20,000 കോടിയുടെ സാമ്പത്തിക പാക്കേജുമായി മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപന സാഹചര്യമുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. കുടുംബശ്രീ വഴി 2000 കോടി വായ്പയായി വിതരണം െചയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നത്. എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരു മാസത്തെ ഭക്ഷ്യ ധാന്യം വിതരണം ചെയ്യും. അടുത്ത മാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ ഈ മാസം തന്നെ വിതരണം ചെയ്യും. 500 കോടി രൂപ ആരോഗ്യ പാക്കേജിനായി മാത്രം മാറ്റിവെക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉപജീവന സഹായം വിതരണം ചെയ്യാൻ 100 കോടി രൂപ മാറ്റിവെക്കും. 20 രൂപ നിരക്കിൽ ഉൗണ് നൽകുന്ന ആയിരം ഭക്ഷണശാലകൾ ഉടനെ തുടങ്ങും. 25 രൂപ നിരക്കിൽ ഊണ് നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ഭക്ഷണശാലകൾ പ്രത്യേക സാഹചര്യത്തിൽ നേരത്തെയാക്കുകയും നിരക്ക് കുറക്കുകയുമാണ്.
അടിയന്തര സഹായമായി മാഹിക്ക് ഒരു കോടി
മാഹി: കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മാഹിക്ക് അടിയന്തര സഹായമായി ഒരു കോടി രൂപ അനുവദിച്ചതായി പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമി അറിയിച്ചു. മാഹി ഗവ. ഹൗസിൽ മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാഹി ഗവ. ആശുപത്രിയിലേക്ക് വെൻറിലേറ്റർ അടുത്തദിവസം എത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് -19 മാഹിയിൽ ഒരു രോഗിക്ക് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ മന്ത്രി മല്ലാടി കൃഷ്ണറാവുവിനൊപ്പം സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം.
രോഗം പ്രതിരോധിക്കാൻ കേന്ദ്രസർക്കാറിെൻറ നിർദേശങ്ങൾ പുതുച്ചേരി സംസ്ഥാനത്തും നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാഹിയിൽ പ്രതിരോധത്തിെൻറ ഭാഗമായി കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട് കാര്യങ്ങൾ മുന്നോട്ടു പോവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതുച്ചേരി സംസ്ഥാനത്ത് പുതുച്ചേരി, കാരിക്കൽ, യാനം എന്നിവിടങ്ങളിലായി 123 പേർ നിരീക്ഷണത്തിലുണ്ട്. പരിശോധനാഫലം വന്നതെല്ലാം നെഗറ്റിവാണ്. പുതുച്ചേരിയിൽ ആരോഗ്യവകുപ്പ്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി നാലുതവണ അവലോകനം നടത്തിയിട്ടുണ്ട്. പുതുച്ചേരി തമിഴ്നാടുമായി പങ്കിടുന്ന അതിർത്തി പ്രദേശത്ത് പരിശോധന കർശനമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ സ്ഥിരീകരിച്ച സ്ത്രീയുടെ ബന്ധുവിെൻറ പരിശോധനാഫലം വരാൻ കാത്തിരിക്കുകയാണ്. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ, അഡ്മിനിസ്ട്രേറ്റർ അമൻ ശർമ എന്നിവരും മീറ്റ് ദി പ്രസിൽ സംബന്ധിച്ചു.
