നാഗാലാൻഡിൽ 75 ശതമാനം പോളിങ്
text_fieldsകൊഹിമ: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന നാഗാലാൻഡിൽ 75 ശതമാനം പോളിങ്. സംസ്ഥാനത്ത് പലയിടത്തും അക്രമങ്ങളുണ്ടായി. ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കുണ്ട്. തിസിറ്റ് ഗ്രാമത്തിലെ പോളിങ് ബൂത്തിൽ സ്ഫോടനമുണ്ടായി.
നാഗാ പീപ്ൾസ് ഫ്രണ്ട് (എൻ.പി.എഫ്) പ്രവർത്തകരും പുതുതായി രൂപവത്കരിച്ച നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസിവ് പാർട്ടി (എൻ.ഡി.പി.പി) പ്രവർത്തകരും ഏറ്റുമുട്ടിയതിനെതുടർന്നാണ് ഒരാൾ കൊല്ലപ്പെട്ടത്. രാവിലെ 11.10ന് സുൻഹെബോതോ ജില്ലയിലെ അകുലുതോ മണ്ഡലത്തിലാണ് സംഭവം. മൂന്നുപേർക്ക് പരിക്കേറ്റു. ബി.ജെ.പി സഖ്യകക്ഷിയായ എൻ.ഡി.പി.പിയും എൻ.പി.എഫും തമ്മിൽ കനത്ത പോരാട്ടം നടന്ന മണ്ഡലമാണിത്. വോെട്ടടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് പുലർച്ച 5.45നാണ് തിസിറ്റ് ഗ്രാമത്തിലെ ബൂത്തിൽ നാടൻ ബേംബ് പൊട്ടിയത്. വില്ലേജ് കൗൺസിൽ അംഗത്തിന് കാലിന് പരിക്കേറ്റു.
60 അംഗ നിയമസഭയിേലക്ക് 59 സീറ്റുകളിലാണ് വോെട്ടടുപ്പ് നടന്നത്. എൻ.ഡി.ഡി.പി മുഖ്യമന്ത്രി സ്ഥാനാർഥി നൈഫ്യു റിേയാ വടക്കൻ അംഗാമി-രണ്ട് മണ്ഡലത്തിൽനിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഉച്ചക്ക് ഒരുമണി വരെ തകരാർ കാരണം 107 വോട്ടുയന്ത്രങ്ങൾ മാറ്റിസ്ഥാപിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ അറിയിച്ചു. 2053 ബൂത്തുകളിൽ വൈകീട്ട് നാലിനും 103 ഇടത്ത് മൂന്നുമണിക്കും വോെട്ടടുപ്പ് അവസാനിച്ചു. നാഗാലാൻഡിലും ഒപ്പം തെരഞ്ഞെടുപ്പ് നടന്ന മേഘാലയയിലും കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് നടന്ന ത്രിപുരയിലും മാർച്ച് മൂന്നിനാണ് വോെട്ടണ്ണൽ. ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന ഫലങ്ങളാണിത്.
നാഗാലാൻഡിൽ 11,76,432 വോട്ടർമാരാണുള്ളത്. നിശ്ചിത സമയത്തിനുശേഷവും പലയിടത്തും ആളുകൾ വോട്ടുചെയ്യാൻ കാത്തുനിൽക്കുകയായിരുന്നു. അതിനാൽ, അവസാന കണക്കിൽ ശതമാനം വർധിച്ചേക്കും. 2013ൽ 91.6 ശതമാനമായിരുന്നു.
മേഘാലയയിൽ 67 ശതമാനം
ഷില്ലോങ്: നിയമസഭ തെരഞ്ഞെടുപ്പിൽ 67 ശതമാനത്തിലേറെ പോളിങ്. സംസ്ഥാനത്ത് 18.09 ലക്ഷം വോട്ടർമാരാണുള്ളത്. വൈകീട്ട് നാലിന് അവസാനിച്ച വോെട്ടടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. 60 അംഗ നിയമസഭയിൽ 59 സീറ്റുകളിലാണ് വോെട്ടടുപ്പ് നടന്നത്. തുടർച്ചയായി മൂന്നുതവണ അധികാരത്തിലെത്തിയ കോൺഗ്രസിന് ഇൗ തെരഞ്ഞെടുപ്പ് നിർണായകമാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.