Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightശ്രീലങ്കന്‍ റഗ്ബി...

ശ്രീലങ്കന്‍ റഗ്ബി താരത്തിന്‍െറ കൊലപാതകം: പ്രസിഡന്‍റിന്‍െറ സുരക്ഷാസേനയെ സിരിസേന പിരിച്ചുവിട്ടു

text_fields
bookmark_border
ശ്രീലങ്കന്‍ റഗ്ബി താരത്തിന്‍െറ കൊലപാതകം: പ്രസിഡന്‍റിന്‍െറ സുരക്ഷാസേനയെ സിരിസേന പിരിച്ചുവിട്ടു
cancel

കൊളംബോ: മുന്‍ പ്രസിഡന്‍റ് മഹീന്ദ രാജപക്സയുടെ കാലത്ത് നടന്ന റഗ്ബി താരത്തിന്‍െറ കൊലപാതകത്തില്‍ പങ്കുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സുരക്ഷാ വിഭാഗത്തെ (പി.എസ്.ഡി) നിലവിലെ പ്രസിഡന്‍റ് മൈത്രിപാല സിരിസേന പിരിച്ചുവിട്ടു. പുതിയ സുരക്ഷാ ഭടന്മാരെ നിയമിച്ചു. ഈമാസം 17ന് നടക്കുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രസിഡന്‍റിന്‍െറ നടപടി. രാജപക്സയുടെ കാലത്തെ സുരക്ഷാ വിഭാഗത്തെ നിലനിര്‍ത്തുകയായിരുന്നു സിരിസേന.
ശ്രീലങ്കന്‍ ആഭ്യന്തരമന്ത്രി ജോണ്‍ അമരതുംഗയാണ് പി.എസ്.ഡിയെ പിരിച്ചുവിട്ട വിവരം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. ശ്രീലങ്കന്‍ പൊലീസിന്‍െറ ഭാഗമായ പ്രത്യേക ദൗത്യസംഘത്തെ നിയമിച്ചതായി അദ്ദേഹം അറിയിച്ചു.
ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് നടത്തിയ രഹസ്യാന്വേഷണത്തിലാണ് 5000ത്തിലധികം അംഗങ്ങളുള്ള പി.എസ്.ഡിക്ക് കൊലപാതകങ്ങളില്‍ ബന്ധമുണ്ടെന്ന് തെളിഞ്ഞത്. 2012ല്‍ കൊല്ലപ്പെട്ട റഗ്ബി താരം വസീം താജുദ്ദീന്‍െറ കൊലപാതകത്തില്‍ മൂന്ന് പി.എസ്.ഡി അംഗങ്ങള്‍ക്ക് പങ്കുണ്ടെന്ന് വ്യാഴാഴ്ച മന്ത്രിസഭാ വക്താവ് രജിത സേനരത്ന പറഞ്ഞിരുന്നു. താജുദ്ദീന്‍െറ കൊലപാതകം റോഡ് അപകടമായി പൊലീസ് മാറ്റുകയായിരുന്നു.
കഴിഞ്ഞ ഏപ്രിലില്‍ ഒരു പരിപാടിക്കിടെ ലോഡ് ചെയ്ത തോക്കുമായി സിരിസേനയുടെ അടുത്തുവന്നതിനെ തുടര്‍ന്ന് പി.എസ്.ഡി അംഗത്തെ അറസ്റ്റ് ചെയ്തിരുന്നു. 16 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ സുരക്ഷാവീഴ്ചയാണിത്.
അതേസമയം, വിവാദമായ റഗ്ബി താരത്തിന്‍െറ കൊലപാതകത്തില്‍ തന്‍െറ മകന് ബന്ധമില്ളെന്ന് മുന്‍ പ്രസിഡന്‍റ് മഹീന്ദ രാജപക്സ വ്യക്തമാക്കി. പുനരന്വേഷണത്തിന്‍െറ ഭാഗമായി വസീം താജുദ്ദീന്‍െറ മൃതദേഹം പുറത്തെടുക്കാന്‍ പോകുന്നതിന് മുന്നോടിയായാണ് രാജപക്സയുടെ പ്രസ്താവന. ‘അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് സമയത്തുള്ള അന്വേഷണത്തിലൂടെ സര്‍ക്കാര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ഉദ്ദേശിക്കുകയാണ്’ -രാജപക്സ പറഞ്ഞു.
വസീം താജുദ്ദീന്‍െറ മൃതദേഹം തിങ്കളാഴ്ച പുറത്തെടുക്കുമെന്ന് പൊലീസ് പറഞ്ഞു. 2012 മേയിലാണ് കാറിനുള്ളില്‍ കത്തിക്കരിഞ്ഞനിലയില്‍ വസീമിനെ കണ്ടത്തെിയത്. രാജപക്സയുടെ രണ്ടാമത്തെ മകന്‍ യോഷിതയുമായുള്ള വ്യക്തിവിരോധത്തെ തുടര്‍ന്ന് കൊല്ലപ്പെടുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മരണത്തിനുമുമ്പ് തട്ടിക്കൊണ്ടുപോയതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. കഴിഞ്ഞമാസമാണ് പുനരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story