Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഉറക്കം വരുന്നില്ല ഡോക്ടർ...
cancel

ആധുനികകാലത്ത് വ്യക്തികൾ നേരിടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് ഉറക്കക്കു റവ്. ഉറക്കമില്ലായ്മമൂലം ആവശ്യത്തിന് വിശ്രമം ലഭിക്കാതിരിക്കുന്നതോടെ ശരീരം വി വിധ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കുപോകുന്നു. മുൻകാലങ്ങളിൽ എട്ടുമുതൽ 10 മ ണിക്കൂറെങ്കിലും ഉറങ്ങിയവരായിരുന്നു നമ്മുടെ മുൻതലമുറക്കാർ. വൈദ്യുതി എത്തും മുമ്പ്  മണ്ണെണ്ണ ലാഭിക്കുന്നതിനായി നേരത്തേ ഉറങ്ങുകയും നേരം പുലർന്നശേഷം ഉണരുകയുമായിര ുന്നു പൊതുവേയുണ്ടായിരുന്ന രീതി. അതുകൊണ്ടുതന്നെ നല്ലവണ്ണം അധ്വാനിക്കുകയും ഉറങ്ങ ുകയും ചെയ്തിരുന്ന തലമുറയേക്കാൾ രോഗികളായി തീർന്നിരിക്കുകയാണ് ഇപ്പോഴുള്ള തല മുറ.


വ്യായാമരഹിതമായ ജീവിതം, ടെലിവിഷൻ, കമ്പ്യൂട്ടർ, മൊബൈൽഫോൺ തുടങ്ങിയ വയുടെ അമിതമായ ഉപയോഗം, കോളകൾ, ചായ, കാപ്പി തുടങ്ങിയ ഉത്തേജനം നൽകുന്ന പാനീയങ്ങൾ സാ ർവത്രികമായി ഉപയോഗിക്കാൻ തുടങ്ങിയത് എന്നിവയെല്ലാം ഉറക്കക്കുറവിന് കാരണമായി. സിഗരറ്റ്, മദ്യം തുടങ്ങിയവയും ഉറക്കക്കുറവിന് ആക്കംകൂട്ടും.

നേരം വെളുക്കുേമ്പാഴുള്ള ആകാശത്തിെൻറ നീലനിറം പകലിെൻറയും സന്ധ്യകളില്‍ ചുവപ്പുവെളിച്ചം രാത്രിയുടെയും തുടക്കത്തെപ്പറ്റി തലച്ചോറിന് അറിവുകൊടുക്കുേമ്പാഴാണ് നാം ഉണരുകയും ഉറങ്ങുകയും ചെയ്യുന്നത്. ഉറക്കത്തെ സഹായിക്കുന്ന ‘മെലാറ്റോണിന്‍’ എന്ന ഹോര്‍മോൺ ശരീരം ഉൽപാദിപ്പിക്കുന്നത് പുറംലോകത്തുനിന്നുള്ള ഇത്തരം സൂചനകളിലൂടെയാണെന്നാണ് പഠനങ്ങളിൽ കണ്ടെത്തിയത്. രാത്രിയില്‍, സ്മാര്‍ട്ട്‌ ഫോണുകളിൽനിന്നും സമാന സ്‌ക്രീനുകളിൽനിന്നും പുറപ്പെടുന്ന നീലവെളിച്ചം പകലാണെന്നു തലച്ചോര്‍ തെറ്റിദ്ധരിക്കാനും മെലാറ്റോണിെൻറ ഉൽപാദനം ഇല്ലാതാക്കാനും അതുവഴി ഉറക്കമില്ലായ്മക്ക് കാരണമാവുന്നുണ്ടെന്നുമാണ് പുതിയ ചില കണ്ടെത്തലുകൾ.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ അനുസരിച്ച് ലോക ജനസംഖ്യയിൽ 20 ശതമാനം പേരെങ്കിലും ഉറക്കക്കുറവ് എന്ന പ്രശ്നം അഭിമുഖീകരിക്കുന്നവരാണ്. ഇതിൽ ഭൂരിപക്ഷവും വികസിത രാജ്യങ്ങളിലെ പട്ടണവാസികളാണെന്നും പഠനം പറയുന്നു. എന്നാൽ, കൃത്യമായ കണക്ക് ഇതിലും എത്രയോ കൂടതലാണെന്ന് ഉറക്കക്കുറവുമൂലമുള്ള രോഗങ്ങളുടെ കണക്കെടുത്താൽ വ്യക്തമാവും. ഇന്ന് കണ്ടുവരുന്ന ജീവിതശൈലി രോഗങ്ങളിൽ പകുതിയോളമെങ്കിലും ആവശ്യത്തിന് വിശ്രമം, ഉറക്കം എന്നിവയുടെ കുറവുമൂലമാണെന്ന് ഡോക്ടർമാർ പറയുന്നു. ഒരു വ്യക്തിയുടെ ആരോഗ്യത്തോടെയുള്ള ജീവിതത്തിന് ആവശ്യത്തിന് ഉറക്കം അത്യന്താപേക്ഷിതമാണെന്ന് തർക്കമില്ലാത്ത കാര്യമാണ്. എട്ടുമണിക്കൂർ ജോലി, എട്ടുമണിക്കൂർ വിശ്രമം, എട്ടുമണിക്കൂർ ഉറക്കം എന്ന് ഒരു ദിവസത്തെ മൂന്നായി ഭാഗിച്ച് ദിനചര്യയെ ക്രമപ്പെടുത്തി പൊതുവെ പറയാറുണ്ടെങ്കിലും ഉറക്കത്തിെൻറ ദൈർഘ്യം വ്യക്തികളുടെ ജീവിതശൈലിയെ ആശ്രയിച്ചാണിരിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്.

