Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2019 7:08 PM GMT Updated On
date_range 17 Oct 2019 7:08 PM GMTപി.എം.സി തട്ടിപ്പ്: സ്വത്ത് വിറ്റ് കടം വീട്ടാന്‍ അനുമതി തേടി പ്രതികൾ
text_fieldsbookmark_border
മുംബൈ: പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര സഹകരണ (പി.എം.സി) ബാങ്ക് വായ്പ തട്ടിപ്പ് കേസ് പ്രതികള്‍ പണം തിരിച്ചുകൊടുക്കുന്നതിനു സ്വത്തു വില്ക്കാന് അനുമതി തേടി രംഗത്ത്. റിസര്‍വ് ബാങ് ക്, അന്വേഷണ ഏജന്‍സികള്‍, കേന്ദ്ര ധനമന്ത്രി എന്നിവര്‍ക്ക ് അനുമതി തേടി ഇവർ കത്തയച്ചു. കേസില്‍ ഏജന്‍സികള്‍ പിടിച്ചെടുത്ത ആഡംബര കാറുകളും ബംഗ്ലാവുകളും അടക്കം 18 സ്വത്തുവകകള്‍ വില്ക്കാന് അനുമതി തേടിയാണ് പ്രതികളായ എച്ച്.ഡി.ഐ.എല്‍ കമ്പനി ഡയറക്ടര്‍മാര്‍ രാകേഷ് വധാവന്, മകന് സരംഗ് വധാവന് എന്നിവര്‍ കത്തയച്ചത്.
വധാവന്മാരെയും മുന്‍ പി.എം.സി ചെയര്മാന് വാര്യം സിങ്, മലയാളി മാനേജിങ് ഡയറക്ടര്‍ ജോയ് തോമസ് എന്നിവരെയും മജിസ്ട്രേറ്റ് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു. ഇതിനിടയിൽ, ബാങ്ക് മുന്‍ ഡയറക്ടര്‍ എസ്. സുര്‍ജിത് സിങ് അറോറയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തെ കോടതി ചൊവ്വാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
പി.എം.സി ബാങ്ക് പ്രതിസന്ധിയില്‍ മഹാരാഷ്ട്ര സര്‍ക്കാറും പ്രധാനമന്ത്രിയും ധനമന്ത്രിയും റിസര്‍വ് ബാങ്കും കാര്യക്ഷമമായി ഇടപെട്ട് ഉടന്‍ പരിഹാരം കാണണമെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് ആവശ്യപ്പെട്ടു.
വധാവന്മാരെയും മുന്‍ പി.എം.സി ചെയര്മാന് വാര്യം സിങ്, മലയാളി മാനേജിങ് ഡയറക്ടര്‍ ജോയ് തോമസ് എന്നിവരെയും മജിസ്ട്രേറ്റ് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു. ഇതിനിടയിൽ, ബാങ്ക് മുന്‍ ഡയറക്ടര്‍ എസ്. സുര്‍ജിത് സിങ് അറോറയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തെ കോടതി ചൊവ്വാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
പി.എം.സി ബാങ്ക് പ്രതിസന്ധിയില്‍ മഹാരാഷ്ട്ര സര്‍ക്കാറും പ്രധാനമന്ത്രിയും ധനമന്ത്രിയും റിസര്‍വ് ബാങ്കും കാര്യക്ഷമമായി ഇടപെട്ട് ഉടന്‍ പരിഹാരം കാണണമെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story