Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightദക്ഷിണ സുഡാന്‍:...

ദക്ഷിണ സുഡാന്‍: വിമതരുമായി സമാധാന കരാര്‍ ഒപ്പുവെച്ചു

text_fields
bookmark_border
ദക്ഷിണ സുഡാന്‍: വിമതരുമായി സമാധാന കരാര്‍ ഒപ്പുവെച്ചു
cancel

ജുബ: 20 മാസമായി തുടരുന്ന ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്ന സമാധാന കരാറില്‍ ദക്ഷിണ സുഡാന്‍ പ്രസിഡന്‍റ് സല്‍വ കീര്‍ ഒപ്പുവെച്ചു. ബുധനാഴ്ച ജുബയില്‍ നടന്ന ഏകദിന ഉച്ചകോടിക്കിടെയാണ് ഒപ്പുവെച്ചത്. ഉച്ചകോടിയില്‍ കെനിയ, ഉഗാണ്ട, സുഡാന്‍, ഇത്യോപ്യ തുടങ്ങിയ രാഷ്ട്രങ്ങളിലെ തലവന്മാര്‍ പങ്കെടുത്തു. മേഖലയുടെ വികസനത്തിനായി രൂപവത്കരിച്ച ഐഗാഡ് മുന്നോട്ടുവെച്ച നിര്‍ദേശം ദക്ഷിണ സുഡാന്‍ സര്‍ക്കാര്‍ പൂര്‍ണമായും അംഗീകരിക്കുന്നില്ളെന്ന് കീര്‍ വ്യക്തമാക്കിയിരുന്നു.

വിമത നേതാവ് റീക് മചര്‍ കഴിഞ്ഞ ദിവസം കരാറില്‍ ഒപ്പുവെച്ചിരുന്നു. കരാറില്‍ ഒപ്പുവെക്കാന്‍ തയാറല്ളെങ്കില്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അന്താരാഷ്ട്ര സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടുതല്‍ സമയം വേണമെന്ന് പറഞ്ഞ് ഒപ്പിടുന്നതില്‍നിന്നും മാറിനില്‍ക്കുകയായിരുന്നു പ്രസിഡന്‍റ്. അധികാരം പങ്കുവെക്കുന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് കരാറിലുള്ളത്. ഇത് നടപ്പിലാവുകയാണെങ്കില്‍ മുന്‍ വൈസ് പ്രസിഡന്‍റായ വിമത തലവന്‍ റീക് മചര്‍ തിരിച്ചു വരും. തലസ്ഥാനത്തെ സൈനികമുക്തമാക്കുന്നതിനും, എണ്ണ സമ്പന്നമായ അപ്പര്‍ നൈല്‍ മേഖല വിമതര്‍ക്ക് നല്‍കാനുമുള്ള തീരുമാനത്തില്‍ സര്‍ക്കാര്‍ നിരാശരാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

2011ല്‍ സ്വതന്ത്രമായ രാജ്യത്ത് 2013 മുതലാണ് രാജ്യത്ത് സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് നിരവധി പേര്‍ കൊല്ലപ്പെടുകയും ആയിരങ്ങള്‍ അഭയാര്‍ഥിയാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story