Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജസ്റ്റിസ് എ.എം....

ജസ്റ്റിസ് എ.എം. ഫാറൂഖ് അന്തരിച്ചു

text_fields
bookmark_border
ജസ്റ്റിസ്  എ.എം. ഫാറൂഖ് അന്തരിച്ചു
cancel

ബംഗളൂരു: കര്‍ണാടക ഹൈകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ.എം. ഫാറൂഖ് (75) ബംഗളൂരുവില്‍ അന്തരിച്ചു. കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയാണ്. ഇന്ദിരാനഗര്‍ എച്ച്.എ.എല്‍. തേഡ് സ്റ്റേജിലായിരുന്നു താമസം. 1995 മുതല്‍ 2005 വരെ കര്‍ണാടക ഹൈകോടതിയില്‍ ജഡ്ജിയായിരുന്നു.

വിരമിച്ചതിന് ശേഷം കര്‍ണാടക സംസ്ഥാന അപ്പലേറ്റ് അതോറിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചു. 1968ല്‍ അഭിഭാഷകനായ ഫാറൂഖിന് നിയമരംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുണ്ട്. 1975 മുതൽ 86വരെ കർണാടക ഹൈകോടതി ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായി പ്രവർത്തിച്ചു. 1992ല്‍ അഡീഷനല്‍ സര്‍ക്കാര്‍ അഭിഭാഷകനായും 94ല്‍ സംസ്ഥാന പബ്ലിക് പ്രോസിക്യൂട്ടറായും തെരഞ്ഞെടുക്കപ്പെട്ടു. കർണാടക ജുഡീഷ്യൽ അക്കാദമി പ്രസിഡൻറായും പ്രവർത്തിച്ചിട്ടുണ്ട്.

ബംഗളൂരു രേണുകാചാര്യ ലോ കോളജില്‍നിന്നാണ് ബിരുദം നേടിയത്. മുൻ എം.എൽ.എ പരേതനായ ടി.എ. ഇബ്രാഹീമിെൻറ മകൾ ബീഫാത്തിമയാണ് ഭാര്യ. മൃതദേഹം ഹെബ്ബാളിലെ ന്യായഗ്രാമയിലെ ജഡ്ജേഴ്സ് ക്വാർട്ടേഴ്സിൽ പൊതുദർശനത്തിനുശേഷം ബുധനാഴ്ച വൈകീട്ടോടെ ജയമഹലിലെ ഖുദ്ദൂസ് ഖബർസ്ഥാനിൽ ഖബറടക്കി.

മക്കൾ: ആയിഷ സുരയ്യ, ഡോ. സൈനബ ഫർസാന, അബ്ദുൽ മനാഫ് (എന്‍ജിനീയര്‍, യു.എസ്.എ), ഇബ്രാഹിം കൈസർ. മരുമക്കൾ: ജസ്റ്റിസ് മുഹമ്മദ് നവാസ് (കർണാടക ഹൈകോടതി ജഡ്ജി), ഹാറൂൺ റഫീഖ് (ജിദ്ദ), ഡോ. അഫ്രീൻ (യു.എസ്.എ), അഡ്വ. ഫാത്തിമത്ത് ജംഷി. സഹോദരങ്ങൾ: തൗഫീഖ്, ഫസൽ, സിറാജുദ്ദീൻ, ഹുസൈൻ, ഖിലാബ് സുബൈർ, ഖദീജ, സൈനബ മഹ്ജബിൻ. കാസർകോട് നഗരസഭാ മുൻ ചെയർമാൻ ടി.എ. അബ്ദുല്ല ഭാര്യാ സഹോദരനാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsAM Farooq
News Summary - Justice AM Farooque Death News
Next Story