കർണാടകയിൽ ഇനി സ്വകാര്യ ബസുകൾക്ക് പുതിയ പെർമിറ്റില്ല
text_fieldsബംഗളൂരു: കർണാടകയിൽ സ്വകാര്യ ബസുകൾക്ക് പുതിയ പെർമിറ്റുകൾ നൽകേണ്ടതില്ലെന്നും ക ർണാടക ട്രാൻസ്പോർട്ട് കോർപറേഷനു മാത്രം അനുവദിച്ചാൽ മതിയെന്നും സർക്കാർ. ഇതുസം ബന്ധിച്ച അന്തിമ വിജ്ഞാപനം ഗതാഗതവകുപ്പ് പുറത്തിറക്കി. കോൺട്രാക്ട് കാരിയേജ് വാഹനം ഒഴികെ മറ്റു പാസഞ്ചർ ബസ് പെർമിറ്റുകൾ സ്വകാര്യ ബസുകൾക്ക് നൽകുന്നതാണ് നിർത്തിവെക്കുന്നത്.
നിലവിൽ പെർമിറ്റുള്ള സ്വകാര്യ ബസുകൾക്ക് സർവിസ് തുടരുന്നതിന് തടസ്സമില്ല. ദക്ഷിണ കന്നടയിലും വടക്കൻ കർണാടകയിലെ മറ്റു ജില്ലകളിലുമാണ് സ്വകാര്യ ബസുകൾ കാര്യമായി സർവിസ് നടത്തുന്നത്. മറ്റു ജില്ലകളിൽ ഏറക്കുറെ പൂർണമായും കർണാടക ആർ.ടി.സിയാണ് സർവിസ് നടത്തുന്നത്.
എന്നാൽ, കർണാടക ആര്.ടി.സി ബസുകള്‍ക്കു മാത്രം ഓടാന്‍ അനുമതിയുള്ള 21 ദേശസാത്കൃത മേഖലകൾ പൊളിച്ചടുക്കിയാണ് സംസ്ഥാനമൊട്ടാകെ ഒറ്റമേഖലയാക്കി പുതിയ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. കർണാടക ആർ.ടി.സിയെ രക്ഷിക്കാനും സർവിസ് ലാഭകരമാക്കാനുമാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയതെന്ന് ഗതാഗതവകുപ്പ് വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.