ബ്രഹ്മപുരത്ത് വൈദ്യുതി പുനഃസ്ഥാപിച്ചില്ല; മാലിന്യസംസ്കരണം അവതാളത്തിൽ
text_fieldsകൊച്ചി: വൈദ്യുതി ബന്ധം നിലച്ചതോടെ ബ്രഹ്മപുരം പ്ലാൻറിലെ മാലിന്യസംസ്കരണം അവതാളത്തിലായി. ഷോർട്ട് സർക്യൂട്ട് മൂലം പാനൽബോർഡിൽ സംഭവിച്ച തകരാറാണ് കാരണം.
പ്ലാൻറിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കേണ്ട ചുമതല കൊച്ചി കോർപറേഷനാണ്. എന്നാൽ, കോർപറേഷൻ ഇടപെടൽ ഇതുവരെ ഉണ്ടായില്ലെന്ന പരാതികളും ഉയർന്നിട്ടുണ്ട്. ബദൽ സംവിധാനമെന്ന നിലയിൽ ജനറേറ്റർ ഉപയോഗിച്ചാണ് ഇപ്പോൾ പ്രവർത്തിപ്പിക്കുന്നത്. ജൂൺ ഏഴിനാണ് വൈദ്യുതി നിലച്ചത്.
നേരേത്ത രാവിലെ ആറുമുതൽ രാത്രി പത്തുവരെയായിരുന്നു പ്ലാൻറ് പ്രവർത്തിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ വൈകീട്ട് ആറിന് പ്രവർത്തനം അവസാനിപ്പിക്കും. ജനറേറ്റർ പ്രവർത്തിപ്പിക്കുന്നതിനായി പ്രതിദിനം ശരാശരി 12,000 ലിറ്റർ ഡീസൽ വേണം. ഇതും കോർപറേഷന് വലിയ ബാധ്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.
അടിയന്തര യോഗം ചേർന്ന് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ നടപടി ആരംഭിച്ചതായി ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ പറഞ്ഞു. മെയിൻറനൻസ് കരാർ നൽകിക്കഴിഞ്ഞു. ഒരാഴ്ചക്കുള്ളിൽ പ്ലാൻറ് പൂർണസജ്ജമായി പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചി നഗരത്തിലെ മാത്രമല്ല ഏലൂർ, തൃപ്പൂണിത്തുറ, തൃക്കാക്കര, കളമശ്ശേരി, ആലുവ മുനിസിപ്പാലിറ്റികളിലെയും മാലിന്യം സംസ്കരിക്കുന്നത് ബ്രഹ്മപുരത്തെ പഴയ പ്ലാൻറിലാണ്. ദിനംപ്രതി 250 ടണ്ണോളം മാലിന്യമാണ് സംസ്കരിക്കുന്നത്. 60 തൊഴിലാളികളാണ് ഇവിടെ പണിയെടുക്കുന്നത്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് പ്ലാൻറിെൻറ പ്രവർത്തനമെന്നും ആക്ഷേപമുയർന്നിട്ടുണ്ട്്. ഇതിനിടെ പുതിയ പ്ലാൻറ് സ്ഥാപിക്കുമെന്ന പ്രഖ്യാപനവും എങ്ങുമെത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.