‘ശാരീരിക അകലം, സാമൂഹിക ഒരുമ’ എന്നതാകെട്ട കാലഘട്ടത്തിെൻറ മുദ്രാവാക്യം –മുഖ്യമന്ത്രി
തിരുവനന്തപുരം: ‘ശാരീരിക അകലം, സാമൂഹിക ഒരുമ’ എന്നതാകെട്ട ഇൗ കാലഘട്ടതിെൻറ മുദ്രാവാക്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ട് ദിവസമായി നമ്മൾ വാർത്തസമ്മേളനം നടത്തുേമ്പാൾ ഇരിക്കുന്നത് പ്രത്യേക അകലത്തിലാണ്. ഇൗ അകലം നമ്മുടെ ഒരുമയിൽ നിന്നുള്ളതാണ്. അതോടൊപ്പം നമ്മുടെ സാമൂഹിക പ്രതിബദ്ധതയും ഇതിലൂടെ വ്യക്തമാക്കുന്നു. അതിനാൽ തന്നെ ശാരീരികമായ അകലം പാലിക്കുേമ്പാൾ തന്നെ സാമൂഹികമായ ഒരുമ കൂടിയുണ്ടാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഴ് രാജ്യങ്ങളിൽ കൂടി വ്യാഴാഴ്ച കോവിഡ് വ്യാപിച്ചതോടെ 166 രാജ്യങ്ങളിൽ ഇത് പടർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ ജാഗ്രത കാട്ടുന്നതിൽ അമാന്തം പാടില്ല. ഭീതിയും ഭയപ്പാടുമുണ്ടാക്കുന്ന രീതിയിൽ സാമൂഹിക ജീവിതം തകരാൻ പാടില്ല. കോവിഡ് വ്യാപനത്തിനെതിരെ കടുത്ത ജാഗ്രത പുലർത്തേണ്ട സമയമാണിത്.
65 വയസ്സിന് മുകളിലുള്ളവർക്കും പത്ത് വയസ്സിന് താഴെയുള്ള കുട്ടികളും ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പാണ് പൊതുവിലുള്ളത്. അതിെൻറ അർഥം അവരെ പുറത്തിറങ്ങാതെ തടഞ്ഞുവെക്കുകയെന്നല്ല, മറിച്ച് വീടുകൾ തോറും ഇതുസംബന്ധിച്ച ബോധവത്കരണം നടത്താനാണ് ഉേദ്ദശിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് പരിശോധന സംവിധാനം വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടുവരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കൂൾ, സർവകലാശാല പരീക്ഷകൾ മാറ്റില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകളും സർവകലാശാല പരീക്ഷകളും മാറ്റേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷകളിലും മാറ്റമില്ല. ആരോഗ്യവകുപ്പ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും പരീക്ഷകൾ പൂർത്തിയാക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിലവിൽ എല്ലാ പ്രോേട്ടാക്കോളുകളും പാലിച്ചാണ് പരീക്ഷ നടക്കുന്നത്. മൂന്നോ നാലോ പരീക്ഷകളാണ് ബാക്കിയുള്ളത്. ആ പരീക്ഷകൾ നിർത്തിവെക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രോേട്ടാക്കോൾ പാലിച്ച് സർവകലാശാല പരീക്ഷകൾ പൂർത്തിയാക്കാനുള്ള തീരുമാനം യു.ജി.സിയെ അറിയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി. ജലീൽ അറിയിച്ചു. സർവകലാശാല പരീക്ഷകളും മൂല്യനിർണയവും മാർച്ച് 31വരെ മാറ്റിവെക്കാൻ യു.ജി.സി നിർദേശം നൽകിയിരുന്നു. ഇൗ സാഹചര്യത്തിലാണ് സർക്കാർ തീരുമാനം യു.ജി.സിയെ അറിയിക്കാൻ തീരുമാനിച്ചത്. അതേസമയം, കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകൾക്ക് പകരം വീട്ടിൽ നിന്നുള്ള മൂല്യനിർണയം നടത്തുന്നത് സംബന്ധിച്ച് സർക്കാർ സർവകലാശാലകളുമായി ആലോചന നടത്തും. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. പരീക്ഷ മാറ്റിവെക്കുന്നത് വിദ്യാർഥികളുടെ ഉപരിപഠന സാധ്യത ഉൾപ്പെടെയുള്ളവയെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് സർക്കാർ തീരുമാനം.
ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.