ബജറ്റ് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരും –േതാമസ് െഎസക്
text_fieldsതിരുവനന്തപുരം: ജനങ്ങളുടെ പ്രതീക്ഷ അനുസരിച്ച് ഉയരാൻ ശ്രമിക്കുന്നതായിരിക്കും ബജറ്റെന്ന് ധനമന്ത്രി തോമസ് െഎസക്. പണമില്ല എന്ന പ്രശ്നമുണ്ട്. എന്നാൽ അതും പറഞ്ഞിരിക്കാൻ പറ്റില്ല. പണം വരുമെന്നവിശ്വാസത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്യണം. നിക്ഷേപങ്ങളെ സ്വാഗതം ചെയ്യുന്ന ബജറ്റായിരിക്കും ഇത്തവണത്തേത്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ചെറുക്കാൻ പണത്തിെൻറ പണത്തിെൻറ പിന്തുണയും ഉണ്ടായിരിക്കും. ജെൻഡർബജറ്റായിരിക്കും ഇതെന്നും മന്ത്രി പറഞ്ഞു.
ജനകീയ വികസന പദ്ധതികൾക്ക് ഉൗന്നൽ നൽകും.വരൾച്ചയെ പ്രതിരോധിക്കാൻ ജലാശയങ്ങൾ സംരക്ഷിക്കുന്നതിനെ പിന്തുണക്കും. കെ.എസ്.ആർ.ടി.സി അടക്കമുള്ളപൊതുമേഖലാ സ്ഥാപനങ്ങൾ പുനരുദ്ധരിക്കുകയും ലാഭകരമാക്കുകയും ചെയ്യുന്ന നടപടികൾ ഇൗ ബജറ്റിലുണ്ടായിരിക്കും. ബജറ്റിനുപുറത്ത് കിഫ്ബി വഴിയുള്ള പ്രത്യക്ഷ നിക്ഷേപങ്ങൾ ഉൗന്നൽ കൊടുക്കും
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഇൗ കാലഘട്ടത്തിൽ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾ അവരുടെ പദ്ധതി വിഹിതങ്ങൾ എങ്ങനെയെങ്കിലും തീർക്കാൻ ശ്രമിക്കേണ്ടതില്ല. അത് അവരുടെ പേരിൽ തന്നെ അടുത്തവർഷത്തേക്കും ഉപയോഗിക്കാൻ അനുവദിക്കും.
ആസൂത്രണമല്ല, നിർവ്വഹണമാണ് ഇത്തവണത്തെ ബജറ്റ് ലക്ഷ്യം വെക്കുന്നതെന്നും തോമസ് െഎസക് മാധ്യമങ്ങളോട് പറഞ്ഞു. ബജറ്റ് കണക്കുകൾ അച്ചടിപൂർത്തിയാക്കി നിയമ സഭയിലെത്തിച്ചിട്ടുണ്ട്. ബജറ്റ് പ്രസംഗവും ജെൻഡർ സ്റ്റേറ്റ്മെൻറുമടക്കം എല്ലാം പൂർത്തിയായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.