രാജസ്ഥാൻ: നിയമസഭ വിളിക്കാൻ ഉപാധി വെച്ച് ഗവർണർ
text_fieldsന്യൂഡൽഹി: മുഖ്യമന്ത്രിയും ഗവർണറുമായി പോര് തുടരുന്ന രാജസ്ഥാനിൽ നിയമസഭ സമ്മേളനം വിളിക്കാൻ ഉപാധി വെച്ച് ഗവർണർ. സമ്മേളനം വിളിക്കാൻ എതിർപ്പില്ല. എന്നാൽ, വിശ്വാസ വോട്ട് തേടുന്നുണ്ടോ, കോവിഡ് സാഹചര്യത്തിൽ സാമൂഹിക അകലം എങ്ങനെ പാലിക്കും തുടങ്ങിയ ചോദ്യങ്ങൾ ഗവർണർ സംസ്ഥാന സർക്കാറിന് മുമ്പാകെ വെച്ചു.
അതേസമയം, കോടതിയിൽ കേസ് നടക്കുന്നതിനാൽ നിയമസഭ വിളിക്കാൻ നിയമതടസ്സമുണ്ടെന്ന ഗവർണറുടെ ന്യായവാദം മറികടക്കാൻ സുപ്രീംകോടതിയിൽ നൽകിയ കേസ് സ്പീക്കർ പിൻവലിച്ചു. എം.എൽ.എമാരെ അയോഗ്യരാക്കാനുള്ള സ്പീക്കറുടെ അധികാരത്തിൽ ഇടപെടുന്നതുമായി ബന്ധപ്പെട്ടതായിരുന്നു ഹരജി.
നിയമസഭ സമ്മേളനം വിളിക്കാതിരിക്കാൻ രാജ്ഭവന് ഉദ്ദേശ്യമില്ലെന്ന് ഗവർണർ കൽരാജ് മിശ്ര വിശദീകരിച്ചു. വിശ്വാസ വോട്ട് തേടാൻ മുഖ്യമന്ത്രി ഉദ്ദേശിക്കുന്നുണ്ടോ? അക്കാര്യം മന്ത്രിസഭ തനിക്ക് നൽകിയ കുറിപ്പിൽ വ്യക്തമല്ല.
എന്നാൽ, പരസ്യമായി മുഖ്യമന്ത്രി അതു പറഞ്ഞിട്ടുണ്ട്. ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് സമ്മേളനം വിളിക്കുന്നതിനു പകരം എം.എൽ.എമാർക്ക് മൂന്നാഴ്ചമുമ്പ് നോട്ടീസ് നൽകിക്കൂടേ എന്നാണ് അടുത്ത ചോദ്യം.
നിയമസഭ സമ്മേളനം വിളിക്കാനുള്ള ആദ്യ നിർദേശത്തിന്മേൽ ഗവർണർ ആറു ചോദ്യങ്ങളാണ് ഉന്നയിച്ചത്. അജണ്ട, തീയതി തുടങ്ങിയവയായിരുന്നു ചോദ്യങ്ങൾ. തിരുത്തി നൽകിയ കുറിപ്പിലാണ് പുതിയ ചോദ്യങ്ങൾ. കോവിഡ് സാഹചര്യങ്ങൾ, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ കാര്യങ്ങളാണ് പ്രത്യേക സമ്മേളനം വിളിക്കുന്നതിന് കാരണമായി മന്ത്രിസഭ വിശദീകരിച്ചത്.
വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കാൻ വേണ്ടത്ര പിന്തുണ തനിക്കുണ്ടെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നതിനിടെ, ആറു ബി.എസ്.പി എം.എൽ.എമാർ ഗെഹ്േലാട്ടിനെ പിന്തുണക്കില്ലെന്ന് പാർട്ടി നേതാവ് മായാവതി പ്രഖ്യാപിച്ചു. ആറു പേരും കഴിഞ്ഞ വർഷം കോൺഗ്രസിൽ ചേർന്നിരുന്നു. എന്നാൽ, പല സംസ്ഥാനങ്ങളിലും ബി.എസ്.പിക്ക് സ്വാധീനമുണ്ടെന്നിരിക്കേ, ഒരിടത്തു മാത്രമായി ലയനം നടക്കില്ലെന്നാണ് നേതൃത്വത്തിെൻറ നിലപാട്.
ഗവർണർക്കെതിരെ പരാതിയുമായി ഗെഹ്ലോട്ട്
ഗവർണർ കൽരാജ് മിശ്രയുടെ പെരുമാറ്റത്തിനെതിരെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പരാതിയുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെ സമീപിച്ചു. രാഷ്്ട്രപതിക്ക് പരാതി അയക്കുകയും പ്രധാനമന്ത്രിയെ ഫോണിൽ വിളിക്കുകയുമായിരുന്നു.
നിയമസഭ സേമ്മളനം വിളിക്കുന്നതിനുള്ള മന്ത്രിസഭ ശിപാർശ രണ്ടാംവട്ടവും വിശദീകരണം ചോദിച്ച് തിരിച്ചയച്ചതിനെ തുടർന്നാണിത്. ഏറ്റവും പെട്ടെന്ന് നിയമസഭ സമ്മേളനം വിളിക്കുെന്നന്ന് ഉറപ്പു വരുത്താൻ രാഷ്ട്രപതി ഇടപെടണമെന്ന് ഗെഹ്ലോട്ട് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. ഇതു മുഖ്യമന്ത്രിയുടെ ഭരണഘടനാപരമായ അവകാശമാെണന്നും ഗെഹ്ലോട്ട് വാദിച്ചു.
വീണ്ടുമൊരു ആറ് പേജ് ‘ലവ് ലെറ്റർ’ ആണ് ഗവർണർ നൽകിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി വാർത്താലേഖകരോട് പറഞ്ഞു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാർ നിയമസഭ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ടാൽ അതിന് അംഗീകാരം നൽകാൻ ഗവർണർ ബാധ്യസ്ഥനാണെന്ന് ഗെഹ്ലോട്ട് കൂട്ടിച്ചേർത്തു. നിയമസഭ സമ്മേളനം വിളിക്കാൻ ഗവർണർ മടിക്കുന്ന അനുഭവം മുെമ്പാരിടത്തും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ 31 മുതൽ നിയമസഭ സമ്മേളനം വിളിക്കാനാണ് സംസ്ഥാന മന്ത്രിസഭയുടെ ശിപാർശ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.