലാക്കാനുള്ള ബി.ജെ.പി, സംഘ്പരിവാർ ശക്തികളുടെ ശ്രമം പൊളിഞ്ഞു. ഹർത്താലിനിടെ അക്രമത്തിന് ആഹ്വാനം ചെയ്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർക്ക് ആർ.എസ്.എസ് ബന്ധമുണ്ടായിരുെന്നന്ന വിവരം പുറത്തുവന്നതോടെയാണ് സംഘ്പരിവാർ ശക്തികൾ പ്രതിരോധത്തിലായത്. അതിക്രമം നടത്തിയത് ഒരു പ്രത്യേക വിഭാഗമാണെന്ന പ്രചാരണം നടത്തി വർഗീയ ധ്രുവീകരണം നടത്താമെന്നായിരുന്നു  സംഘ്പരിവാർ ശക്തികൾ കരുതിയിരുന്നത്. 

അതിെൻറ ഭാഗമായി സംഭവത്തിനു പിന്നിൽ തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണെന്നുള്ള വ്യാപകമായ പ്രചാരണവും ഇവർ നടത്തി. അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.െഎ.എ) വിടണമെന്ന ആവശ്യവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ തന്നെ രംഗത്തെത്തുകയും ചെയ്തു. എന്നാൽ, ഇപ്പോൾ പിടിയിലായ അഞ്ചുപേർക്കും ആർ.എസ്.എസ് ബന്ധമുണ്ടായിരുെന്നന്ന് വ്യക്തമായതോടെ ബി.ജെ.പിയും പ്രതിരോധത്തിലായി. 

പുതിയ സംഭവവികാസങ്ങളോടെ ഹർത്താലിന് ആഹ്വാനം ചെയ്തതിന് പിന്നിൽ നടന്ന ഗൂഢാലോചനയുടെ സ്വഭാവം മാറുകയാണ്. എൻ.െഎ.എ അന്വേഷണം ആവശ്യപ്പെട്ട കുമ്മനമാകെട്ട ശനിയാഴ്ച മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ പിടിയിലായ പ്രവർത്തകർ ആർ.എസ്.എസുകാരാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന്  വ്യക്തമാക്കുക മാത്രമാണ് ചെയ്തത്. അേന്വഷണ ആവശ്യം ആവർത്തിച്ചുമില്ല. 

ഹർത്താലിന് ശേഷവും വീണ്ടും അക്രമങ്ങൾക്കുള്ള ആഹ്വാനം പിടിയിലായവരിൽ ചിലർ നടത്തിയെന്ന നിലയിലുള്ള ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്. മുമ്പ് സിപി.എം അക്രമത്തിെൻറ പേരിൽ കേന്ദ്രസർക്കാർ ഇടപെടലുണ്ടാക്കാൻ ശ്രമം നടത്തിയ സംഘ്പരിവാർ ശക്തികൾ ഇപ്പോൾ തീവ്രവാദത്തിെൻറ പേരിൽ കേരളത്തെ പ്രതിക്കൂട്ടിലാക്കാനാണ് ഇൗ ഹർത്താൽ അക്രമങ്ങളിലൂടെ ശ്രമിച്ചത്. കേന്ദ്ര ഇൻറലിജൻസ് മേധാവിതന്നെ നേരിട്ട് കേരളത്തിലെത്തി സ്ഥിതി വിലയിരുത്തുന്ന അവസ്ഥയുമുണ്ടായി. ഇതെല്ലാം  സംഘ്പരിവാർ ശക്തികളുടെ ഇടപെടൽ മൂലമായിരുെന്നന്നും വ്യക്തം. 