കുഞ്ഞുങ്ങൾ കൂടുതൽ സമയം ഉറങ്ങുന്നത് അവരുടെ ശാരീരിക വളർച്ചക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിനാണ്. വ്യക്തികൾ വളരുന്നതോടെ ഉറക്കത്തിെൻറ തോത് കുറഞ്ഞുവരുന്നതു കാണാം. പ്രായമാകുന്നതോടെ ഉറക്കക്കുറവ് എന്ന പരാതി പറയാത്തവർ ചുരുക്കമാവും.
ചുരുങ്ങിയത് എട്ടുമണിക്കൂറെങ്കിലും ഉറങ്ങണമെന്ന് പൊതുവേ പറയാറുണ്ടെങ്കിലും തിരക്കുപിടിച്ച പുതിയകാലത്ത് ഇത് നടപ്പാക്കാൻ മിക്കവർക്കും കഴിയാറില്ല. എങ്കിലും, എല്ലാദിവസവും തുടർച്ചയായി ആറുമണിക്കൂറെങ്കിലും ഉറങ്ങിയിെല്ലങ്കിൽ അത് രോഗങ്ങളെ ക്ഷണിച്ചുവരുത്തുമെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

ഒരാളുടെ ശാരീരിക ആരോഗ്യത്തെ മാത്രമല്ല, മാനസിക ആരോഗ്യത്തിനും ഉറക്കം നിർബന്ധമാണ്. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഓർമക്കുറവ്, ശ്രദ്ധക്കുറവ്, അമിതകോപം തുടങ്ങിയ മാനസിക പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ ഉറക്കക്കുറവ് കാരണമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ഉറക്കം വരാൻ താമസിക്കുക, ഉറക്കത്തിനിടെ ഇടക്കിടെ ഉണരുക, നേരത്തേ ഉണർന്നുപോകുക തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ഉറക്കവുമായി ബന്ധപ്പെട്ട് കണ്ടുവരുന്നത്. ഹൃേദ്രാഗം, സന്ധിവാതം, ശ്വാസകോശ രോഗങ്ങൾ, തൈറോയ്ഡ് പ്രശ്നങ്ങൾ, ആർത്തവ വിരാമം, അമിതവണ്ണം, ശരീരഭാഗങ്ങളിലെ വേദന എന്നീ രോഗങ്ങൾ മൂലവും ഉത്കണ്ഠ, വിഷാദം, കടുത്ത സംഘർഷം തുടങ്ങിയ മാനസിക പ്രശ്നങ്ങൾ മൂലവും ഉറക്കക്കുറവ് കണ്ടുവരുന്നുണ്ട്.
നാലാഴ്ചയിലധികം ഉറക്കപ്രശ്നങ്ങൾ അലട്ടുന്നുണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടേണ്ടതാണ്. ഉറക്കക്കുറവിനുള്ള മരുന്നുകൾ ഇന്ന് വിപണിയിൽ യഥേഷ്ടം ലഭ്യമാണെങ്കിലും തുടർച്ചയായ ഇവയുടെ ഉപയോഗം മറ്റ് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാൻ കാരണമാവുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, മരുന്നുകളില്ലാതെ ഉറങ്ങാനുള്ള മറ്റു മാർഗങ്ങൾ ആശ്രയിക്കുന്നതാണ് നല്ലത്.

ശാന്തവും ശുചിത്വമുള്ളതുമായ അന്തരീക്ഷം ഉറക്കത്തിനായി തെരഞ്ഞെടുക്കുകയാണ് ആദ്യം വേണ്ടത്. കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യാൻ ശ്രമിക്കണം. ഉറങ്ങുന്നതിനുമുമ്പ് ചായ, കാപ്പി, മദ്യം, സിഗരറ്റ് എന്നിവ ഒഴിവാക്കണം. പകൽ മിതമായ രീതിയിൽ വ്യായാമം ചെയ്യുകയും ഉറങ്ങുന്നതിനുമുമ്പായി തണുത്ത വെള്ളത്തിൽ കുളിക്കുകയും ചെയ്യണം. കിടക്കയിൽ കിടന്നുകൊണ്ട് പുസ്തകം വായിക്കുന്നതും ടി.വി കാണുന്നതും ഒഴിവാക്കണം. കിടക്കുന്നതിന് തൊട്ടുമുമ്പായി കഴിയുന്നതും മനസ്സിനെ ശാന്തമാക്കണം.
അലോസരപ്പെടുത്തുന്ന ചിന്തകളെ ഒഴിവാക്കി സന്തോഷമുള്ള കാര്യങ്ങൾ ഓർക്കണം. പഞ്ചസാരയിട്ട ഇളം ചൂടുള്ള പാൽ കുടിക്കുന്നതും ഉറക്കത്തെ സഹായിക്കുമെന്ന് പറയപ്പെടുന്നു. ഇത്തരം കാര്യങ്ങൾ ചെയ്തിട്ടും ഉറക്കക്കുറവ് നീണ്ടുനിൽക്കുന്നുണ്ടെങ്കിൽ അതിെൻറ കാരണം കണ്ടെത്തി ചികിത്സ തുടങ്ങണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:insomniahealth articleMalayalam HealthInsomnia treatments
News Summary - Insomnia Causes symptoms treatments-health article
Next Story