പുറത്തിറങ്ങിയാൽ അകത്താക്കും; വാഹനങ്ങളുടെ രജിസ്ട്രേഷനും റദ്ദാകും
text_fieldsതിരുവനന്തപുരം: ലോക്ഡൗണിെൻറ രണ്ടാം ദിനത്തിലും സർക്കാർ നിർദേശങ്ങൾ അനുസരിക്കാ തെ പുറത്തിറങ്ങിയവർക്കെതിരെ അറസ്റ്റും വാഹനങ്ങൾ പിടിച്ചെടുക്കലുമുൾപ്പെടെ കർക ്കശ നടപടിയുമായി പൊലീസ്. ചിലയിടങ്ങളിൽ പൊലീസിന് നേരെ കൈയ്യാങ്കളിയുണ്ടായി. മറ്റ് ചിലയിടങ്ങളിൽ അത്യാവശ്യത്തിനായി പുറത്തിറങ്ങിയവരിൽ ചിലർക്ക് പൊലീസിെൻറ മർ ദനമേൽക്കുകയും ചെയ്തു.
കാര്യം പോലും ചോദിക്കാതെയായിരുന്നു പൊലീസ് മർദനമെന്ന ആക്ഷേപവും ശക്തമാണ്. നിർദേശങ്ങൾ ലംഘിച്ചതിന് എസ്.എഫ്.െഎ തിരുവനന്തപുരം ജില്ല സെക്രട്ടറി റിയാസ് വഹാബ് ഉൾപ്പെടെ 2535 പേരെയാണ് സംസ്ഥാനത്ത് ഇന്നലെ അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരിൽ നിർദേശം ലംഘിച്ചത് ചോദ്യം ചെയ്തതിന് പൊലീസുകാരെ ആക്രമിച്ച രണ്ട് യുവാക്കളെയും അറസ്റ്റ് ചെയ്തു.
നിർദേശങ്ങൾ ലംഘിച്ച് നിരത്തിലിറങ്ങിയതിന് രണ്ട് ദിവസങ്ങളിലായി നാലായിരത്തോളം കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ചിലരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഇൗ വാഹനങ്ങൾ 21 ദിവസം കഴിഞ്ഞ് മാത്രം വിട്ടുകൊടുത്താൽ മതിയെന്ന നിലപാടിലാണ് പൊലീസ്. പൊലീസിനെ കബളിപ്പിച്ച് ആവശ്യമില്ലാതെ നിരവധി പേരാണ് ഇന്നലെയും നിരത്തിലിറങ്ങിയത്. പൊലീസ് ഇടപെടൽ ശക്തമായതിനെ തുടർന്നാണ് മിക്ക ജില്ലകളിലെയും പ്രധാന റോഡുകളിൽ ആളൊഴിഞ്ഞത്.
തിരുവനന്തപുരത്ത് അനാവശ്യയാത്ര നടത്തുന്നവരുടെ വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാനാണ് പൊലീസിെൻറ തീരുമാനം. ഇത് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. അനാവശ്യമായി നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ നമ്പറുകള് ശേഖരിച്ച് തുടങ്ങി. രണ്ടു പ്രാവശ്യം പൊലീസ് നിർദേശം ലംഘിച്ചാൽ രജിസ്ട്രേഷൻ റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്.
അത്യാവശ്യസർവിസ് വിഭാഗങ്ങളിൽപ്പെട്ടവർ പാസുകളും തിരിച്ചറിയൽ കാർഡുകളും ഉണ്ടെങ്കിൽ മാത്രമേ പുറത്തിറങ്ങാവൂ എന്ന നിർദേശവും പൊലീസ് നൽകിയിട്ടുണ്ട്. നിരവധിപേരാണ് പാസിനായി പൊലീസിനെ സമീപിക്കുന്നത്. ആ സാഹചര്യത്തിൽ കൂടുതൽ വിഭാഗങ്ങൾക്ക് പാസ് വേണ്ടെന്ന തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.
നിരോധനം ലംഘിച്ചു യാത്ര ചെയ്യുന്നവർക്കെതിരെ സ്വീകരിക്കുന്ന നടപടികൾ ഇന്ന് മുതൽ ശക്തിപ്പെടുത്താൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ല പൊലീസ് മേധാവികൾക്ക് നിർദേശം നൽകി.
സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ സത്യവാങ്മൂലം ഹാജരാക്കിയാൽ മാത്രമേ യാത്ര തുടരാൻ അനുവദിക്കൂ. സത്യവാങ്മൂലം പരിശോധിച്ചശേഷം പൊലീസ് ഇതു മടക്കി നൽകും. യാത്ര ചെയ്യുന്ന ആൾ ഒഴികെ മറ്റാരും സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തേണ്ടതില്ലെന്നും ഡി.ജി.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.