വിദേശത്തുനിന്ന് വരുന്നവർക്ക് സർക്കാർ ക്വാറൻറീനിൽ ഇളവ്; ഉപാധികളോടെ വീടുകളിൽ ക്വാറൻറീൻ
text_fieldsതിരുവനന്തപുരം: വിദേശത്തുനിന്ന് വരുന്നവരിൽ വീടുകളിൽ മതിയായ ക്വാറൻറീൻ സൗകര്യമുള്ളവരെ നിബന്ധനകളോടെ സർക്കാർകേന്ദ്രങ്ങളിലെ ഏഴു ദിവസത്തെ നിർബന്ധിത ക്വാറൻറീനിൽനിന്ന് ഒഴിവാക്കി. ഇവർ 14 ദിവസവും വീടുകളിൽ കർശനനിരീക്ഷണത്തിൽ കഴിയണം. സൗകര്യങ്ങൾ വിലയിരുത്തി തദ്ദേശ സ്ഥാപനങ്ങൾ അനുവദിക്കുന്ന വീടുകളിൽ നിരീക്ഷണ സംവിധാനം ‘സർക്കാർ ക്വാറൻറീൻ കേന്ദ്ര’മായി പരിഗണിക്കുമെന്നാണ് ഇത് സംബന്ധിച്ച് ദുരന്തനിവാരണ വകുപ്പിെൻറ ഉത്തരവിൽ വ്യക്തമാക്കുന്നത്.
ഒാേരാ ജില്ലയിലെയും സാഹചര്യങ്ങൾക്കനുസരിച്ച് അതത് കലക്ടർമാരാണ് നിബന്ധനകൾ നിശ്ചയിക്കുക. വീടുകളിൽ നിരീക്ഷണത്തിൽ പോകാൻ താൽപര്യപ്പെടുന്നവർ മുൻകൂട്ടി തദ്ദേശസ്ഥാപനങ്ങൾ വഴി രേഖാമൂലം അനുമതി തേടണം. വീടുകളിൽ മതിയായ സൗകര്യമുെണ്ടന്ന് തദ്ദേശ സ്ഥാപനം വഴി ഉറപ്പുവരുത്തിയ ശേഷമായിരിക്കും വീട്ടിലെ ക്വാറൻറീൻ അനുവദിക്കുക. ബന്ധപ്പെട്ട പ്രാഥമികാേരാഗ്യകേന്ദ്രത്തിെല മെഡിക്കൽ ഒാഫിസർ വഴിയാണ് ക്വാറൻറീൻ സൗകര്യങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പുവരുത്തുക.
വീട്ടിൽ 10 വയസ്സിന് താഴെയുള്ള കുട്ടികേളാ 65 വയസ്സിന് മുകളിൽ പ്രായമുള്ളവരോ ഗുരുതരരോഗങ്ങൾ ബാധിച്ചവരോ ഉണ്ടാകരുതെന്നാണ് പ്രധാന നിബന്ധന. ഇക്കാര്യവും രോഗപ്പടർച്ചക്കുള്ള സാധ്യത ഇല്ലെന്നതും മെഡിക്കൽ ഒാഫിസർ ഉറപ്പുവരുത്തിയ ശേഷമാണ് വീടുകളിലെ ക്വാറൻറീൻ അനുവദിക്കുക. മെഡിക്കൽ ഒാഫിസറുടെ റിേപ്പാർട്ടിെൻറ അടിസ്ഥാനത്തിൽ തദ്ദേശ സെക്രട്ടറി ക്വാറൻറീൻ അപേക്ഷ അനുവദിക്കുകയോ നിരസിക്കുകയോ ചെയ്യാം. വിവരം ജാഗ്രത പോർട്ടലിൽ അപ്ഡേറ്റ് ചെയ്യും.
നിലവിൽ മടങ്ങിയെത്തി സർക്കാർകേന്ദ്രങ്ങളിൽ ക്വാറൻറീനിൽ കഴിയുന്നവർക്കും മതിയായ സൗകര്യങ്ങളുണ്ടെങ്കിൽ മാനദണ്ഡങ്ങൾ പാലിച്ച് വീട്ടുനിരീക്ഷണത്തിന് അപേക്ഷ നൽകാം. അനുമതി ലഭിക്കുന്ന പക്ഷം സർക്കാർകേന്ദ്രങ്ങളിലെ ചാർജ് ഒാഫിസർ ഇത് സംബന്ധിച്ച് പ്രാഥമികകേന്ദ്രങ്ങളിലെ മെഡിക്കൽ ഒാഫിസർമാരുമായി ആശയവിനിമയം നടത്തണം. ജാഗ്രത പോർട്ടലിൽ അപ്ഡേറ്റ് ചെയ്യുകയും വേണം. വീടുകളിൽ ക്വാറൻറീൻ സൗകര്യമില്ലാത്തവർക്ക് സർക്കാർകേന്ദ്രങ്ങളിൽ സംവിധാനമൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.