മുൻ പ്രതിരോധമന്ത്രി ജോർജ് ഫെർണാണ്ടസ് അന്തരിച്ചു
text_fieldsന്യൂഡൽഹി: സോഷ്യലിസ്റ്റ് ചേരിയുടെ ആദ്യകാലത്തെ തീപ്പൊരി നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ ജോർജ് ഫെ ർണാണ്ടസ് (88) അന്തരിച്ചു. അൽഷൈമേഴ്സ് ബാധിച്ച് ദീർഘകാലം രോഗശയ്യയിലായിരുന്ന ജോർജ് ഫെർണാണ്ടസിന് ഏതാനും ദി വസം മുമ്പ് പന്നിപ്പനി ബാധിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1930 ജൂൺ മൂന്നിന് മം ഗലാപുരത്തെ കത്തോലിക്ക കുടുംബത്തിലായിരുന്നു ജോർജ് ഫെർണാണ്ടസിെൻറ ജനനം. െവെദികനാകാൻ കുടുംബം ബോംബെയി ലെ സെമിനാരിയിലേക്ക് അയച്ചുവെങ്കിലും പഠനം പാതിവഴിയിൽ നിർത്തി ട്രേഡ്യൂനിയൻ പ്രവർത്തനത്തിനിറങ്ങുകയായിരുന് നു. ബോംബെയിൽ ശിവസേന നേതാവ് ബാൽ താക്കറെയുമായി ചേർന്നും അടിയന്തരാവസ്ഥക്കാലത്ത് എൽ.കെ. അദ്വാനി, എ.ബി. വാജ്പേയി എന്നിവരുമായി േചർന്നും പ്രക്ഷോഭങ്ങൾ നയിച്ച ജോർജ് ഫെർണാണ്ടസ് സജീവ രാഷ്ട്രീയത്തിെൻറ അവസാന നാളുകൾവരെ കോൺഗ്രസിതര മുന്നണിക്കായി സംഘ്പരിവാറിനൊപ്പം ഉറച്ചുനിന്നു. അടിയന്തരാവസ്ഥക്കാലത്ത് ബറോഡ ഡൈനാമിറ്റ് കേസിൽ അറസ്റ്റിലായതിന് ജയിലിൽ കഴിയുന്നതിനിടയിലാണ് മണ്ഡലം കാണാത്ത സ്ഥാനാർഥിയായി മുസഫർപുരിൽനിന്ന് വൻ ഭൂര ിപക്ഷത്തിന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
തുടർന്ന് ജനത പാർട്ടി നേതാവ് മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള രാജ്യത്തെ പ്രഥമ കോൺഗ്രസിതര സർക്കാറിൽ വ്യവസായ മന്ത്രിയായി. അതിന് ശേഷം വി.പി. സിങ്ങിെൻറ നേതൃത്വത്തിലുള്ള ജനതാദൾ സർക്കാറിൽ െറയിൽേവ മന്ത്രിയായപ്പോൾ കൊങ്കൺ െറയിൽപാതക്കു വേണ്ടി പ്രവർത്തിച്ചു.
മണ്ഡൽ സമരത്തിലൂടെ ലാലു പ്രസാദ് യാദവ് ജനതാദൾ നേതാവായി ഉയർന്ന് തന്നെ അവഗണിക്കുന്നുവെന്ന് കണ്ടപ്പോൾ നിതീഷ് കുമാറിനൊപ്പം പാർട്ടി പിളർത്തി സ്വന്തമായി സമത പാർട്ടിയുണ്ടാക്കി ദേശീയ ജനാധിപത്യ മുന്നണി (എൻ.ഡി.എ) സഖ്യത്തിൽ ചേർന്ന് വാജ്പേയി സർക്കാറിൽ പ്രതിരോധ മന്ത്രിയായി. കാർഗിൽ യുദ്ധകാലത്തെ മന്ത്രിയെന്ന പ്രതിച്ഛായ തകർത്ത് ശവപ്പെട്ടി കുംഭകോണത്തിൽ അഴിമതി ആരോപണത്തിനിരയായി. പിന്നീട് പ്രത്യേക സി.ബി.െഎ കോടതി കുറ്റമുക്തനാക്കി. ഒഡിഷയിൽ ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ഹിന്ദുത്വ തീവ്രവാദികൾ ചുട്ടുകൊന്നപ്പോൾ അതു മൂടിവെക്കാൻ ശ്രമിക്കുകയും ഗുജറാത്ത് കലാപത്തിന് പ്രതിരോധ മന്ത്രിയെന്ന നിലയിൽ സഹായം ചെയ്തുവെന്ന ആരോപണം നേരിടുകയും ചെയ്തു.
ജനതാദളിലേക്ക് തിരിച്ചുപോയ ജോർജിന് 2004ൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മുസഫർപുരിൽ വിമതനായി മത്സരിച്ചെങ്കിലും ദയനീയ പരാജയമേറ്റുവാങ്ങി. ജനതാദൾ യു. നേതാവ് നിതീഷ് കുമാർ രാജ്യസഭ സീറ്റ് നൽകി. അപ്പോഴേക്കും രോഗബാധിതനായി സഭയിൽ ഹാജരാകാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു. മുൻ കേന്ദ്രമന്ത്രി ഹുമയൂൺ കബീറിെൻറ മകൾ ലൈല കബീറാണ് ഭാര്യ. സമത പാർട്ടി മുൻ അധ്യക്ഷ ജയ ജെയ്റ്റ്ലി ഏറെക്കാലം പങ്കാളിയായിരുന്നു. അമേരിക്കയിൽ നിന്ന് മകൻ എത്തിയ ശേഷമായിരിക്കും സംസ്കാരച്ചടങ്ങുകൾ.
