മംഗളൂരുവിൽ പൊലീസ് മുസ്ലിംകളെ തിരഞ്ഞു പിടിച്ച് വേട്ടയാടി
text_fieldsമംഗളൂരു: മംഗളൂരുവിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിെൻറ പേരി ൽ പൊലീസ് മുസ്ലിംകളെ തിരഞ്ഞുപിടിച്ച് വേട്ടയാടിയതായി വസ്തുതാന്വേഷണ സമിതി. മു സ്ലിംകളുടെ കടകൾ, തെരുവുകച്ചവടശാലകൾ എന്നിവയാണ് ഏറെയും ലക്ഷ്യെവച്ചത്. കർണാ ടകത്തിലെ മറ്റ് സ്ഥലങ്ങളിൽ നിരോധനാജ്ഞ ലംഘിച്ചവരെ അറസ്റ്റ് ചെയ്തപ്പോൾ മംഗള ൂരുവിൽ മാത്രം വെടിവെച്ച് കൊല്ലുകയായിരുന്നു. പൊലീസ് പൂർണമായും വർഗീയവത്കരി ക്കപ്പെട്ടുവെന്നാണ് മംഗളൂരു സംഭവം നൽകുന്ന സന്ദേശമെന്നും സമിതി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സംഭവങ്ങൾ പകർത്തപ്പെടാതിരിക്കാൻ എല്ലാ സി.സി.ടി.വി കാമറകളും പൊലീസ് മുൻകൂട്ടി എടുത്തുകൊണ്ടുപോയിരുന്നു. പൊലീസിെൻറ ആസൂത്രിത പദ്ധതിക്ക് തെളിവുകൾ ഇല്ലാതാക്കാനുള്ള പ്രവൃത്തിയുടെ ഭാഗമായിരുന്നു ഇത്. ഇൻറർനെറ്റ് മുൻകൂറായി വിച്ഛേദിച്ചത് പൊലീസ് അതിക്രമങ്ങളുടെ വിഡിയോ ദൃശ്യങ്ങൾ പ്രചരിക്കാതിരിക്കാൻ വേണ്ടിയായിരുന്നുവെന്ന സംശയവും ബലപ്പെടുകയാണ്. സ്റ്റേറ്റ് ബാങ്ക് പരിസരത്ത് പ്രതിഷേധത്തിന് ആളുകൾ വരുന്നതിന് മുമ്പുതന്നെ വലിയതോതിൽ പൊലീസിനെ വിന്യസിച്ചിരുന്നു. ഉച്ച മുതൽ 300ഒാളം ജനങ്ങൾ മാത്രമേ തെരുവിലുണ്ടായിരുന്നുള്ളൂ. ഉച്ച 1.30നാണ് പ്രതിഷേധവുമായി നൂറ്റമ്പതോളം ചെറുപ്പക്കാർ രംഗത്തിറങ്ങിയത്. അവരെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് ഉണ്ടായിട്ടുപോലും അടിച്ചോടിക്കുകയായിരുന്നു. കുറെപേരെ ചവിട്ടിയും കുത്തിയും അസഭ്യംപറഞ്ഞും വാനിലേക്ക് വലിച്ചെറിയുകയാിരുന്നു.
പൊലീസ് മുസ്ലിംകളുടെ കടകൾ തിരഞ്ഞുപിടിച്ച് ഇരച്ചുകയറുകയും ആൾക്കാരെ പുറത്തിറക്കുകയും ചെയ്തു. നാലുമണിയോടെ ഒരുസംഘം പൊലീസുകാർ ഇബ്രാഹീം ഖലീൽപള്ളി ആക്രമിച്ചു. അവിടെ എൺപതോളം പേർ പ്രാർഥിക്കുന്നുണ്ടായിരുന്നു. പള്ളിക്കുനേരെ കല്ലെറിയുകയും ഗ്ലാസുകൾ തകർക്കുകയും ചെയ്തു. ഇതിൽ യുവാക്കൾ ഏറെ പ്രകോപിതരായി. അവർ കൂട്ടംകൂടി മുദ്രാവാക്യം മുഴക്കി. നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കാൻ ശ്രമിച്ചുവെങ്കിലും പൊലീസ് സഹകരിച്ചില്ല.
മംഗളൂരു മുൻ മേയർ അഷ്റഫിന് തലക്ക് ഗുരുതര പരിക്കേറ്റത് പൊലീസ് നടപടിയിലാണ്. നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ അസിസുദ്ദീൻ റോഡിൽ പൊലീസ് ലാത്തിച്ചാർജും വെടിവെപ്പും നടത്തി. തീർത്തും നിരപരാധികളും പ്രതിഷേധസമരത്തിൽ പങ്കില്ലാത്തവരുമായ രണ്ടുപേർ കൊല്ലപ്പെട്ടു. 42 വയസ്സുള്ള അബ്ദുൽ ജലീൽ പ്രാർഥനക്കായി വീട്ടിൽനിന്ന് പടിയിറങ്ങുേമ്പാഴാണ് വെടിയേറ്റത്. അവിടെ ആൾക്കൂട്ടം തമ്പടിച്ചിട്ടുണ്ടായിരുന്നില്ല. അസിസുദ്ദീൻ റോഡിെൻറ അറ്റത്താണ് നൗഷീൻ എന്ന 23കാരൻ കൊല്ലപ്പെട്ടത്. വർക്ഷോപ്പിൽനിന്ന് വീട്ടിലേക്ക് മടങ്ങുേമ്പാഴാണ് നൗഷീൻ കൊല്ലപ്പെട്ടത്. ആശുപത്രിക്കുനേരെയും പൊലീസിെൻറ ആക്രമണമുണ്ടായി. െഎ.സിയുവിൽവരെ ചെന്ന് പൊലീസ് അതിക്രമം കാണിച്ചു.
42 പൊലീസുകാരും 26 സമരക്കാരും ഉൾെപ്പടെ 66 പേരാണ് ഡിസംബർ 19ന് പരിക്കേറ്റ് ചികിത്സ തേടിയതെന്ന് വസ്തുതാന്വേഷണ സമിതിക്കു മുന്നിൽ ജില്ല മെഡിക്കൽ ഒാഫിസർ ഡോ. രാജേശ്വരി പറഞ്ഞു. ഡിസംബർ 22വരെ പൊലീസ് ചികിത്സ തേടിക്കൊണ്ടിരുന്നു. കൂടുതൽ പൊലീസുകാർക്ക് പരിക്കേറ്റതായി കാണിക്കുന്നതിനുള്ള ശ്രമം പൊലീസ് നടത്തി.
കേരളം, കർണാടകം, തമിഴ്നാട്, ഡൽഹി എന്നിവിടങ്ങളിൽനിന്നുള്ള എ.െഎ.പി.എഫ്, പി.യു.സി.എൽ പ്രവർത്തകരായ അവാനി ചോക്സി, ക്ലിഫ്റ്റൺ ഡി റൊസാരിയോ, സ്വാതി ശേഷാദ്രി, കെ.എം. വേണുഗോപാലൻ, ഹിമാൻഷുകുമാർ, പാണ്ഡി താരാധ്യ, വെങ്കട്ടരാജു, വൈ.ജെ. രാജേന്ദ്ര, മുഹമ്മദ് നൗഫൽ (തമിഴ്നാട്), ഉമ്മർ ഫാറൂഖ് (കർണാടക) എന്നിവരാണ് വസ്തുതാന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.