Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമത്സ്യബന്ധന നിയന്ത്രണ...

മത്സ്യബന്ധന നിയന്ത്രണ ബിൽ: കേരളത്തിന്‍റെ നിർദേശങ്ങൾ പരിഗണിക്കുമെന്ന് കേന്ദ്രം

text_fields
bookmark_border
മത്സ്യബന്ധന നിയന്ത്രണ ബിൽ: കേരളത്തിന്‍റെ നിർദേശങ്ങൾ പരിഗണിക്കുമെന്ന് കേന്ദ്രം
cancel

തിരുവനന്തപുരം: കേന്ദ്ര സർക്കാർ തയാറാക്കുന്ന സമുദ്ര മത്സ്യബന്ധന നിയന്ത്രണ ബില്ലിന് കേരളം സമർപ്പിച്ച 43 നിർദേശങ്ങൾ സജീവപരിഗണനയിലാണെന്നും ബില്ലിെൻറ അടിത്തറയായി അത് മാറുമെന്നും കേന്ദ്ര ഫിഷറീസ് സെക്രട്ടറി രജനി എസ്. സിബൽ പറഞ്ഞു. കേന്ദ്ര ബിൽ തയാറാക്കുന്നതിന് മുന്നോടിയായി കേരളം സമർപ്പിച്ച നിർദേശങ്ങൾ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുമായി ചർച്ച ചെയ്യുകയായിരുന്നു സെക്രട്ടറി. 48 നിർദേശങ്ങളാണ് കേരളം സമർപ്പിച്ചത്.തീര സംസ്ഥാനങ്ങൾക്ക് സമുദ്ര മത്സ്യബന്ധന നയം ഉണ്ടെങ്കിലും ആദ്യമായി നിയമം കൊണ്ടുവന്നത് കേരളമാണ്.

കേരളത്തിെൻറ സമുദ്ര മത്സ്യബന്ധന നിയമത്തിൽ ഉൾപ്പെടുത്തിയ കാര്യങ്ങളാണ് കേന്ദ്ര സർക്കാറിന് സമർപ്പിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. പ്രായോഗിക പരിജ്ഞാനത്തിെൻറ അടിസ്ഥാനത്തിൽ തയാറാക്കിയവയാണ് നിർദേശങ്ങൾ. ഫിഷറീസ് മേഖലയിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് തീർപ്പവകാശിയായി ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെ നിയമനം, ഉത്തരവാദിത്ത മത്സ്യബന്ധനത്തിനുള്ള നിബന്ധനകൾ, സമുദ്ര സംരക്ഷണത്തിനും പരിപാലനത്തിനും

ആവശ്യമായ നടപടികൾ, പ്രകൃതിക്ക് കോട്ടം തട്ടാതെയുള്ള സുസ്ഥിരമായ മത്സ്യബന്ധനം, മത്സ്യബന്ധന യാനങ്ങൾക്ക് രജിസ്‌ട്രേഷനും ലൈസൻസും നൽകാനുള്ള സംസ്ഥാനങ്ങളുടെ അധികാര സംരക്ഷണം അടക്കം ഇതിലുണ്ട്.
സംസ്ഥാന തുറമുഖങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിനും മത്സ്യത്തൊഴിലാളി സമാശ്വാസ പദ്ധതിക്ക് കേന്ദ്ര വിഹിതം ലഭ്യമാക്കുന്നതിലും ശുചിത്വസാഗരം പദ്ധതി സംസ്ഥാനത്തെ മറ്റ് തുറമുഖങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും നടപടി വേണമെന്ന ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsFishing Regulation Bill
News Summary - Fishing Regulation Bill -Kerala News
Next Story