സംസ്ഥാനത്ത് 8403 ക്യാമ്പുകളിലായി1,98,766 അന്തർസംസ്ഥാന തൊഴിലാളികള്‍
text_fieldsതിരുവനന്തപുരം: അന്തർസംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ പരിശോധനയും അവബോധ പ്രവര്‍ത്തനങ്ങളും ശക്തമാക്കി തൊഴില്‍ വകുപ്പ്. സംസ്ഥാനത്താകെ വ്യാഴാഴ്ചവരെ 8403 ക്യാമ്പുകളിലായി 1,98,766 അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നതായാണ് തൊഴിൽവകുപ്പിെൻറ കണക്ക്. എല്ലാ ക്യാമ്പുകളിലും അതത് ജില്ല ഭരണ സംവിധാനങ്ങളുടെ സഹകരണത്തോടെയാണ് ക്യാമ്പ് കോഒാഡിനേറ്റര്‍മാരും ലേബര്‍ ഓഫിസര്‍മാരും പരിശോധന നടത്തുന്നത്.
തൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന ആവാസ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 5,09,363 തൊഴിലാളികള്‍ക്ക് 25,000 രൂപയുടെ ചികിത്സാ ധനസഹായവും രണ്ടുലക്ഷം രൂപയുടെ അപകട മരണ ആശ്വാസ ധനസഹായവും ലഭ്യമാകും. കേരള കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതിയില്‍ നിന്ന് അന്തർസംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും അനുബന്ധമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും അനുവദിച്ച രണ്ടു കോടി രൂപ വിനിയോഗത്തിനായി എല്ലാ ജില്ല ലേബര്‍ ഒാഫിസര്‍മാര്‍ക്കും കൈമാറി.
കരാറുകാരുടെ മേല്‍നോട്ടത്തില്‍ സ്ഥാപനാടിസ്ഥാനത്തില്‍ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് കരാറുകാര്‍ തന്നെ സുരക്ഷയും അവശ്യമായ കുടിവെള്ളം, ഭക്ഷണം, രോഗപ്രതിരോധ കിറ്റുകള്‍ എന്നിവ ഉറപ്പുവരുത്തണമെന്നും ലേബര്‍ കമീഷണര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.