Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവെള്ളം ഐസാവാന്‍...

വെള്ളം ഐസാവാന്‍ വേണ്ടത് സെക്കന്‍ഡിന്‍െറ 10 ലക്ഷത്തിലൊരംശം മാത്രം

text_fields
bookmark_border
വെള്ളം ഐസാവാന്‍ വേണ്ടത് സെക്കന്‍ഡിന്‍െറ 10 ലക്ഷത്തിലൊരംശം മാത്രം
cancel

വാഷിങ്ടണ്‍: വെള്ളം ഐസാവാന്‍ വേണ്ടിവരുന്ന സമയവും കൃത്യമായി ഒടുവില്‍ ശാസ്ത്രലോകം കണ്ടത്തെിയിരിക്കുന്നു. അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ സഹായത്തോടെ ജലതന്മാത്രകളുടെ മാതൃകകള്‍ സൂക്ഷ്മമായി വിശകലനംചെയ്താണ് വെള്ളം ഐസ് ക്രിസ്റ്റലുകളായി മാറാനാവശ്യമായ ഏറ്റവും കുറഞ്ഞ സമയം കണ്ടത്തെിയത്. സര്‍വകലാശാല പുറത്തുവിട്ട വിവരമനുസരിച്ച് മൈനസ് 43 ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവില്‍ ഒരു ക്യുബിക് മീറ്റര്‍ ജലത്തിന് ഐസ് കട്ടയായി മാറാന്‍ കേവലം ഒരു സെക്കന്‍ഡിന്‍െറ 10 ലക്ഷത്തിലൊരംശം സമയം മാത്രമേ ആവശ്യമുള്ളത്രെ. സമുദ്രനിരപ്പില്‍നിന്ന് ഏറ്റവും ഉയര്‍ന്ന ഭാഗങ്ങളില്‍ സ്ഥിതിചെയ്യുന്ന മേഘങ്ങള്‍ക്കുള്ളിലെ താപനില മൈനസ് 43 ഡിഗ്രിയായതിനാലാണ് പരീക്ഷണത്തിന് ഇത് അടിസ്ഥാന താപനിലയായി പരിഗണിച്ചത്.
പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച് അസോസിയേറ്റായ ആമിര്‍ ഹാജി അക്ബരിയും കെമിക്കല്‍ എന്‍ജിനീയറിങ് പ്രഫസറായ പാബ്ളോ ദെബെനെദത്തെിയുമാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. അതിസൂക്ഷ്മമായ ജലതന്മാത്രകളെ നേരിട്ട് പരിശോധിക്കാനുള്ള ബുദ്ധിമുട്ട് കാരണം രണ്ട് ഹൈഡ്രജന്‍ ആറ്റങ്ങളുടെയും ഒരു ഓക്സിജന്‍ ആറ്റത്തിന്‍െറയും മാതൃക കമ്പ്യൂട്ടറില്‍ സംയോജിപ്പിച്ച് ജലതന്മാത്ര സാങ്കല്‍പികമായി സൃഷ്ടിച്ചായിരുന്നു പരീക്ഷണം.
താപനില താഴുന്നതിനനുസരിച്ച് ജലതന്മാത്രകള്‍ കൂടിച്ചേര്‍ന്ന് കട്ടിയുള്ള ഒരു പ്രത്യേക രൂപത്തിലേക്ക് മാറും. ഇതില്‍ കൂടുതല്‍ സ്ഥിരത കൈവരിക്കുന്ന ഒരു കൂട്ടമാണ് മഞ്ഞുകട്ട രൂപവത്കരണത്തിന്‍െറ ആദ്യപടി. ശൈത്യമേഖലകളില്‍ ശരീരം തണുപ്പിനോട് എങ്ങനെ പ്രതികരിക്കുമെന്ന് കൂടുതല്‍ കൃത്യമായി കണക്കാക്കുന്നതുള്‍പ്പെടെ ജൈവ-അജൈവ വ്യവസ്ഥകളില്‍ താപനിലയിലെ വ്യത്യാസം എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന കണ്ടത്തെലുകള്‍ ഇതിലൂടെ നടത്താന്‍ കഴിയുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. കാലാവസ്ഥാ പ്രവചനത്തിലും മേഘങ്ങളിലെ താപനില രാസവസ്തുക്കളുപയോഗിച്ച് വ്യത്യാസപ്പെടുത്തി കൃത്രിമ മഴപെയ്യിക്കുന്നതടക്കമുള്ള കൂടുതല്‍ ഗവേഷണങ്ങള്‍ക്കും പുതിയ കണ്ടത്തെല്‍ സഹായകരമാകുമെന്നും ഗവേഷകര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story