Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസ് നേതാവിന്...

കോൺഗ്രസ് നേതാവിന് കോവിഡ്: പകർന്നത് എവിടുന്നെന്നറിയാതെ ആരോഗ്യ വകുപ്പ്

text_fields
bookmark_border
കോൺഗ്രസ് നേതാവിന് കോവിഡ്: പകർന്നത് എവിടുന്നെന്നറിയാതെ ആരോഗ്യ വകുപ്പ്
cancel

തൊടുപുഴ: ഇടുക്കിയിലെ കോൺഗ്രസ് നേതാവിന് കോവിഡ്-19 രോഗബാധ പിടിപെട്ടത് എവിടെ നിന്നെ ന്ന് കണ്ടെത്താനാവാതെ ആരോഗ്യവകുപ്പ്. ചുരുങ്ങിയത് മൂവായിരം പേരെങ്കിലും ഇദ്ദേഹത്തിെൻറ സമ്പര്‍ക്ക പട്ടികയിലുണ്ടാകുമെന്നാണ് റൂട്ട് മാപ് പുറത്തിറക്കിയശേഷം ആരോഗ്യ വകുപ്പിെൻറ നിഗമനം. അവരെ എല്ലാവരെയും കണ്ടെത്തുകയെന്നത് വെല്ലുവിളിയാണ്. ആദ്യം പുറത്തിറക്കിയ സഞ്ചാര പഥത്തില്‍ വ്യക്തതയില്ലാത്തതിനെ തുടര്‍ന്ന് സൈബര്‍ സെല്ലിെൻറ സഹായത്തോടെ റൂട്ട് മാപ് പുതുക്കിയിരുന്നു. ഇടുക്കിയിലും സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലുമായി ഒട്ടേറെത്തവണ ഇദ്ദേഹം യാത്ര ചെയ്തതാണ് പ്രശ്നം.

ഇൗ സാഹചര്യത്തിൽ സൈബർ സെല്ലിെൻറ സഹായത്തോടെ തന്നെ കൂടുതൽ അന്വേഷണം നടത്താനാണ് തീരുമാനം. കോവിഡ് ബാധിതനായ മൂന്നാര്‍ സ്വദേശിയെ ചികിത്സിച്ച മൂന്നാര്‍ ടാറ്റാ ടീ ആശുപത്രിയില്‍ 12ന് ഇദ്ദേഹം പോയിരുന്നു. എന്നാല്‍, അവിടെയെത്തിയ മറ്റാര്‍ക്കും രോഗമുള്ളതായി സ്ഥിരീകരിച്ചിട്ടില്ല. ഇദ്ദേഹം ഒട്ടേറെ തവണ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലും സഞ്ചരിച്ചതായി റൂട്ട് മാപ്പിലുണ്ട്. ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപക സംഘടനയുടെ നേതാവെന്ന നിലയിൽ സംസ്ഥാനത്തിെൻറ വിവിധയിടങ്ങളില്‍ സഞ്ചരിച്ച് ഒട്ടേറെ പേരുമായി ഇടപഴകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala news
News Summary - covid 19 idukki congress leader
Next Story