Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാജരേഖ:...

വ്യാജരേഖ: കർദിനാളിനെയും പൊലീസിനെയും വിമർശിച്ച് അതിരൂപതയുടെ സർക്കുലർ

text_fields
bookmark_border
alanchery
cancel

കൊച്ചി: സീറോ മലബാർ സഭയിലെ വ്യാജരേഖ കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെയും പൊലീസ് നടപടികളെയും വിമർശിച് ച് എറണാകുളം-അങ്കമാലി അതിരൂപത സർക്കുലർ. രേഖയുണ്ടാക്കാൻ വൈദികർ പ്രേരണ ചെലുത്തുകയോ ഗൂഢാലോചന നടത്തുകയോ ചെയ് തിട്ടില്ലെന്നും രേഖകളുടെ നിജസ്ഥിതി ജുഡീഷ്യൽ അന്വേഷണം വഴിയോ സി.ബി.ഐ അന്വേഷണം വഴിയോ പുറത്തുകൊണ്ടുവരണമെന്ന ും അതിരൂപത വികാരി ജനറാൾ ഫാ. വർഗീസ് പൊട്ടക്കൽ പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു. സർക്കുലർ ഞായറാഴ്ച പള്ളികള ിൽ വായിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

സഭയിലെ ചില മെത്രാന്മാരുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട ്ട് അതിരൂപതാംഗമായ യുവാവ് തെൻറ ജോലിക്കിടയിൽ കണ്ടെത്തിയ രേഖകൾ ഫാ. പോൾ തേലക്കാട്ടിന് അയക്കുകയും ഇദ്ദേഹത് തിൽനിന്ന് ലഭിച്ച രേഖകൾ നിജസ്ഥിതി അന്വേഷിച്ചറിയാൻ ബിഷപ് മാർ ജേക്കബ് മനത്തോടത്ത് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് നൽകുകയുമാണ് ഉണ്ടായതെന്ന് സർക്കുലറിൽ പറയുന്നു. തുടർന്ന്, രേഖകൾ കർദിനാളിനെ അപകീർത്തിപ്പെടുത്താൻ ചമച്ചതാണെന്ന് ആരോപിച്ച് ജേക്കബ് മനത്തോടത്തിനെയും പോൾ തേലക്കാട്ടിനെയും പ്രതികളാക്കി സഭ സിനഡിനുവേണ്ടി ക്രിമിനൽ കേസ് കൊടുത്തു. ഇവർക്കെതിരെ നടപടി ഉദ്ദേശിച്ചിട്ടില്ലെന്നും ഇവരെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കാൻ എല്ലാ ശ്രമവും നടത്തുമെന്നും മാർ ആലഞ്ചേരി ഉറപ്പുനൽകിയെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.

ഇരുവരും പ്രതിസ്ഥാനത്ത് തുടരുകയാണ്. വ്യാജരേഖയുണ്ടാക്കാൻ വൈദികർ ഗൂഢാലോചന നടത്തിയെന്നും അവ ഉപയോഗിച്ച് മാർ ആലഞ്ചേരിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നുമുള്ള ആരോപണം വസ്തുതവിരുദ്ധമാണ്. അന്വേഷണ വിധേയനായ യുവാവിനെ പൊലീസ് 48 മണിക്കൂർ അനധികൃതമായി കസ്റ്റഡിയിൽ വെക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തത് മനുഷ്യാവകാശ ലംഘനവും നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണ്. അന്വേഷണം ശരിയായ ദിശയിലല്ലെന്ന് അതിരൂപത ന്യായമായും സംശയിക്കുന്നു. ഈ പ്രതിസന്ധികൾ സമാധാനപരമായി പരിഹരിക്കാനും വൈദികരും യുവാക്കളും പീഡിപ്പിക്കപ്പെടാതിരിക്കാനും ഒരുമിച്ച് പ്രവർത്തിക്കണമെന്നും സർക്കുലർ ആഹ്വാനം ചെയ്യുന്നു.

കത്തോലിക്ക സഭയിലെ വിവാദങ്ങൾക്കുപിന്നിൽ തീവ്രവാദ പ്രസ്ഥാനങ്ങൾ -കാത്തലിക് ഫോറംകൊച്ചി: കത്തോലിക്ക സഭയെ തകർക്കാൻ ആസൂത്രിതനീക്കം നടത്തുന്ന ചില തീവ്രവാദ പ്രസ്ഥാനങ്ങളാണ് എറണാകുളം-അങ്കമാലി അതിരൂപതയിൽ വിമതപ്രവർത്തനം നടത്തുന്നവർക്ക് പിന്നിലെന്ന് ഇന്ത്യൻ കാത്തലിക് ഫോറം. ചർച്ചചെയ്ത് പരിഹരിക്കാൻ കഴിയുമായിരുന്ന ഭൂമിവിൽപന വിഷയം വലിയ വിവാദമാക്കിയത് ഈ ശക്തികളാണ്. ജലന്ധർ കേസും ഭൂമി വിവാദത്തിൻറ ഉപോൽപന്നമാണെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കന്യാസ്ത്രീകളെ കൂട്ടുപിടിച്ച് മേജർ ആർച് ബിഷപ്പിെന കുടുക്കാനാണ് ശ്രമിച്ചത്.

വഞ്ചിസ്ക്വയറിലെ സമരപ്പന്തലിൽ വന്നുപോയവരെക്കുറിച്ച് എൻ.ഐ.എ േപാലുള്ള ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണം. പ്രശ്നങ്ങൾ പരിഹരിക്കാൻ വത്തിക്കാൻ ഇടപെട്ട് നിയമിച്ച അഡ്മിനിസ്േട്രറ്റർ മാർ േജക്കബ് മനത്തോടത്ത് വിമതപ്രവർത്തനം നടത്തുന്ന വൈദികരുടെ കളിപ്പാവയായാണ് പ്രവർത്തിക്കുന്നതെന്നും ഭാരവാഹികൾ ആരോപിച്ചു. നിഷ്പക്ഷത പുലർത്താത്ത അഡ്മിനിസ്ട്രേറ്ററെ ചുമതലയിൽനിന്ന് നീക്കണം.

മേജർ ആർച് ബിഷപ്പിനെതിരെ വ്യാജരേഖ ചമച്ചത് സീേറാ മലബാർ-ലത്തീൻ സഭകളുടെ കൂട്ടായ്മയിൽ വിള്ളൽ വീഴ്ത്താൻകൂടി ലക്ഷ്യമിട്ടാണ്. മേജർ ആർച് ബിഷപ്പിനെ സ്ഥാനഭ്രഷ്ടനാക്കാൻ നടത്തിയ ഗൂഢാേലാചന ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ നിയോഗിച്ച് സർക്കാർ അന്വേഷിക്കണമെന്ന് ഫോറം വൈസ് പ്രസിഡൻറ് ബിനു ചാക്കോയും ജനറൽ സെക്രട്ടറി ഡാൽബി ഇമ്മാനുവലും ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsfake documentsSyro-Malabar Sabha
News Summary - Fake Documents: Syro Malabar Sabha -Kerala News
Next Story