ഗുജറാത്ത് കോൺസ്റ്റബിൾ പരീക്ഷ പേപ്പർ ചോർച്ച: നാലു പേർ പിടിയിൽ
text_fieldsഅഹ്മദാബാദ്: ഗുജറാത്തിൽ പൊലീസ് കോൺസ്റ്റബിൾ നിയമന പരീക്ഷയുടെ ചോദ്യേപപ്പർ ചോർന്ന സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. ഇതിൽ രണ്ടുപേർ ബി.ജെ.പി പ്രവർത്തകരും ഒരാൾ സബ് ഇൻസ്പെക്ടറുമാണ്. പേപ്പർ ചോർന്ന വിവരം അറിഞ്ഞതിനെ തുടർന്ന് ഞായറാഴ്ച നടക്കാനിരുന്ന പരീക്ഷ റദ്ദാക്കുകയായിരുന്നു.
8.75 ലക്ഷം ഉദ്യോഗാർഥികളാണ് പരീക്ഷ എഴുതാനിരുന്നത്. സംഭവത്തിൽ ഉൾപ്പെട്ട മൻഹർ പേട്ടൽ, മുകേഷ് ചൗധരി എന്നീ രണ്ട് പാർട്ടി പ്രവർത്തകരെയും സസ്പെൻഡ് ചെയ്യുന്നതായി ബി.ജെ.പി നേതൃത്വം അറിയിച്ചു.
ചൗധരി ബി.ജെ.പിയുടെ താലൂക്ക് പഞ്ചായത്ത് പ്രതിനിധിയാണ്. മുൻ എസ്.െഎയുടെ മകളായ രുപൽ ശർമയാണ് കേസിൽ അറസ്റ്റിലായ മറ്റൊരാൾ. ഗാന്ധിനഗറിൽ വയർലസ് വിഭാഗത്തിൽ ജോലിെചയ്യുന്ന എസ്.െഎ വി.പി. പേട്ടലും പിടിയിലായി.
കേസിലെ പ്രധാന പ്രതിയെന്നു കരുതുന്ന യശ്പാൽ സോളങ്കിയെ പിടികൂടാനുണ്ട്. വഡോദര മുൻസിപ്പൽ കോർപറേഷനിൽ താൽക്കാലികാടിസ്ഥാനത്തിൽ ജോലിചെയ്തിരുന്ന ഇയാൾ ഡൽഹിയിലെത്തിയാണ് ചോദ്യങ്ങൾ ചോർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.