എൻ.സി.പി സിറ്റിങ് എം.പി ഉദയൻരാജെ ഭോസ്ലെയും ബി.ജെ.പിയിലേക്ക്
text_fieldsമുംബൈ: എൻ.സി.പിയുടെ സതാര സിറ്റിങ് എം.പിയും മറാത്ത ചക്രവർത്തി ശിവജിയുടെ പിന്മുറക്ക ാരനുമായ ഉദയൻരാജെ ഭോസ്ലെ ബി.ജെ.പിയിലേക്ക്. എൻ.സി.പി വിടുന്ന വിവരം പാർട്ടി അധ്യക് ഷൻ ശരദ് പവാറിനെ വ്യാഴാഴ്ച നേരിൽ കണ്ട് അറിയിച്ചിരുന്നു. തുടർന്ന് വെള്ളിയാഴ്ച ഡ ൽഹിയിൽ ലോക്സഭ സ്പീക്കർക്ക് രാജി സമർപ്പിക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനൊപ്പമാണ് ഡൽഹി യാത്ര.
ശനിയാഴ്ച അമിത് ഷായുടെ വീട്ടിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ബി.ജെ.പിയിൽ ചേരുമെന്നാണ് ഉദയൻരാജെയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. തുടർച്ചയായി മൂന്നു തവണ എൻ.സി.പി ടിക്കറ്റിൽ സതാര ലോക്സഭ മണ്ഡലത്തിൽ ജയിച്ച ഉദയൻരാജെക്ക് ഇത്തവണ ഭൂരിപക്ഷം കുറവായിരുന്നു. വോട്ട്യന്ത്രത്തിൽ സംശയം പ്രകടിപ്പിച്ച അദ്ദേഹം ബാലറ്റിൽ തെരഞ്ഞെടുപ്പ് മാറ്റി നടത്താൻ ആവശ്യപ്പെട്ടിരുന്നു.
എൻ.സി.പിയിലെ മറ്റൊരു പ്രബല നേതാവ് ഭാസ്കർ ജാദവ് വ്യാഴാഴ്ച പാർട്ടിവിട്ട് ശിവസേനയിൽ ചേർന്നിരുന്നു. പവാറിെൻറ വലംകൈയും അജിത് പവാറിെൻറ ഭാര്യ സഹോദരനുമായ പദംസിങ് പാട്ടീലും മകനും ഒരാഴ്ച മുമ്പാണ് എൻ.സി.പി വിട്ട് ശിവസേനയിൽ ചേർന്നത്. മഹാരാഷ്ട്ര നിയമസഭ കൗൺസിൽ അധ്യക്ഷൻ രാംരാജെ നായിക് നിമ്പാൽകറും എൻ.സി.പി വിട്ട് ബി.ജെ.പിയിൽ ചേരുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.