Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅനൗദ്യോഗിക യാത്രാ...

അനൗദ്യോഗിക യാത്രാ വെബ്സൈറ്റുകൾ: തട്ടിപ്പിൽ കുടുങ്ങരുതെന്ന് പൊലീസ്

text_fields
bookmark_border
അനൗദ്യോഗിക യാത്രാ വെബ്സൈറ്റുകൾ: തട്ടിപ്പിൽ കുടുങ്ങരുതെന്ന് പൊലീസ്
cancel

ദുബൈ: കുറഞ്ഞ ടിക്കറ്റ് നിരക്ക് നൽകാമെന്ന ഓഫറുകളുമായെത്തുന്ന അനൗദ്യോഗിക വെബ്സൈറ്റുകളിൽ കയറി തട്ടിപ്പിനിരയാകരുതെന്ന മുന്നറിയിപ്പുമായി ദുബൈ പൊലീസ്.വിവിധ വിനോദസഞ്ചാര മേഖലകളിലേക്ക് പാക്കേജുകളും കുറഞ്ഞ ടിക്കറ്റുകളും ഓഫർ ചെയ്യുന്ന വെബ്സൈറ്റുകളുണ്ട്. എന്നാൽ, വ്യാജ വെബ്സൈറ്റല്ല എന്നുറപ്പുള്ളവയിൽ മാത്രമേ പ്രവേശിക്കാവു എന്ന് ദുബൈ പൊലീസ് ക്രിമിനൽ ഇൻവസ്റ്റിഗേഷൻ ഡയറക്ടർ ബ്രിഗേഡിയർ ജമാൽ സാലിം അൽ ജല്ലാഫ് അറിയിച്ചു. വിനോദ സഞ്ചാര സീസൺ മുന്നിൽക്കണ്ട് തട്ടിപ്പുകാർ സജീവമായിട്ടുണ്ട്.

അക്രഡിറ്റഡ് ഏജൻസികളും എയർലൈനുകളും വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാവൂ. അല്ലാത്തപക്ഷം, ക്രെഡിറ്റ് കാർഡ് തട്ടിപ്പ് ഉൾപ്പെടെ നേരിടേണ്ടിവന്നേക്കാം. സമൂഹ മാധ്യമങ്ങൾ വഴിയും ഇത്തരക്കാർ ഓഫറുകൾ നൽകുന്നുണ്ട്. കൂടുതൽ അന്വേഷിക്കാതെ വെബ്ൈസറ്റിൽ പ്രവേശിച്ച് ഇടപാടുകൾ നടത്തിയാൽ പണം നഷ്ടമാകും. പ്രമുഖ സ്ഥാപനങ്ങളുടെ പേര് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. പേരിലെ ഒരു അക്ഷരം മാറ്റിയും ലോഗോയിൽ ചെറിയ വിത്യാസം വരുത്തിയുമാണ് വ്യാജ വെബ്സൈറ്റിലേക്ക് ആളുകളെ ക്ഷണിക്കുന്നത്. അതിസൂക്ഷ്മതയില്ലെങ്കിൽ വൻ തുക നഷ്ടമാകും. ഇവർക്ക് പാസ്പോർട്ട്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകുന്നത് അപകടകരമാണ്. നമ്മൾ പോലും അറിയാതെ മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ രേഖകൾ ഉപയോഗിക്കും.

രാജ്യത്തിന് പുറത്ത് നിന്നായിരിക്കും ഈ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുക. അതിനാൽതന്നെ തട്ടിപ്പുകാരെ കണ്ടെത്തൽ അത്ര എളുപ്പമല്ല. ടിക്കറ്റുകൾ അശ്രദ്ധമായി ബുക്ക് ചെയ്താൽ വൻ തുക നഷ്ടമാകുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Unofficial travel websites
News Summary - Unofficial travel websites: Police warn against cheating
Next Story