Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനഗ്രോട്ട ഭീകരാക്രമണം:...

നഗ്രോട്ട ഭീകരാക്രമണം: കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ഏഴായി

text_fields
bookmark_border
നഗ്രോട്ട ഭീകരാക്രമണം: കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ഏഴായി
cancel
camera_alt???????? ???????????? ???? ????????? ????????? ????? ??????????? ?????? ???????????????????

ജമ്മു: ജമ്മു-കശ്മീരില്‍  നഗ്രോട്ട സൈനിക കേന്ദ്രത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ഓഫിസര്‍മാരുള്‍പ്പെടെ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു. ക്യാമ്പ് ആക്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനുശേഷമാണ് ഭീകരരെ വധിച്ചത്. മേജര്‍ കുനാല്‍ ഗോസാല്‍വിയാണ് കൊല്ലപ്പെട്ട ഓഫീസര്‍മാരില്‍ ഒരാള്‍. ലാന്‍സ് നായിക് കദം, സിപായ് രഗ്വിന്ദര്‍ എന്നിവരും കൊല്ലപ്പെട്ടു. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. 12 സൈനികരെയും രണ്ട് സ്ത്രീകളെയും രണ്ട് കുട്ടികളെയും ഭീകരര്‍ ബന്ദികളാക്കിയെങ്കിലും ഇവരെ സൈന്യം രക്ഷിച്ചു. മറ്റൊരു സംഭവത്തില്‍ ജമ്മുവിലെ സാംബ മേഖലയില്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയ ബി.എസ്.എഫ് മൂന്നു ഭീകരരെ കൂടി വധിച്ചു. പ്രത്യാക്രമണങ്ങളില്‍ ബി.എസ്.എഫ് ഡി.ഐ.ജി അടക്കം എട്ടു സുരക്ഷാഭടന്മാര്‍ക്ക് പരിക്കേറ്റു. സൈന്യത്തിന്‍െറ ആയുധപ്പുരയും സൈനികരുടെ താമസസ്ഥലവും ലക്ഷ്യമാക്കിയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 5.30ന് ഭീകരര്‍ രണ്ടുതവണ ആക്രമണം അഴിച്ചുവിട്ടത്. 

ജമ്മുവില്‍നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് നഗ്രോട്ട സൈനിക താവളം.  പൊലീസ് വേഷത്തില്‍ വന്‍ ആയുധശേഖരവുമായി സൈനിക കേന്ദ്രത്തിലത്തെിയ ഭീകരര്‍ ഓഫിസര്‍മാരുടെ മെസ്സിലേക്ക് ഗ്രനേഡ് വര്‍ഷിക്കുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഒരു ഓഫിസറും മൂന്ന് ജവാന്മാരും കൊല്ലപ്പെട്ടത്. പിന്നീട് ഭീകരര്‍ സൈനിക ഓഫീസര്‍മാരും കുടുംബങ്ങളും താമസിക്കുന്ന രണ്ടു കെട്ടിടങ്ങള്‍ക്കുനേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇവിടെ താമസിച്ചിരുന്ന സൈനികരെയും കുടുംബാംഗങ്ങളെയും ഭീകരര്‍ ബന്ദികളാക്കിയതോടെ യുദ്ധസമാനമായ അന്തരീക്ഷമായി. സൈനിക നടപടിയിലൂടെ ബന്ദികളാക്കിയവരെ രക്ഷിച്ചു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് മറ്റൊരു ഓഫിസറും രണ്ടു ജവാന്മാരും കൊല്ലപ്പെട്ടത്. ജമ്മു ജില്ലയിലെ നഗ്രോട്ടയിലുള്ള 166 ആര്‍ട്ടിലറി യൂനിറ്റിനുനേരെയാണ് ആക്രമണമുണ്ടായത്. 

ജമ്മുവിലെ സാംബ മേഖലയിലാണ് പാകിസ്താനില്‍നിന്നുള്ള നുഴഞ്ഞുകയറ്റ ശ്രമം വിഫലമാക്കിയത്. ഏറ്റുമുട്ടലില്‍ ബി.എസ്.എഫ് ജമ്മു ഡി.ഐ.ജി ബി.എസ്. കസാന, ഇന്‍സ്പെക്ടര്‍ സരബ്ജിത് സിങ്, കോണ്‍സ്റ്റബ്ള്‍ വൈഭവ് തുടങ്ങിയവര്‍ക്കാണ് പരിക്ക്. ഭീകരരില്‍നിന്ന് 25 ഗ്രനേഡും സ്ഫോടകവസ്തുക്കളും 18 മാഗസിനുകളും പിടിച്ചെടുത്തു. കൂടുതല്‍ ഭീകരരുണ്ടോയെന്നറിയാന്‍ തെരച്ചില്‍ തുടരുകയാണ്.ഭീകരാക്രമണത്തെതുടര്‍ന്ന് സമീപപ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. പാകിസ്താനില്‍ പുതിയ സൈനിക മേധാവിയായി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ ചുമതലയേറ്റ ദിവസമാണ് ഭീകരാക്രമണമുണ്ടായത്. പുതിയ സൈനിക മേധാവി ഇന്ത്യക്ക് നല്‍കിയ വ്യക്തമായ സന്ദേശമാണ് നഗ്രോട്ട  ആക്രമണമെന്ന് മുന്‍ ആഭ്യന്തര സെക്രട്ടറി ആര്‍.കെ. സിങ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nagrota attack
News Summary - 7 Soldiers Killed In Terror Attack On Army Base Near Jammu
Next Story