ഹർത്താലിന് പിന്നിൽ മുസ്ലിം സംഘടനകളെന്ന പ്രചാരണം പൊളിയുന്നു
മലപ്പുറം: കശ്മീരിൽ പെൺകുട്ടി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് നടന്ന ഹർത്താൽ ആഹ്വാനം വിജയിപ്പിച്ചത് മുസ്ലിം സംഘടനകളാണെന്ന പ്രചാരണം െപാളിയുന്നു. വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കി ഹർത്താലിന് ആഹ്വാനം ചെയ്തതിന് പിടിയിലായ തിരുവനന്തപുരം, കൊല്ലം ജില്ലയിലെ അഞ്ചുപേരുടെ രാഷ്ട്രീയബന്ധം ഇതിനുദാഹരണമാണ്. മലപ്പുറം ജില്ലയിൽ അറസ്റ്റിലായവരിലും എല്ലാ പാർട്ടികളിലും വിഭാഗത്തിലുമുള്ളവരുണ്ടെന്ന് ഇതിനകം വ്യക്തമായതാണ്.

കൂടുതൽ അറസ്റ്റ് നടന്ന തിരൂരിൽ 13 കേസുകളിലായി 37 പേരാണ് ജയിലിൽ കഴിയുന്നത്. ഇവരിൽ 11 പേർ മുസ്ലിം ലീഗുകാരാണ്. സി.പി.എം (ആറ്), കോൺഗ്രസ് (ഒന്ന്), ഒരു പാർട്ടിയിലുമില്ലാത്തവർ (19) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ വിവരങ്ങൾ. കച്ചവട സ്ഥാപനങ്ങൾ തകർത്തതടക്കമുള്ള കേസുകളുമായി ബന്ധപ്പെട്ട് താനൂരിൽ 14 പേരെയാണ് ഇതുവരെ റിമാൻഡ് ചെയ്തത്. ഇൗ കൂട്ടത്തിലും പ്രധാന രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരുണ്ട്. 

തിരൂർക്കാട്ട് അക്രമസംഭവങ്ങളിൽ 26 പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇതിൽ ആറുപേരാണ് ജാമ്യം കിട്ടാതെ ജയിലിൽ കഴിയുന്നത്. ഇവരിൽ സി.പി.എം, ലീഗ് പ്രവർത്തകരുമുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. കൊളത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അക്രമസംഭവങ്ങളിൽ പിടിയിലായ അഞ്ചുപേരാണ് പെരിന്തൽമണ്ണ സബ് ജയിലിൽ കഴിയുന്നത്. ഇവരിൽ രണ്ടുപേർ വീതം സി.പി.എം, ലീഗ് പ്രവർത്തകരാണ്. ഒരാൾ എസ്.ഡി.പി.െഎക്കാരനാണ്. 

ലൈവ് വിഡിയോ: മൂന്നുപേർക്കെതിരെ കേസ്
ചക്കരക്കല്ല്: ഫേസ്ബുക്കിൽ ലൈവ് വിഡിയോ പോസ്റ്റ്ചെയ്ത മൂന്ന് യുവാക്കൾക്കെതിരെ കേസ്. പടന്നോട്ടെ കെ.വി. ഷംഷാദ് (19), കാനച്ചേരിയിലെ പി.വി. മിദ്‌ലാജ് (19), ഇ.കെ. ജാസിം (19) എന്നിവർക്കെതിരെയാണ് ചക്കരക്കല്ല് പൊലീസ് കേസെടുത്തത്. കശ്മീരിലെ കഠ്വയിലെ എട്ടുവയസ്സുകാരിയെ  പീഡിപ്പിച്ചു കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട്  ഭരണകർത്താക്കളെയും പൊലീസിനെയും അധിക്ഷേപിക്കുകയും ഹർത്താൽ ആഹ്വാനം ഉൾപ്പെടെ നടത്തിയെന്നുമാണ് കേസ്. ഹർത്താലുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ വഴി പ്രകോപനം സൃഷ്ടിച്ചവർക്കെതിരെ നടപടി ശക്തമാക്കിയിട്ടുണ്ട്. ഇതേ തുടർന്ന് കൂടുതൽപേർ കേസിൽ അകപ്പെടും.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - harthal arrest- kerala news
Next Story