മതപാഠാവലിക്ക് രൂപംനല്കാൻ കത്തോലിക്ക –ഓര്‍ത്തഡോക്സ് സംയുക്ത സംവാദസമിതി
text_fieldsകോട്ടയം: കത്തോലിക്ക സഭയും ഓർത്തഡോക്സ് സഭയും സംയുക്ത മതപാഠാവലി പുറത്തിറക് കും. കത്തോലിക്ക-ഓര്‍ത്തഡോക്സ് സഭപ്രതിനിധികളുടെ സംയുക്ത വേദശാസ്ത്ര സംവാദ സമിതിയുടെ ചര്‍ച്ചകളിലാണ് തീരുമാനം.
ഉയര്‍ന്ന ക്ലാസുകളിലെ മതപഠനത്തിനുള്ള പാഠങ്ങൾക്കാവും രൂപംനല്‍കുക.
മുൻവർഷങ്ങളിൽ ചർച്ചകളിലുണ്ടായ ധാരണകളുടെ അടിസ്ഥാനത്തിലാണ് പാഠങ്ങള്‍ തയാറാക്കുക. വിദ്യാഭ്യാസ-ആതുര ശുശ്രൂഷകേന്ദ്രങ്ങളില് ഇതരസഭാംഗങ്ങള്ക്ക് ആവശ്യമായ അജപാലന ശുശ്രൂഷകള്‍ ലഭിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും ഇരുസഭകളുടെയും സെമിനാരികള്‍ തമ്മില്‍ സഹകരണം വളര്‍ത്തിയെടുക്കാന്‍ പദ്ധതികള്‍ തയാറാക്കാനും സമ്മേളനം തീരുമാനിച്ചു.
സഭ പിതാക്കന്മാരുടെ വിശ്വാസപഠനങ്ങള് വര്‍ഷത്തില്‍ ഒരോ ദിവസവും വായിക്കത്തക്കവിധത്തിലുള്ള പുസ്തകത്തിന് സമ്മേളനം രൂപംനല്കി. സഭചരിത്ര പഠനത്തിനുള്ള പൊതുസ്രോതസ്സുകളുടെ രൂപരേഖയും ക്രമപ്പെടുത്തിയിട്ടുണ്ട്.
ഫാ. ഡോ. െറജി മാത്യു, ഫാ. അഗസ്റ്റിന് കടയപറമ്പില്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രിയോസ്, ബിഷപ് ബ്രയാന്‍ ഫാറല്‍ എന്നിവരുടെ സംയുക്ത അധ്യക്ഷതയില്‍ ചര്‍ച്ചകള്‍ നടന്നു.
സഭാ തര്‍ക്കം ചര്‍ച്ചയായില്ല –മാര്‍ ദിയസ്കോറോസ്
കോട്ടയം: കത്തോലിക്ക-ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികള്‍ ചേര്‍ന്ന് രൂപവത്കരിച്ച സംയുക്ത വേദശാസ്ത്ര സംവാദസമിതിയുടെ ചര്‍ച്ചകളിൽ സഭാ തർക്കം വിഷയമായിട്ടില്ലെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്ത. അത്തരത്തിലുള്ള ചര്‍ച്ച ആവശ്യമാണെന്ന് സമിതിയില്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. രണ്ടു ദിവസമായി ഞാലിയാകുഴി ദയറായില്‍ നടന്ന സമ്മേളനം സൗഹാര്‍ദ അന്തരീക്ഷത്തിലാണ് അവസാനിച്ചതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.