സ്കൂള്‍ കിണറ്റില്‍ സാമൂഹികവിരുദ്ധര്‍ വിഷം കലര്‍ത്തി; എട്ട് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
text_fieldsമംഗളൂരു: സ്കൂള്‍ കിണറ്റില്‍ സാമൂഹിക വിരുദ്ധര്‍ വിഷം കലര്‍ത്തി. ഈ വെള്ളം കുടിച്ച എട്ട് വിദ്യാർഥികളെ വിഷബാധയേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ നാല് കുട്ടികളുടെ നില ഗുരുതരമാണ്. ബെല്‍ത്തങ്ങാടി ഷിബാജെ പെര്‍ള സര്‍ക്കാര്‍ സ്കൂളിലെ വിദ്യാർഥികള്‍ക്കാണ് വിഷബാധയേറ്റത്. നാല് വിദ്യാര്‍ഥികളെ ഗുരുതര നിലയില്‍ സ്വകാര്യ ആശുപത്രിയിലും മറ്റ് നാല് വിദ്യാർഥികളെ ബെല്‍ത്തങ്ങാടി താലൂക്ക് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച രാവിലെ കിണറ്റില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് സ്കൂളിലെ തോട്ടം നനക്കുന്നതിനിടെ ചില വിദ്യാർഥികള്‍ പൈപ്പില്‍ നിന്ന് വെള്ളം കുടിച്ചിരുന്നു. അൽപസമയം കഴിഞ്ഞപ്പോള്‍ കുട്ടികള്‍ക്ക് വയറു വേദനയും ഛർദിയും അനുഭവപ്പെട്ടു. ഇവരെ ആശുപത്രിയിലാക്കിയ ശേഷം അധ്യാപകര്‍ നടത്തിയ പരിശോധനയില്‍ കിണറിന് സമീപത്തുനിന്ന് ഒഴിഞ്ഞ കന്നാസ് കണ്ടെത്തി. തുടര്‍ന്ന് കിണറില്‍ നടത്തിയ പരിശോധനയില്‍ വെള്ളത്തില്‍ വിഷം കലര്‍ത്തിയതായി വ്യക്തമായി.
സ്കൂൾ ഉച്ചഭക്ഷണത്തിൽ എലി; യു.പിയിൽ എട്ടു വിദ്യാർഥികൾ ആശുപത്രിയിൽ
മുസഫർനഗർ (യു.പി): ഉത്തർപ്രദേശിൽ മുസഫർനഗറിലെ പാഞ്ചണ്ട ഗ്രാമത്തിലെ ജനത ഇൻറർ സ്കൂളിൽ നൽകിയ ഉച്ചഭക്ഷണത്തിൽ ചത്ത എലി. ഹാപുരിലെ എൻ.ജി.ഒ ജൻകല്യാൺ സമിതി വിതരണം ചെയ്ത ഭക്ഷണം വിളമ്പിയപ്പോഴാണ് എലിയെ കണ്ടത്. തുടർന്ന് ഛർദിയും അസ്വസ്ഥതയുമുണ്ടായ എട്ടു വിദ്യാർഥികളെയും അധ്യാപികയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി അഡീഷനൽ ജില്ല മജിസ്ട്രേറ്റ് അമിത് കുമാർ സിങ് പറഞ്ഞു. ഭക്ഷണം വിതരണം ചെയ്ത സംഘടനക്കെതിരെ കേസെടുത്തു.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.