മാമച്ചനും മഹേഷും പിന്നെ സ്ഥാനാർഥിയും
text_fieldsതൊടുപുഴ: സിനിമക്കാരുടെ ഇഷ്ട ലൊക്കേഷനുകളിലൊന്നാണ് ഇടുക്കി. ഈ മലയോര സൗന്ദര്യം ഒപ്പിയെടുത്ത് തിരശ്ശീല നിറച്ച ചിത്രങ്ങൾ പ്രേക്ഷകർ കൈവിട്ടിട്ടുമില്ല. ഈ വിശ്വാസത്തിൽ നഗര- ഗ്രാമ പ്രദേശങ്ങളിലെ ചുവരുകളിലും സമൂഹ മാധ്യമങ്ങളിലും ഇടുക്കിയിൽ ചിത്രീകരിച്ച ഹിറ്റ് സിനിമകളിലെ കഥാപാത്രങ്ങളുടെ വേഷം കടമെടുത്ത് പോസ്റ്ററുകളിലൂടെ ചിരിതൂകി നിന്ന് വോട്ട് തേടുകയാണ് നാടിെൻറ നായകരാകാൻ പോകുന്ന സ്ഥാനാർഥികൾ.
ജില്ലയുടെ മിക്കയിടങ്ങളിലും ഇപ്പോൾ ഈ വെറൈറ്റി പോസ്റ്റർ തരംഗമാണ്. പ്രിൻറിങ് സെൻററുകളും ഇതിനായുള്ള ആശയങ്ങളുടെ പിന്നാലെയാണ്. പ്രചാരണം കൂടുതലും സമൂഹ മാധ്യമങ്ങൾ വഴിയായതിനാൽ പോസ്റ്ററുകൾ ശ്രദ്ധിക്കപ്പെട്ടാേല കാര്യമുള്ളൂ എന്ന യാഥാർഥ്യം മനസ്സിലാക്കി പാർട്ടിക്കാരും ഇതിനനുസരിച്ച് നീങ്ങുകയാണ്. പോസ്റ്റർ ഡെമ്മികളിലെ താരം ഇപ്പോഴും 2014ൽ ഇറങ്ങിയ 'വെള്ളിമൂങ്ങ' എന്ന സിനിമയിൽ ബിജുമേനോൻ അവതരിപ്പിച്ച സി.പി. മാമച്ചനാണ്. തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു വെള്ളിമൂങ്ങ ഷൂട്ടിങ്. ഇതിൽ തന്ത്രങ്ങളിലൂടെ എതിർപാർട്ടിക്കാരുടെ വോട്ടുവരെ പെട്ടിയിലാക്കി തെരഞ്ഞെടുപ്പിൽ വിജയിച്ച സി.പി. മാമച്ചൻ എന്ന രാഷ്ട്രീയ നേതാവ് ഏറെ കൈയടി നേടിയിരുന്നു. സിനിമ ഇറങ്ങി തൊട്ടുപിന്നാലെയായിരുന്നു 2015ലെ തെരഞ്ഞെടുപ്പ്. അന്ന് മാമച്ചനായിരുന്നു പോസ്റ്ററുകളിലെ താരം. അഞ്ചുവർഷം പിന്നിടുേമ്പാഴും മാമച്ചെൻറ ഡിമാൻഡ് കുറയുന്നില്ല. തൊടുപുഴയിലും പരിസങ്ങളിലെയും പ്രിൻറിങ് കേന്ദ്രങ്ങളിലും പോസ്റ്റർ ഡെമ്മികളിലും ഇപ്പോഴും നിറഞ്ഞു നിൽക്കുന്നത് മാമച്ചൻതന്നെ.
കൂടാതെ, കെട്ട്യോളാണ് എെൻറ മാലാഖ, മഹേഷിെൻറ പ്രതികാരം, ഇടുക്കിയിൽ ചിത്രീകരണം നടക്കുന്ന കടുവകുന്നേൽ കുറുവച്ചൻ എന്നീ ചിത്രങ്ങളുടെ പശ്ചാത്തലത്തിലടക്കമുള്ള പോസ്റ്ററുകളിലും ഹൈറേഞ്ചിലടക്കമുള്ള സ്ഥാനാർഥികൾ ഇടം നേടിക്കഴിഞ്ഞു. പ്രചാരണം മുറുകിയതോടെ പ്രേക്ഷകരുടെ കൈയടി നേടിയ സിനിമാതാരങ്ങളെ സ്ഥാനാർഥിയുടെ രൂപത്തിൽ പോസ്റ്ററിൽ ആവാഹിക്കാനുള്ള തത്രപ്പാടിലാണ് സ്റ്റുഡിയോകളും.
ഇവരുടെ സ്ഥാപനങ്ങൾക്ക് മുന്നിലും സിനിമാതാരങ്ങളുടെ െഡമ്മി പോസ്റ്ററുകളുടെ ബഹളമാണ്. മഹേഷായും സ്ലീവാച്ചനായും കട്ടപ്പനയിലെ ഹൃതിക് റോഷനുമായൊക്കെ തങ്ങളുടെ സ്ഥാനാർഥികളെ കാണുന്ന ത്രില്ലിലാണ് ജില്ലയിലെ പാർട്ടിക്കാരും വോട്ടർമാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.