ബ്യൂട്ടി പാർലർ വെടിെവപ്പ് കേസ്: ഒളിവിലായിരുന്ന പ്രതി പിടിയിൽ
text_fieldsനെടുമ്പാശ്ശേരി: കൊച്ചി കടവന്ത്രയിലെ ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ വിദേശത്ത് ഒളിവിലായിരുന്ന പ്രതി മുംബൈയിൽ പിടിയിൽ. കാസർകോട് ഉപ്പള സ്വദേശി യൂസഫ് സിയ എന്ന ജിയയാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡിെൻറ (എ.ടി.എസ്) പിടിയിലായത്. നടിയും സാമ്പത്തിക തട്ടിപ്പു കേസുകളിൽ പ്രതിയുമായ ലീന മരിയ പോളിെൻറ ബ്യൂട്ടി പാർലറിൽ വെടിവെപ്പ് നടത്താനും ഭീഷണിപ്പെടുത്തി പണം തട്ടാനും രവി പൂജാരിക്ക് ക്വട്ടേഷൻ നൽകിയത് സിയയാണ്. വെടിവെപ്പിന് ആളെ ഏർപ്പാടാക്കിയതും ഇയാൾ ഇടപെട്ടാണ്.
അധോലോക കുറ്റവാളി രവി പൂജാരിക്കും വെടിയുതിർത്ത കൊച്ചി സംഘത്തിനും ഇടയിലെ കണ്ണി ഇയാളായിരുന്നു. അടുത്തിടെ വ്യാജ പാസ്പോർട്ടിൽ വിദേശത്തുനിന്ന് മുംബൈയിൽ എത്തിയ ഇയാൾ മടങ്ങിപ്പോകാൻ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പിടിയിലായത്. ഇയാൾക്കെതിരെ അന്വേഷണസംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഏഴാം പ്രതിയാണ് സിയ. ദുബൈ കേന്ദ്രീകരിച്ച് കേരളത്തിലേക്ക് സ്വർണക്കടത്തും ഹവാല ഇടപാടുകളും നടത്തുന്ന കാസർകോട് സംഘത്തിെൻറ തലവനാണ് ഇയാളെന്നാണ് എ.ടി.എസിന് ലഭിച്ച വിവരം. നാല് കൊലക്കേസിലും ഇയാൾക്ക് പങ്കാളിത്തമുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. മുഖ്യപ്രതി രവി പൂജാരിയെ പശ്ചിമ ആഫ്രിക്കൻ രാജ്യമായ സെനഗലിൽനിന്ന് ഇൻറർപോളിെൻറ സഹായത്തോടെ അറസ്റ്റ് ചെയ്ത ശേഷമാണ് സംഭവവുമായി ബന്ധപ്പെട്ട് യൂസഫ് സിയയുടെ പങ്കാളിത്തം പുറത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.