Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sep 2019 6:42 PM GMT Updated On
date_range 19 Sep 2019 6:42 PM GMTനീറ്റ് പരീക്ഷ ആൾമാറാട്ടം; പ്രതികൾക്കായി തെരച്ചിൽ
text_fieldsbookmark_border
ചെന്നൈ: നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തി തേനി ഗവ. മെഡിക്കൽ കോളജിൽ പ്രവേശനം നേടി യ സംഭവത്തിലെ പ്രതികൾക്കായി പൊലീസ് െതരച്ചിൽ തുടങ്ങി. ചെന്നൈ സ്വദേശി വെങ്കടേഷിെൻറ മകൻ കെ.വി. ഉദിത്സൂര്യയും ഇയാൾക്കുവേണ്ടി മുംബൈയിൽ പരീക്ഷയെഴുതിയ മെഡിക്കൽ വിദ്യാ ർഥിയുമാണ് പ്രതികൾ.
ഇരുവരുടെയും ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. ഏഴു പേരടങ്ങിയ പൊലീസ് സംഘത്തിനാണ് അന്വേഷണച്ചുമതല. തേനി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ എ.കെ. രാജേന്ദ്രനാണ് പരാതി നൽകിയത്. രണ്ടുതവണ ചെന്നൈയിൽ പരീക്ഷ എഴുതി തോറ്റതിനെ തുടർന്നാണ് ആൾമാറാട്ടം നടത്തിയത്. ഉദിത്സൂര്യയുടെ പിതാവും ഇ.എൻ.ടി സ്പെഷലിസ്റ്റുമായ ഡോ. വി.കെ. വെങ്കടേഷാണ് ആൾമാറാട്ടം ആസൂത്രണം ചെയ്തതെന്ന് കരുതുന്നു.
മകനെ ഏതു വിധേനയും ഡോക്ടറാക്കുകയെന്ന ആഗ്രഹമാണ് കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്നും സംശയമുണ്ട്. ചെന്നൈ ഗവ. സ്റ്റാൻലി മെഡിക്കൽ കോളജിലെ കാഷ്വാലിറ്റി മെഡിക്കൽ ഒാഫിസറാണ് ഇദ്ദേഹം. പഠനം തുടരാൻ ആഗ്രഹമിെല്ലന്ന് അറിയിച്ച് ഉദിത്സൂര്യ മെഡിക്കൽ കോളജ് അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്.
ഇരുവരുടെയും ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. ഏഴു പേരടങ്ങിയ പൊലീസ് സംഘത്തിനാണ് അന്വേഷണച്ചുമതല. തേനി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ എ.കെ. രാജേന്ദ്രനാണ് പരാതി നൽകിയത്. രണ്ടുതവണ ചെന്നൈയിൽ പരീക്ഷ എഴുതി തോറ്റതിനെ തുടർന്നാണ് ആൾമാറാട്ടം നടത്തിയത്. ഉദിത്സൂര്യയുടെ പിതാവും ഇ.എൻ.ടി സ്പെഷലിസ്റ്റുമായ ഡോ. വി.കെ. വെങ്കടേഷാണ് ആൾമാറാട്ടം ആസൂത്രണം ചെയ്തതെന്ന് കരുതുന്നു.
മകനെ ഏതു വിധേനയും ഡോക്ടറാക്കുകയെന്ന ആഗ്രഹമാണ് കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്നും സംശയമുണ്ട്. ചെന്നൈ ഗവ. സ്റ്റാൻലി മെഡിക്കൽ കോളജിലെ കാഷ്വാലിറ്റി മെഡിക്കൽ ഒാഫിസറാണ് ഇദ്ദേഹം. പഠനം തുടരാൻ ആഗ്രഹമിെല്ലന്ന് അറിയിച്ച് ഉദിത്സൂര്യ മെഡിക്കൽ കോളജ് അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story