Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷംസീർ എം.എൽ.എക്കെതിരായ...

ഷംസീർ എം.എൽ.എക്കെതിരായ മൊഴി പൊലീസ് അട്ടിമറിച്ചു- സി.ഒ.ടി. നസീർ

text_fields
bookmark_border
ഷംസീർ എം.എൽ.എക്കെതിരായ മൊഴി പൊലീസ് അട്ടിമറിച്ചു- സി.ഒ.ടി. നസീർ
cancel

കണ്ണൂർ: സി.പി.എം വിമതൻ സി.ഒ.ടി. നസീർ വധശ്രമക്കേസിൽ എ.എൻ. ഷംസീർ എം.എൽ.എക്കെതിരായ മൊഴി പൊലീസ് അട്ടിമറിച്ചതിെ ൻറ വിവരങ്ങൾ പുറത്ത്. നസീറിനെതിരെ താൻ നൽകിയ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ടിട്ടും പൊലീസ് നൽകിയില്ലെന്നും  സി.െഎയുമായുള്ള േഫാൺ സംഭാഷണത്തിെൻറ റെക്കോഡ് കൈവശമുണ്ടെന്നും നസീർ വെളിപ്പെടുത്തി. മൊഴിപ്പകർപ്പ് നൽകാന ാവില്ലെന്നും കോടതിയിൽ നൽകുമെന്നുമാണ് സി.ഐ പറഞ്ഞത്. ഭരണപക്ഷ എം.എൽ.എയായ ഷംസീറിനെ രക്ഷിക്കാൻ പൊലീസ് നടത് തിയ കളികളാണ് ഇതോടെ പുറത്തുവരുന്നത്.

കേസന്വേഷിക്കുന്ന തലശ്ശേരി സി.െഎ വിശ്വംഭരൻ നായർക്ക് മുമ്പാകെ ന ൽകിയ രണ്ട് മൊഴികളിൽ, തനിക്കെതിരായ ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന നടത്തിയത് എ.എൻ. ഷംസീറാണെന്ന് വ്യക്തമ ായി പറഞ്ഞിട്ടുെണ്ടന്ന് നസീർ പറഞ്ഞു. താനും അഭിഭാഷകനും ആവശ്യപ്പെട്ടെങ്കിലും മൊഴിപ്പകർപ്പ് നൽകാൻ തയാറായി ല്ല.

ഷംസീറിനെതിരെ നസീർ മൊഴി നൽകിയിട്ടില്ലെന്ന് ആഭ്യന്തര വകുപ്പിെൻറ ചുമതലയുള്ള മുഖ്യമന്ത്രി പിണറായ ി വിജയൻ ചൊവ്വാഴ്ച നിയമസഭയിൽ പറഞ്ഞിരുന്നു. അന്നുതന്നെ അത് നിഷേധിച്ച് നസീർ രംഗത്തുവരുകയും ചെയ്തിരുന്നു. എന്നാൽ, ഷംസീറിനെതിരായ നസീറിെൻറ മൊഴി പൂർണമായും അവഗണിച്ചാണ് പൊലീസ് മുന്നോട്ടുപോകുന്നത്. നസീർ മൊഴി ആവർത്തിക്കുന്ന സാഹചര്യത്തിൽ ഷംസീർ സംശയത്തിെൻറ കരിനിഴലിലാണ്. എന്നാൽ, ഭരണപക്ഷ എം.എൽ.എക്ക് ഭരണകൂടത്തിെൻറയും പാർട്ടിയുടെയും പിന്തുണയുണ്ടെന്നാണ് നസീറിെൻറ മൊഴി അവഗണിക്കുന്ന പൊലീസ് നടപടി വ്യക്തമാക്കുന്നത്. ഷംസീറിനെതിരായ മൊഴിയിൽ അന്വേഷണം നടക്കുന്നില്ലെങ്കിൽ അക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് നസീർ.

സി.ഒ.ടി. നസീർ വധശ്രമക്കേസ്: മുഖ്യപ്രതികളുമായി തലശ്ശേരിയിൽ തെളിവെടുപ്പ്
തലശ്ശേരി: മുൻ സി.പി.എം പ്രാദേശികനേതാവും വടകര ലോക്സഭ മണ്ഡലം സ്വതന്ത്ര സ്ഥാനാർഥിയുമായിരുന്ന സി.ഒ.ടി. നസീറിനെ ആക്രമിച്ച കേസില്‍ പ്രതികളുമായി പൊലീസ് വ്യാഴാഴ്ച വൈകീട്ട് നഗരത്തിൽ തെളിവെടുപ്പ് നടത്തി. കേസിലെ മുഖ്യപ്രതികളായ കതിരൂർ വേറ്റുമ്മൽ ആണിക്കാംെപായിലിലെ കൊയിറ്റി ഹൗസിൽ സി. ശ്രീജിൽ (26), തലശ്ശേരിക്കടുത്ത കൊളശ്ശേരി ശ്രീലക്ഷ്മി ക്വാർട്ടേഴ്സിൽ റോഷൻ ആർ. ബാബു (26) എന്നിവരുമായാണ് അന്വേഷണ ഉദ്യോഗസ്ഥരായ തലശ്ശേരി സി.െഎ വി.െക. വിശ്വംഭരൻ നായർ, എസ്.െഎ ഹരീഷ് എന്നിവരുടെ നേതൃത്വത്തിൽ തെളിവെടുത്തത്. മേയ് 18ന് രാത്രി ഏഴരയോടെ നസീറിനെ ആക്രമിച്ച കായ്യത്ത് റോഡ് കനക് റെസിഡൻസി പരിസരം, ഒ.വി റോഡ് എം.ആർ.എ ബേക്കറി പരിസരം, തലശ്ശേരി സായ് സെൻററിന് സമീപത്തെ ഓവര്‍ബറീസ് ഫോളി എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്.

