കാസർകോട്ട് കാറും ലോറിയും കൂട്ടിയിടിച്ച് നാലു മരണം
text_fieldsഉപ്പള: കാസർകോട് മംഗൽപാടി ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. തൃശൂർ ചേലക്കര സ്വദേശികളാണ് മരിച്ചത്. പുലർച്ചെ നാലിനാണ് അപകടം. കാർ യാത്രികരായ ഡോ. രാമനാരായണൻ(52), ഭാര്യ വത്സല(45), മകൻ രഞ്ജിത്(20), രഞ്ജിതിൻെറ സുഹൃത്ത് നിതിൻ(20) എന്നിവരാണ് മരിച്ചത്. കർണാടക എ.സി.എൻ റാവു ആയുർവേദ കോളജ് വിദ്യാർഥികളായ രഞ്ജിത്ത്, നിതിൻ എന്നിവർ ക്രിസ്മസ് അവധിക്കു ശേഷം കോളജിലേക്കു മടങ്ങുന്നതിനിടെയാണ് ദുരന്തം.
തൃശൂരില്‍ നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാറും എതിരെ വരികയായിരുന്ന ഷിപ്പിംഗ് കമ്പനിയുടെ കണ്ടെയ്‌നര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ സ്വിഫ്റ്റ് കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിലുണ്ടായിരുന്ന നാലുപേരും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. മൃതദേഹങ്ങള്‍ മംഗല്‍പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.