‘ജീവൻ’ കുഴൽക്കിണറിൽ; പ്രതീക്ഷയോടെ നാട്
text_fieldsചണ്ഡിഗഢ്: പഞ്ചാബിൽ രണ്ടുവയസ്സുകാരൻ കുഴൽക്കിണറിൽ അകെപ്പട്ടിട്ട് 70 മണിക ്കൂർ പിന്നിട്ടു. കുട്ടിയുടെ മിടിപ്പ് നിലച്ചിട്ടില്ലെന്ന സേന്താഷവിവരം നൽകുന്ന പ്രത ീക്ഷയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടം നടന്ന അന്നു മുതൽ ഒരു ഗ്രാമം കൈമെയ് മറന്ന് രക്ഷാപ്രവർത്തനത്തിലാണ്. സംഗ്രൂർ ജില്ലയിൽ വ്യാഴാഴ്ച വൈകുന്നേരം നാലിനാണ് അപകടം. ഞായറാഴ്ചയും കുട്ടി അനങ്ങുന്നത് കാമറയിൽ പതിഞ്ഞതാണ് രക്ഷാപ്രവർത്തകരുടെ ആത്മവിശ്വാസം ഉയർത്തിയത്.
വൻ സന്നാഹങ്ങളോടെ രക്ഷാപ്രവർത്തനം 70 മണിക്കൂർ പിന്നിട്ടിട്ടും കുരുന്നിനെ പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. വീടിനടുത്ത് കളിക്കുന്നതിനിടെയാണ് ഫത്തേവീർ സിങ് കുഴൽകിണറിൽ വീണത്. നിലവിളികേട്ട് ഒാടിയെത്തിയ അമ്മക്ക് ഏകമകനെ രക്ഷിക്കാനായില്ല. കീറത്തുണികൊണ്ട് കുഴി മൂടിയിട്ടതറിയാതെയാണ് കുരുന്ന് അതിൽ വീണത്. രക്ഷാദൗത്യം നല്ല രീതിയിൽ പുരോഗമിക്കുകയാണെന്നും അവസാനഘട്ടത്തിലാണെന്നും സംഗ്രൂർ ഡെപ്യൂട്ടി കമീഷണർ ഘനശ്യാം തോറി പറഞ്ഞു.
കുട്ടി പലപ്പോഴും അബോധാവസ്ഥയിൽ ആയതിനാൽ ഭക്ഷണം ഇറക്കിക്കൊടുക്കാനുള്ള ശ്രമം വിജയിച്ചിട്ടില്ല. കുഴൽവഴി ഒാക്സിജൻ നൽകുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ മേൽനോട്ടത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 150 അടി താഴ്ചയുള്ള കുഴൽക്കിണറിൽ 110 അടിയിൽ തങ്ങിനിൽക്കുകയാണ് കുട്ടി. ഏഴ് ഇഞ്ച് വ്യാസമുള്ള കുഴൽകിണറിന് സമാന്തരമായി 30 ഇഞ്ച് വ്യാസമുള്ള കുഴിയെടുത്ത് അതിൽ കോൺക്രീറ്റ് പൈപ്പ് ഇറക്കിയാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.