Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരുന്ന് കഴിച്ച് വണ്ണം...

മരുന്ന് കഴിച്ച് വണ്ണം കുറച്ച യുവാവിന്‍െറ മരണം: മരുന്ന് ഉപയോഗിക്കുന്ന ആയിരങ്ങള്‍ ഭീതിയില്‍

text_fields
bookmark_border
മരുന്ന് കഴിച്ച് വണ്ണം കുറച്ച യുവാവിന്‍െറ മരണം: മരുന്ന് ഉപയോഗിക്കുന്ന ആയിരങ്ങള്‍ ഭീതിയില്‍
cancel

കട്ടപ്പന: മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ മരുന്ന് കഴിച്ച് വണ്ണം കുറച്ച യുവാവ് കട്ടപ്പനയില്‍ മരിച്ചതോടെ ഈ മരുന്ന് കഴിക്കുന്ന ആയിരങ്ങള്‍ ഭീതിയിലായി. കട്ടപ്പന വലിയകണ്ടം രാജശ്രീ ഭവനില്‍ മനു എസ്. നായര്‍ കഴിഞ്ഞദിവസം മരിച്ചിരുന്നു. സംസ്ഥാന വ്യാപകമായി രണ്ടു മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ ഇത്തരത്തിലുള്ള മരുന്ന് വിപണനം ചെയ്യുന്നുണ്ട്.

ആയുര്‍വേദ മരുന്ന് വിപണനം ചെയ്യാന്‍ ലൈസന്‍സ് ആവശ്യമില്ളെന്ന ന്യായത്തിന്‍െറ മറവിലാണ് കമ്പനികളുടെ ഇന്ത്യയിലെ വിപണനം. എന്നാല്‍, വിദേശ രാജ്യങ്ങളില്‍ നിര്‍മിക്കുന്ന മരുന്നുകള്‍ പുന:പരിശോധിക്കുന്നതിന് നിലവില്‍ ഇവിടെ സംവിധാനങ്ങളില്ല. കട്ടപ്പനയില്‍ യുവാവ് മരിച്ച സംഭവം ശ്രദ്ധയില്‍ പെട്ടെന്നും ഇതേക്കുറിച്ച് അന്വേഷിച്ചു വരികയുമാണെന്ന് കട്ടപ്പനയിലെ ഡ്രഗ് ഇന്‍സ്പെക്ടര്‍ മാര്‍ട്ടിന്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

 മനുവിന് നൂറുകിലോയിലധികം ഭാരമുണ്ടായിരുന്നു.  തൊടുപുഴയിലെ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ മരുന്നിനെക്കുറിച്ച് കേട്ടറിഞ്ഞ് ഇവിടെയത്തെി ക്ളാസില്‍ പങ്കെടുത്തശേഷം കമ്പനിയുടെ ചെയിനില്‍ കണ്ണിയായി മാറിയശേഷമാണ് മരുന്ന് കഴിച്ച് തുടങ്ങിയത്. നാല് മാസത്തോളം മരുന്ന് കഴിച്ചതോടെ തൂക്കം നേര്‍ പകുതിയായി. ഒപ്പം ശാരീരിക അസ്വസ്ഥതയും. തുടര്‍ന്ന് ആശുപത്രിയിലത്തെി നടത്തിയ പരിശോധനയിലാണ് രക്തത്തില്‍ പഞ്ചസാരയുടെ അളവ് വലിയതോതില്‍ വര്‍ധിച്ചതായി കണ്ടത്തെിയത്. തുടര്‍ന്ന് പഞ്ചസാരയുടെ അളവ് കുറക്കാനും ഇതേ കമ്പനിയുടെ മരുന്ന് കഴിച്ചു വരുന്നതിനിടെയാണ് മരണം.

മനുവിന്‍െറ മരണം സംബന്ധിച്ച് വാര്‍ത്ത വന്നതോടെ മരുന്ന് കഴിക്കുന്ന പലരും പത്ര ഓഫിസിലേക്ക് വിളിക്കുന്നുണ്ട്. തങ്ങളും ഇത്തരത്തില്‍ മരുന്ന് കഴിക്കുന്നുണ്ടെന്നും വാര്‍ത്ത കണ്ടതോടെ ഭയാശങ്കയിലാണെന്നും ഇവര്‍ പറഞ്ഞു. മനുവിന്‍െറ മരണത്തോടെ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ പ്രതിനിധികളില്‍ പലരുടെയും ഫോണ്‍ സ്വിച്ച് ഓഫായി. വിളിച്ചാല്‍ പലരും പ്രതികരിക്കാനും തയാറാകുന്നില്ല. തങ്ങള്‍ അബദ്ധത്തില്‍പെട്ടുപോയതാണെന്ന് ഒരാള്‍ പറഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thin medicine
Next Story