നസീറിനെ ആക്രമിച്ച േകസിൽ കഴിഞ്ഞ വെള്ളിയാഴ്ച അഡ്വ. എൻ.ആർ. ഷാനവാസ് മുഖേന കോടതിയിൽ കീഴടങ്ങിയ ശ്രീജിലിനെയും റോഷൻ ബാബുവിനെയും കോടതിയിൽനിന്ന് കസ്റ്റഡിയിൽ വാങ്ങിയാണ് പൊലീസ് തെളിവെടുപ്പ് നടത്തുന്നത്. ഏഴു ദിവസത്തേക്കാണ് തലേശ്ശരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടു പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയത്. നസീറിനെ ആക്രമിക്കാൻ പ്രതികൾ ഉപയോഗിച്ച കത്തിയും ഇരുമ്പുദണ്ഡും ബുധനാഴ്ച പൊലീസ് കണ്ടെടുത്തിരുന്നു.

അതിനിടെ, കേസിൽ പ്രതികളായ മൂന്നുപേർ നൽകിയ മുൻകൂർ ജാമ്യഹരജിയിൽ ജില്ല സെഷൻസ് കോടതി വെള്ളിയാഴ്ച വിധിപറയും. കാവുംഭാഗം മുക്കാളിൽ മീത്തൽ ഹൗസിൽ വി. ജിതേഷ് (35), കളരിമുക്ക് കുന്നിനേരി മീത്തൽ ഹൗസിൽ എം. വിപിൻ (32), ചെറിയാണ്ടി ഹൗസിൽ സി. മിഥുൻ (30) എന്നിവരാണ് മുൻകൂർ ജാമ്യഹരജി നൽകിയത്. കേസിൽ റിമാൻഡിൽ കഴിയുന്ന മൂന്നാം പ്രതി പൊന്ന്യം വെസ്റ്റ് പുല്യോടി ചേരി പുതിയവീട്ടിൽ കെ. അശ്വന്ത് (20), കൊളശ്ശേരി കളരിമുക്ക് കുന്നിനേരി മീത്തൽ വീട്ടിൽ വി.കെ. സോജിത്ത് (25) എന്നിവർ നൽകിയ ജാമ്യഹരജിയും കോടതി വെള്ളിയാഴ്ച പരിഗണിക്കും. ഹരജി നൽകിയവരെല്ലാം സി.പി.എം പ്രവർത്തകരാണ്.


സി.ഒ.ടി. നസീർ വധശ്രമം: എ.എൻ. ഷംസീർ എം.എൽ.എയെ അറസ്റ്റ് ചെയ്യണം -ബി.ജെ.പി
തലശ്ശേരി: മുൻ സി.പി.എം നേതാവും വടകര ലോക്സഭ മണ്ഡലം സ്വതന്ത്ര സ്ഥാനാർഥിയുമായിരുന്ന സി.ഒ.ടി. നസീറിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ഗൂഢാലോചന നടത്തിയ എ.എൻ. ഷംസീർ എം.എൽ.എയെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി നേതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേസ് അന്വേഷണത്തിൽ തലേശ്ശരി പൊലീസ് കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. സംഭവത്തിൽ എ.എൻ. ഷംസീർ എം.എൽ.എയും രണ്ടു ലോക്കൽ കമ്മിറ്റി അംഗങ്ങളും ഗൂഢാേലാചന നടത്തിയതായി നസീർതന്നെ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ആക്രമണത്തിന് മുഖ്യമന്ത്രിയുടെയും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെയും ഒത്താശയുണ്ടായി. എന്നാൽ, എം.എൽ.എയെ ചോദ്യം ചെയ്യാൻപോലും അന്വേഷണ ഉദ്യോഗസ്ഥർ ധൈര്യപ്പെടുന്നില്ല.

തലശ്ശേരിയിൽ കഴിഞ്ഞകാലങ്ങളിൽ നടന്ന കൊലപാതകങ്ങളിലും അക്രമസംഭവങ്ങളിലും എ.എൻ. ഷംസീറിന് പങ്കുണ്ടോ എന്ന് സ്വതന്ത്ര ഏജൻസി അന്വേഷിക്കണം. ന്യൂനപക്ഷപ്രേമം നടിച്ച് സി.പി.എം മുസ്ലിം മതസ്ഥാപനങ്ങളെയും വ്യക്തികളെയും ആക്രമിക്കുകയാണ്. സഹകരണ ബാങ്ക് മുഖേന വിതരണംചെയ്ത സർക്കാർ ക്ഷേമപെൻഷൻ നഗരത്തിലെ ബാങ്ക് ജീവനക്കാരായ സി.പി.എം നേതാക്കൾ കള്ള ഒപ്പിട്ട് തട്ടിയെടുത്തു. ഇത് ചെയ്തത് എം.എൽ.എയുടെ കൂട്ടാളികളാണ്. തലശ്ശേരി സ്റ്റേഡിയം നവീകരണത്തിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ജില്ല സെക്രട്ടറി എൻ. ഹരിദാസ്, മണ്ഡലം പ്രസിഡൻറ് എം.പി. സുമേഷ്, പി.പി. അജിത്ത്, പി. രമേശ് എന്നിവർ പെങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsk muraleedharanmalayalam newsCOT Naseer case
News Summary - COT Naseer Death case-Kerala News
Next Story