Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രിട്ടീഷ്...

ബ്രിട്ടീഷ് പ്രധാനമന്ത്രിയാവാന്‍ രണ്ട് വനിതകള്‍

text_fields
bookmark_border
ബ്രിട്ടീഷ് പ്രധാനമന്ത്രിയാവാന്‍ രണ്ട് വനിതകള്‍
cancel

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്‍ററി ചരിത്രത്തില്‍ മാര്‍ഗരറ്റ് താച്ചറിനുശേഷം വീണ്ടുമൊരു വനിത കൂടി  പ്രധാനമന്ത്രി പദത്തിലത്തെുമെന്ന് ഉറപ്പായി. 1979 മുതല്‍ 90 വരെയുള്ള കാലയളവില്‍ മൂന്നുതവണയാണ്  മാര്‍ഗരറ്റ് താച്ചര്‍ ബിട്ടന്‍െറ പ്രധാനമന്ത്രി സ്ഥാനം അലങ്കരിച്ചത്.ഇഞ്ചോടിഞ്ചു പോരാട്ടത്തില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ  ആന്‍ഡ്രിയ ലീഡ്സമോ തെരേസ മെയോ ഡേവിഡ് കാമറണിന്‍െറ പിന്‍ഗാമിയാവും. നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ നിയമസെക്രട്ടറി മൈക്കല്‍ ഗോവിനെ പരാജയപ്പെടുത്തിയാണ് ഇരുവരും സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചത്.

ആഭ്യന്തര സെക്രട്ടറിയായ തെരേസ മെയ് 199 എം.പിമാരുടെ പിന്തുണ നേടിയപ്പോള്‍ ഊര്‍ജമന്ത്രിയായ ആന്‍ഡ്രിയ 84 വോട്ടുകള്‍ സ്വന്തമാക്കി രണ്ടാമതത്തെി. 46 എം.പിമാരുടെ പിന്തുണ മാത്രമേ ഗോവിന് നേടാനായുള്ളൂ.മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഗോവ് മത്സരത്തില്‍നിന്ന് പുറത്താവുകയും ചെയ്തു. ലണ്ടന്‍ മുന്‍ മേയര്‍ ബോറിസ് ജോണ്‍സനെ പിന്തള്ളി സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിച്ച മൈക്കല്‍ ഗോവിന്  പരാജയം വന്‍ തിരിച്ചടിയായി. 2010ല്‍ ആഭ്യന്തര സെക്രട്ടറി പദത്തിലത്തെിയ തെരേസക്ക് രാഷ്ട്രീയ പാരമ്പര്യവും പരിചയസമ്പത്തും തുണയാവും. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരുന്നതിനെ അനുകൂലിച്ച തെരേസ ബ്രെക്സിറ്റ് നടപ്പാക്കുമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്.

ബ്രെക്സിറ്റിനായി വാദിച്ചവരില്‍ മുന്‍നിരക്കാരിയായ ആന്‍ഡ്രിയക്ക് ബോറിസ് ജോണ്‍സണാണ് കരുത്തു പകരുന്നത്.  കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ 1,50,000ത്തോളം അംഗങ്ങളുടെ വോട്ടെടുപ്പ് ആരെ തുണക്കുമെന്ന് കാത്തിരുന്ന് കാണാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:landon prime ministers
Next Story