Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅശാന്തൻ അവാർഡുദാനം:...

അശാന്തൻ അവാർഡുദാനം: പൊന്ന്യൻ ചന്ദ്രനെ വിളിച്ചത് അപമാനകരം –അവാർഡ് ജേതാവ്

text_fields
bookmark_border
അശാന്തൻ അവാർഡുദാനം: പൊന്ന്യൻ ചന്ദ്രനെ വിളിച്ചത് അപമാനകരം –അവാർഡ് ജേതാവ്
cancel
camera_alt???????

തൃശൂർ: അന്തരിച്ച ദളിത് ചിത്രകാരൻ അശാന്തെൻറ സ്മരണക്ക്  ഏർപ്പെടുത്തിയ ‘അശാന്തൻ പ ുരസ്കാരദാന ചടങ്ങിലേക്ക് കേരള ലളിത കലാ അക്കാദമി സെക്രട്ടറി പൊന്ന്യൻ ചന്ദ്രനെ ആശംസ പ്രസംഗത്തിന് ക്ഷണിച്ചത് അശാന്തെൻറ സ്മരണയെ അപമാനിക്കലാണെന്ന് പുരസ്കാര ജേതാവ് ചിത്രകാരി സിന്ധു ദിവാകരൻ. ഇടപ്പള്ളി വടക്കുംഭാഗം സർവിസ് സഹകരണ ബാങ്ക് ആണ് അവാർഡ് ഏർപ്പെടുത്തിയത്.

21ന് ഡർബാർഹാളിൽ നടക്കുന്ന അശാന്തം-2019 എന്ന പരിപാടിയിൽ മന്ത്രി എ.കെ. ബാലനാണ് പുരസ്കാരം സമ്മാനിക്കുന്നത്. സംഘാടകരായ ബാങ്ക് അധികാരികൾക്ക് അശാന്തനെ അപമാനിച്ച ചരിത്രം അറിയാത്തത് കൊണ്ടാകാം ഇതെങ്കിലും കുറ്റവാളിയെ വെള്ള പൂശാനുള്ള മറ്റാരുടെയോ താൽപര്യമാണ് ഇതിന് പിന്നിലെന്ന് അവർ സാമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ ആരോപിച്ചു. ഇത് അശാന്തനെ വീണ്ടും അപമാനിക്കലാണെന്ന് സിന്ധു കുറ്റെപ്പടുത്തി.

ഹൃദയാഘാതത്തെ തുടർന്ന് 2018 ജനുവരി 31ന് മരണപ്പെട്ട അശാന്തൻറ മൃതദേഹം സമീപത്ത് ക്ഷേത്രമുണ്ടെന്ന് പറഞ്ഞ് ആർ.എസ്.എസും ബി.ജെ.പിയും എതിർത്തതിനാൽ എറണാകുളം ഡർബാർഹാളിൽ പൊതുദർശനത്തിന് വെക്കാൻ അനുവദിച്ചിരുന്നില്ല. അക്കാദമി ഉടസ്ഥതയിലുള്ളതായിട്ടും ഹാളിന് പിൻവശത്തെ വരാന്തയിൽ വെക്കേണ്ടിവന്നു. അന്ന് അക്കാദമി സെക്രട്ടറി പൊന്ന്യൻ ആർ.എസ്.എസ്-ബി.ജെ.പി ആജ്ഞ അനുസരിച്ച് സംഘ്പരിവാറിനൊപ്പം നിന്നതായി സിന്ധു കുറ്റപ്പെടുത്തി.

അശാന്തെൻറ മൃതദേഹത്തോട് അനാദരവ് കാണിച്ചുവെന്ന വിമർശനവുമായി  ചിത്രകാരൻമാരും ഇടത് സാംസ്കാരിക പ്രവർത്തകർ അടക്കമുള്ളവരും രംഗത്ത് വന്നപ്പോൾ ഇത് വിവാദമായി. അശാന്തെൻറ മൃതദേഹത്തെ അപമാനിക്കാൻ കൂട്ടാളിയായ പൊന്ന്യൻ ചന്ദ്രനെ പുരസ്കാര സമർപ്പണ വേളയിലേക്ക് ക്ഷണിക്കുക വഴി അദ്ദേഹത്തിെൻറ ദീപ്തസ്മരണകളെ അപമാനിക്കുന്നതിനെ അവർ അപലപിച്ചു. അവാർഡ് തുകയായ 25,000 രൂപ അശാന്തെൻറ വീട് പണിക്കുള്ള സഹായ നിധിയിലേക്ക് കൈമാറുമെന്ന് അവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ashanthan
News Summary - ashanthan
Next Story