Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർഷക സമരം :...

കർഷക സമരം : മൂന്നാം ഘട്ട സമരപ്രഖ്യാപനം ഞായറാഴ്ച

text_fields
bookmark_border
farmers protest
cancel

ന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ കർഷകദ്രോഹ നിയമങ്ങൾക്കെതിരെ നടക്കുന്ന ഡൽഹി അതിർത്തി ഉപരോധ കർഷക സമരം 90 ദിവസം പിന്നിട്ടു. കാർഷിക നിയമങ്ങളിൽ സർക്കാർ ഉറച്ചുനിൽക്കുന്നതിനാൽ സമരം കൂടുതൽ ശക്തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. മൂന്നാംഘട്ട സമരപരിപാടി ഫെബ്രുവരി 28ന് പ്രഖ്യാപിക്കുമെന്ന് സമരസമിതി അറിയിച്ചു. ഇതിനായി സമരകേന്ദ്രമായ സിംഘു അതിർത്തിയിൽ യോഗം ചേരും. ബുധനാഴ്ച താലൂക്ക്- ജില്ല ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് രാഷ്ട്രപതിക്ക് നിവേദനം നൽകും. ഫെബ്രുവരി 26ന് യുവകിസാൻ ദിവസ് ആചരിക്കുന്നതിെൻറ ഭാഗമായി സമരകേന്ദ്രങ്ങളുടെ നിയന്ത്രണച്ചുമതല യുവാക്കൾക്ക് നൽകും. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള യുവാക്കൾ ഡൽഹി അതിർത്തിയിലെ സമരകേന്ദ്രങ്ങളിലെത്തും. ഗുരു രവിദാസ് ജയന്തിയും ചന്ദ്രശേഖർ ആസാദിെൻറ രക്തസാക്ഷി ദിനവുമായ 27ന് കർഷകരുടെയും തൊഴിലാളികളുടെയും ഐക്യദിനമായി ആചരിക്കുമെന്നും കഴിഞ്ഞ ദിവസം സമരസമിതി അറിയിച്ചിരുന്നു.

അതിനിടെ, തിക്രി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരോട് ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് നോട്ടീസ് പതിച്ചു. കർഷകർ ഒത്തുകൂടിയത് നിയമലംഘനമാണെന്നും നടപടി സീകരിക്കുമെന്നും നോട്ടീസിൽ ഹിന്ദി, പഞ്ചാബി ഭാഷകളിൽ വ്യക്തമാക്കി. സാധാരണ നടപടിയാണിതെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ, പൊലീസ് മുന്നറിയിപ്പ് അവഗണിക്കുന്നുവെന്നും നിയമം പിൻവലിക്കും വരെ സമരം തുടരുമെന്നും ഭാരതീയ കിസാൻ യൂനിയൻ (ഉഗ്രഹൻ) നേതാവ് ഷിൻഗ്ര സിങ് മാന്ന് പറഞ്ഞു. 

കാർഷിക നിയമവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതി ചൊവ്വാഴ്ച ഒാൾ ഇന്ത്യ കിസാൻ കോർഡിനേഷൻ കമ്മിറ്റി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സർക്കാർ പാസാക്കിയ മൂന്നു നിയമങ്ങളും തങ്ങളെ എങ്ങനെ ബാധിക്കുമെന്ന വിശദമായ റിപ്പോർട്ട് സമിതിക്ക് സമർപ്പിച്ചതായി കർഷക നേതാക്കൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmers protest
News Summary - Farmers' strike: Third phase of strike declared on Sunday
Next Story