ഗുണ്ടാഭീഷണി: പ്രധാനമന്ത്രിക്ക് എട്ടാം ക്ലാസുകാരിയുടെ കത്ത്
text_fieldsതിരുവനന്തപുരം: ഗുണ്ടകളുടെ ഭീഷണി കാരണം പഠിക്കാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എട്ടാം ക്ലാസുകാരി പ്രധാനമന്ത്രിക്ക് കത്തയച്ചു. ചില പൊലീസ് ഉദ്യോഗസ്ഥർ ഗുണ്ടകളെ സംരക്ഷിക്കുകയാണെന്നും കത്തിൽ ആരോപിച്ചു. ആനയറ വാഴവിള അഞ്ജനേയത്തിൽ സുജിത്ത് കൃഷ്ണയുടെ മകൾ ഗൗരി നന്ദനാണ് (13) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയത്.
തെൻറ പിതാവ് സ്റ്റേഷൻ ഹൗസ് ഓഫിസർക്കെതിരെ പരാതി നൽകിതോടെയാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് ഗൗരി കത്തിൽ സൂചിപ്പിക്കുന്നു. കേസ് ഒത്തുതീർക്കാൻ ശ്രമിച്ചെങ്കിലും പിതാവ് വഴങ്ങിയില്ല. തുടർന്ന് ക്രിമിനൽ സംഘം പിതാവിനെ ആക്രമിച്ചു. പൊലീസ് കമീഷണർക്ക് പരാതി നൽകിയപ്പോൾ ഗുണ്ടകളെ അറസ്റ്റ് ചെയ്തു. ഇതിെൻറ വൈരാഗ്യംമൂലം ചില പൊലീസ് ഉദ്യോഗസ്ഥർ മാതാപിതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. പിന്നാലെ പൊലീസ് വീട് റെയ്ഡ് ചെയ്തു. അക്രമികളെ ഭയന്ന് പഠിക്കാൻ കഴിയുന്നില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
അതേ സമയം ഒരു സ്ത്രീയെ വീട്ടിൽ തടഞ്ഞുവെച്ച് ആഭരണം തട്ടിയെന്ന പരാതിയിൽ സുജിത്തിനും ഭാര്യക്കുമെതിരെ കേസെടുത്തിരുന്നതായും ഇരുവരും മുൻകൂർ ജാമ്യത്തിലാണെന്നും പേട്ട പൊലീസ് അറിയിച്ചു.
അന്വേഷണം തുടരുകയാണ്. പ്രധാനമന്ത്രിക്ക് കത്തയച്ചത് അറിയില്ലെന്നും പറഞ്ഞു. എട്ടാം ക്ലാസുകാരിയുടെ പരാതിയിൽ അന്വേഷണം തുടങ്ങിയെന്ന് ശംഖുംമുഖം അസിസ്റ്റൻറ് കമീഷണർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.