യു.പിയിൽ മലയാളിയെ ഹിന്ദു യുവവാഹിനി പ്രവർത്തകർ പൊലീസിൽ ഏൽപിച്ചു
text_fieldsബദോയി: ഉത്തർപ്രദേശിൽ ആദിവാസികളെ നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് മലയാളിയായ അജ്മോൻ അബ്രഹാമിനെ ഹിന്ദു യുവവാഹിനി പ്രവർത്തകർ പൊലീസിൽ ഏൽപിച്ചു. ഒൗറായി ജില്ലയിലെ തിയുരി ഗ്രാമത്തിലാണ് സംഭവം. ക്രിസ്ത്യൻ പള്ളിയിൽ ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് മാറ്റുന്നുവെന്നാരോപിച്ചാണ് ഹിന്ദു യുവവാഹിനി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.
ഇതിനിടയിലാണ് അജ്മോൻ അബ്രഹാമിനെ ഇവർ പിടികൂടിയത്. ഇയാളെ ചോദ്യംചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഹിന്ദു യുവവാഹിനി സ്ഥാപിച്ചത്. കഴിഞ്ഞമാസം ചർച്ചിലെത്തിയ ഹിന്ദു യുവവാഹിനി പ്രവർത്തകർ മതംമാറ്റം നടക്കുന്നുവെന്നാരോപിച്ച് പ്രാർഥന തടഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.