ഡോ. പായലിന്റെ ആത്മഹത്യ: കുറ്റപത്രം സമർപ്പിച്ചു
text_fieldsമുംബൈ: ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്ന ഡോ. പായൽ തഡ്വി ജാതീയ അധിക്ഷേപത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ മൂന്ന് സീനിയർ ഡോക്ടർമാർക്ക് എതിരെ മുംബൈ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ഹേമ അഹൂജ, ഭക്തി മെഹറെ, അങ്കിത ഖണ്ഡെൽവാൽ എന്നിവർ ക്ക് എതിരെയാണ് പ്രത്യേക കോടതിയിൽ ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിച്ചത്.നിലവിൽ മൂവരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. മേയ് 22നാണ് ദക്ഷിണ മുംബൈയിലെ നായർ ഹോസ്പിറ്റലിലെ ഹോസ്റ്റൽ മുറിയിൽ ആദിവാസി മുസ്ലിം വിഭാഗമായ തഡ്വി സമുദായക്കാരിയായ പായൽ ആത്മഹത്യ ചെയ്തത്. മാതാവ് അബിദ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ജാതിയുടെ പേരിൽ പീഡനം, ആത്മഹത്യക്ക് പ്രേരിപ്പിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് പട്ടികജാതി പട്ടികവർഗ അതിക്രമണ പ്രതിരോധ നിയമം, സംസ്ഥാന റാഗിങ് നിരോധന നിയമം, വിവര സാങ്കേതിക നിയമം, െഎ.പി.സികളിലെ വിവിധ വകുപ്പുകളാണ് പൊലീസ് ചുമത്തിയത്.
പായലിെൻറ മൊബൈലിൽനിന്ന് ഫോറൻസിക് വിദഗ്ധർ കണ്ടെടുത്ത ആത്മഹത്യ കുറിപ്പിെൻറ ഫോട്ടോകളും പായലിെൻറ സഹപാഠികളും സീനിയർ ഡോക്ടർമാരും ഉൾപടെ 180 പേരുടെ മൊഴിയും ആത്മഹത്യക്ക് ശേഷം മൂന്നു ഡോക്ടർമാരും പായലിെൻറ മുറിയിൽ കയറുന്ന സി.സി.സി.ടി.വി ദൃശ്യവുമാണ് പ്രധാന തെളിവുകൾ. കീഴ്ജാതി ആയതിനാൽ കിട്ടിയ സംവരണമെന്ന് പറഞ്ഞ് പായലിനെ മൂന്ന് സീനിയർ ഡോക്ടർമാരും നിരന്തരം പീഡിപ്പിച്ചിരുന്നതായി പായലിെൻറ സുഹൃത്ത് മൊഴി നൽകിയിട്ടുണ്ട്.
ആത്മഹത്യക്ക് തൊട്ടുമുമ്പ് ഒാപറേഷൻ തിയറ്ററിൽവെച്ച് സീനിയർ ഡോക്ടർമാർ പായലിനെ ഉച്ചത്തിൽ ശകാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായി ദൃക്സാക്ഷി മൊഴികളുമുണ്ട്. ഇതിനിടയിൽ മൂന്ന് ഡോക്ടർമാരും നൽകിയ ജാമ്യ ഹരജി പരിഗണിക്കുന്നത് ബോംെബ ഹൈകോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. കുറ്റപത്രം സമർപ്പിക്കുമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെ തുടർന്നായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.