Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗൾഫ് രാജ്യങ്ങളിലെ...

ഗൾഫ് രാജ്യങ്ങളിലെ പ്രശ്നങ്ങളിൽ ഇടപെടാൻ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

text_fields
bookmark_border
ഗൾഫ് രാജ്യങ്ങളിലെ പ്രശ്നങ്ങളിൽ ഇടപെടാൻ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
cancel

തിരുവനന്തപുരം: കോവിഡ് ബാധയുടെ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലെ മലയാളികളുടെ കാര്യത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പി ണറായി വിജയൻ. യു.എ.ഇയിലെ 2.8 ദശലക്ഷം പ്രവാസികളിൽ ഒരു ദശലക്ഷത്തിലധികം മലയാളികളാ ണ്. കോവിഡ് വ്യാപനത്തെ തുടർന്ന് അവിടെ സ്ഥിതി ഗുരുതരമാണ്. ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചു. നോർക്ക വിവിധ എംബസികൾക്ക് കത്തയച്ചതായും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു. യു.എ.ഇയിലെ സ്കൂൾ ഫീസുകൾ താൽക്കാലികമായി ഒഴിവാക്കൽ, പാസ്പോർട്ട് പുതുക്കൽ എന്നിവയിൽ ഇടപെട്ടതായി യു.എ.ഇ ഇന്ത്യൻ അംബാസഡറും, പ്രവാസി പ്രശ്നം പരിഹരിക്കാൻ ഇടപെടുമെന്ന് കുവൈത്ത് അംബാസഡറും അറിയിച്ചു.


ലേബർ ക്യാമ്പുകളിൽ കഴിയുന്നവരുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽപെടുത്തിയപ്പോൾ എല്ലാ രാജ്യങ്ങളും സ്വദേശിയോ വിദേശിയോ എന്ന പരിഗണന ഇല്ലാതെ ചെയ്യുന്നുണ്ടെന്നും ആകാവുന്ന മെച്ചപ്പെട്ട ചികിത്സ നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എങ്കിലും ഏറ്റക്കുറച്ചിലുകളുണ്ട്. അവരുടെ അവസ്ഥ പരിഗണിച്ച് ഇടപെടലുണ്ടാകുന്നു. കുറവുകൾ നാം നേരിട്ട് ഇടപെട്ട് പരിഹാരിക്കാനാവില്ല.
അതുകൊണ്ടാണ് കേന്ദ്ര ശ്രദ്ധയിൽപെടുത്തിയത്.

സൗദിയിലെ വിഷയം ചോദിച്ചപ്പോൾ ഒാരോ രാജ്യത്തിെൻറയും നിലപാട് അനുസരിച്ച് കാര്യങ്ങൾ അധികൃതരുമായി ബന്ധപ്പെട്ട് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക രംഗത്തുള്ളവരെ കൊണ്ട് അവിടെയും ഇടപെടൽ നടത്തും.
ഹെയ്ത്തിയിലെ വിഷയത്തിൽ േലാക്ഡൗൺ കഴിയുേമ്പാൾ യാത്രക്ക് തടസ്സമുണ്ടാകിെല്ലന്നും പ്രത്യേകം അവരുടെ കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscovid 19
News Summary - covid update kerala issues of non keralites
Next Story