അന്ത്യകർമം പോലുമില്ലാതെ മൃതദേഹങ്ങൾ ഗംഗയിൽ ഒഴൂകിനടക്കുേമ്പാൾ ഈ സെൻട്രൽ വിസ്റ്റ എന്തിനെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്
text_fieldsന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച് കോവിഡ് മഹാമാരി പടരുേമ്പാൾ തന്നെ സെൻട്രൽ വിസ്റ്റ നിർമിക്കുന്നത് എന്തിനാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ജനം അതിജീവിക്കാൻ പാടുപെടുകയും അന്ത്യകർമങ്ങൾ പോലും ലഭിക്കാതെ മരിച്ചവരുടെ മൃതദേഹങ്ങൾ ഗംഗയിൽ ഒഴുകി നടക്കുകയും ചെയ്യുേമ്പാൾ ഡൽഹിയുടെ ഭൂപടം മാറ്റുന്നതിൽ എന്താണ് കാര്യമെന്ന് അദ്ദേഹം ചോദിച്ചു.
'രാജ്യത്ത് സ്ഥിതിഗതികൾ തീരെ മോശമാണ്. ഡൽഹിയുടെ ഭൂപടം മാറ്റിയിട്ട് നിങ്ങൾ എന്താണ് ചെയ്യാൻ പോകുന്നത്? രാജ്യത്ത് ജനം അതിജീവനത്തിനായി മല്ലിടുകയാണ്. ഈ സെൻട്രൽ വിസ്റ്റയും പുതിയ പാർലമെന്‍റും പുതിയ പ്രധാനമന്ത്രി ഭവനവും എന്തിനെന്നാണ് ജനം ചോദിക്കുന്നത്''- റാവത്ത് കുറ്റപ്പെടുത്തി. ഛത്തീസ്ഗഢിൽ വിധാൻ സഭ നിർമാണം മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ നിർത്തിവെച്ചതായും അദ്ദേഹം പറഞ്ഞു.
സെൻട്രൽ വിസ്റ്റ നിർമാണം നിർത്തിവെക്കാൻ കഴിഞ്ഞ ദിവസം പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധി, ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിൻ, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, തൃണമൂൽ മമത ബാനർജി, ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിൻ, എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ തുടങ്ങിയവരാണ് ആവശ്യവുമായി രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.