താമര പാസ്പോർട്ട് വ്യാജനല്ലെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: പുതിയ പാസ്പോർട്ടുകളിൽ താമര ചിഹ്നം ആലേഖനം ചെയ്തിരിക്കുന്നത് വ്യാജ പാസ്പോർട്ട് തടയാനുള്ള സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമാണെന്ന് വിദേശകാര്യ മന്ത്രാലയം. താമര ദേശീയ പുഷ്പമാണ്. സുരക്ഷിതത്വം വർധിപ്പിക്കാൻ ഇൗ മുദ്ര പുതിയ പാസ്പോർട്ടുകളിൽ അച്ചടിച്ചുവരുകയാണ് -വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ്കുമാർ പറഞ്ഞു.
പുതിയ പാസ്പോർട്ടുകളുടെ പുറംചട്ടയുടെ രണ്ടാം പേജിനു താഴെയുള്ള ചതുരത്തിലാണ് താമര വിരിഞ്ഞുനിൽക്കുന്നത്. സർക്കാർ രേഖകൾ കൂടി കാവിവത്കരിക്കുന്ന പ്രവർത്തനമാണിതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ലോക്സഭയിൽ ബഹളമുണ്ടാക്കിയിരുന്നു. കോഴിക്കോട് എം.പി എം.കെ. രാഘവനാണ് വിഷയം ഉയർത്തിയത്.
പാസ്പോർട്ട് ബുക്കുകൾ പിൻവലിച്ച് അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസിെൻറ സഭ നേതാവ് അധീർ രഞ്ജൻ ചൗധരി, ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എന്നിവരും വിഷയം ഉയർത്തി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ സഭയിൽ ഉണ്ടായിരുന്നെങ്കിലും വിശദീകരണം നൽകാൻ തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.