'വർദ' വന്നത് പാകിസ്താനിൽ നിന്ന്
text_fieldsചെന്നൈ: റോണു, ക്യാന്ദ്, നാഡ ഇപ്പോൾ വർദയും. ഇന്ത്യൻ മീറ്റിയറോളജിക്കൽ വിഭാഗത്തിെൻറ അഭിപ്രായ പ്രകാരം ഇൗ വർഷം ബംഗാൾ ഉൾക്കടലിൽ നിന്ന് രൂപംകൊണ്ട ഇന്ത്യയിലെ നാലാമത്തെ പ്രധാന ചുഴലിെക്കാടുങ്കാറ്റാണ് വർദ. റോസാ പുഷ്പം എന്നർഥം വരുന്ന അറബി, ഉറുദു പദമായ വർദക്ക് ആ പേരു നൽകിയത് പാകിസ്താനാണ്.
2004ൽ കൊടുങ്കാറ്റിന് പേര് നൽകാൻ രൂപം നൽകിയ അന്താരാഷ്ട്ര പാനലിെൻറ തീരുമാനം അനുസരിച്ച് ബംഗാൾ ഉൾക്കടലിനും അറേബ്യൻ കടലിെൻറയും പരിധിയിലുള്ള രാജ്യങ്ങളാണ് ഉഷ്ണമേഖലയിലെ ചുഴലിക്കാറ്റുകൾക്ക് പേര് നൽകുന്നത്. ഇന്ത്യയും പാകിസ്താനുമുൾപ്പെടെ 64 രാജ്യങ്ങളാണ് ഇൗ ലിസ്റ്റലുള്ളത്.
ജനങ്ങൾക്ക് എളുപ്പത്തിൽ മനസിലാകുന്നതിനും ഒാർമയിൽ വരുന്നതിനും അതുവഴി ആവശ്യമായ മുൻകരുതൽ എടുക്കുന്നതിന് വേണ്ടിയിട്ടാണ് വ്യത്യസ്ത പ്രദേശങ്ങളിലെ പേരുകൾ നൽകിയിരിക്കുന്നത്.
പൗരൻമാർക്കും കൊടുങ്കാറ്റുകളുടെ പേരുകൾ കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറലിന് സമർപ്പിക്കാവുന്നതാണെങ്കിലും അതിെൻറ തെരഞ്ഞെടുപ്പ് പ്രകിയക്ക് വ്യക്തമായ നിയമങ്ങളുണ്ട്.
പേരുകൾ ലളിതവും വായിച്ചാൽ മനസിലാകണമെന്നതുപോലെ സാംസ്കാരികമായി ഏതെങ്കിലും വിഭാഗവുമായി പക്ഷപാതിത്വ സ്വഭാവമുള്ളതോ പ്രകോപനപരമോ ആകരുതെന്നും വ്യവസ്ഥയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.