നിർഭയനായ നേതാവ്; ജോര്‍ജ് ഫെര്ണാണ്ടസിെൻറ നിര്യാണത്തിൽ അനുശോചന പ്രവാഹം
ന്യൂഡൽഹി: മുന്‍ കേന്ദ്രമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ ജോര്‍ജ് ഫെര്ണാണ്ടസിെൻറ നിര്യാണത്തിൽ പ്രധാനമന്ത്രിയടക്കം നേതാക്കളും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും അനുശോചിച്ചു.
നിർഭയനും ആദർശത്തിൽനിന്ന് ഒരിക്കലൂം വ്യതിചലിക്കാത്ത നേതാവുമായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിെൻറ മികച്ച രാഷ്ട്രീയ നേതൃത്വത്തെ പ്രതിനിധീകരിക്കുകയും പ്രത്യയശാസ്ത്രത്തിൽ അടിയുറച്ചുനിൽക്കുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹം - മോദി ട്വീറ്റ് ചെയ്തു.
ദീർഘവീക്ഷണമുള്ള നേതാവായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസ്. പാവപ്പെട്ടവർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും വേണ്ടിയാണ് അദ്ദേഹം ശബ്ദമുയർത്തിയത്. ട്രേഡ് യൂനിയൻ നേതാവെന്ന നിലയിൽ അദ്ദേഹം ഉജ്വല പ്രവർത്തനം നടത്തി. റെയിൽവേ, പ്രതിരോധ വകുപ്പുകളുടെ മന്ത്രിയായി സ്തുത്യർഹമായ സേവനമാണ് അർപ്പിച്ചത്. തൊഴിലാളി വർഗത്തിെൻറ പോരാളിയായിരുന്നു മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് ജോര്‍ജ് ഫെര്‍ണാണ്ടസെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു പറഞ്ഞു. ട്രേഡ് യൂനിയൻ നേതാവ്, നീതിമാനായ രാഷ്ട്രീയക്കാരൻ, മികച്ച ഭരണാധികാരി, മഹാനായ പാർലമെേൻററിയൻ, എല്ലാറ്റിലുമുപരി വലിയ മനുഷ്യ സ്നേഹി-ഇതെല്ലാമായിരുന്നു അദ്ദേഹം -ഉപരാഷ്ട്രപതി പറഞ്ഞു
ജോര്‍ജ് ഫെര്ണാണ്ടസിെൻറ വിയോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അനുശോചിച്ചു. കുടുംബത്തിെൻറയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു. കോൺഗ്രസിെൻറ മുഖ്യ വക്താവ് രൺദീപ് സുർജെവാലയും അനുശോചിച്ചു.
ട്രേഡ്യൂനിയൻ രംഗത്ത് മറക്കാനാവാത്ത സംഭാവനകൾ അർപ്പിച്ച സോഷ്യലിസ്റ്റായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസെന്ന് സി.പി.െഎ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
നിർഭയനും സത്യസന്ധനും കരുത്തനുമായ നേതാവായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസെന്ന് മുതിർന്ന ബി.െജ.പി നേതാവ് എൽ.കെ. അദ്വാനി പറഞ്ഞു. എല്ലാകാലത്തും അദ്ദേഹം നീതിക്കുവേണ്ടി പൊരുതി. തത്ത്വങ്ങളിൽ അടിയുറച്ചുനിന്ന് ലളിത ജീവിതം നയിച്ച നേതാവായിരുന്നു അദ്ദേഹം -അദ്വാനി പറഞ്ഞു.
എന്നും നീതിക്കുവേണ്ടി പടപൊരുതിയ നേതാവും തെൻറ അടുത്ത സുഹൃത്തുമായിരുന്നു ജോർജ് ഫെർണാണ്ടെസന്ന് എൻ.സി.പി നേതാവ് ശരദ്പവാർ. തൊഴിലാളി സംഘടനകൾക്ക് പുതിയ ദിശാബോധം നൽകിയ നേതാവാണ് വിടപറഞ്ഞത് - പവാർ പറഞ്ഞു.
ജോര്‍ജ് ഫെര്ണാണ്ടസിെൻറ വിയോഗം രാഷ്ട്രീയപരമായും ബൗദ്ധികമായും രാജ്യത്തിനുണ്ടായ വലിയ നഷ്ടമാണെന്ന് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് പറഞ്ഞു.
കേന്ദ്ര മന്ത്രിമാരായ ധർേമന്ദ്ര പ്രധാൻ, ജുവൽ ഒാറം എന്നിവരും അനുശോചിച്ചു.
താൻ ഏറ്റവും കൂടുതൽ ആദരിച്ച ട്രേഡ് യൂനിയൻ നേതാവാണ് ജോര്‍ജ് ഫെര്‍ണാണ്ടസെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.