Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒഡിഷ ആശുപത്രിയിലെ...

ഒഡിഷ ആശുപത്രിയിലെ അഗ്നിബാധ: സമഗ്ര അന്വേഷണം പ്രഖ്യാപിച്ചു

text_fields
bookmark_border
ഒഡിഷ ആശുപത്രിയിലെ അഗ്നിബാധ: സമഗ്ര അന്വേഷണം പ്രഖ്യാപിച്ചു
cancel

ഭുവനേശ്വര്‍: ഒഡിഷയിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ വന്‍ അഗ്നിബാധയില്‍ 22 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ സര്‍ക്കാര്‍ സമഗ്ര അന്വേഷണം പ്രഖ്യാപിച്ചു. ആരോഗ്യമന്ത്രി അദാനു സബ്യസാച്ചി നായക്കാണ് ഇക്കാര്യം അറിയിച്ചത്. വിശദമായ അന്വേഷണത്തിനായി തീപിടിത്തം നടന്ന ആശുപത്രി ഭാഗം സീല്‍വെച്ചു. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് അപകടത്തിനു കാരണമെങ്കില്‍ അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സംഭവത്തില്‍ പരിക്കേറ്റവരുടെ പൂര്‍ണ ചികിത്സ സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. ഭുവനേശ്വറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് എസ്.യു.എം ആശുപത്രിയിലാണ് തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഉത്തരവാദിത്ത നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ നാലു ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. അതിനിടെ, ദുരന്തത്തിനിരയായവരുടെ ബന്ധുക്കള്‍ക്ക് ആശുപത്രി അധികൃതര്‍ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു.ആശുപത്രിയിലുള്ള 106 പേരെ നഗരത്തിലെ വ്യത്യസ്ത ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. അപകടം നടന്നയിടത്തെ സജ്ജീകരണങ്ങള്‍ പൂര്‍ണമായും പരിശോധിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ അറിയിച്ചു.അതിനിടെ, തീപിടിത്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിഞ്ഞ 20 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. രണ്ടുപേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ശ്വാസംമുട്ടിയാണ് അധികപേരും മരിച്ചത്. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും അനുശോചിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Odisha Hospital Fire
News Summary - Odisha Hospital Fire
Next Story