ദുബൈയിൽ വളയം പിടിച്ച് വനിതകളും സ്ത്രീകളുടെ ബസ് സർവീസ് തുടങ്ങി
text_fieldsദുബൈ: വനിത വികസനത്തിന് വിവിധ പദ്ധതികൾ നടപ്പാക്കുന്ന ദുബൈയിൽ ഇനി മുതൽ ബസ് ഡ്രൈവർമാരായി സ്ത്രീകളും. ആദ്യ പടിയായി മൂന്ന് വനിതകളാണ് ബസുകളുടെ ഡ്രൈവിങ് സീറ്റിൽ എത്തിയത്. വെള്ളിയാഴ്ച മുതൽ ഇവർ സർവീസ് തുടങ്ങി. മിഡിൽ ഇൗസ്റ്റിൽ ആദ്യമായാണ് വനിതകളെ ബസ് ഡ്രൈവർമാരായി നിയമിക്കുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്.
പുരുഷ കേന്ദ്രീകൃതമായ ഇൗ മേഖലയിൽ വനിതകൾ ഡ്രൈവർമാരായി വരുന്നത് മികച്ച സൂചനയാണ് നൽകുന്നതെന്ന് ആർ.ടി.എ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സി.ഇ.ഒ അഹ്മദ് ഹാഷിം ബാരോസ്യാൻ പറഞ്ഞു. ഇത് വനിതകൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. വനിത ശാക്തീകരണത്തിനും സ്ത്രീ സമത്വത്തിനും ഇത് ഉപകരിക്കും. ആർ.ടി.എയുടെ സ്ത്രീ സമത്വ നയത്തിെൻറ ഭാഗമായാണ് നടപടി. നിലവിൽ മൂന്ന് വനിതകളെ മൂന്ന് റൂട്ടുകളിലാണ് നിശ്ചയിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിലായി കൂടുതൽ വനിതകൾ ഡ്രൈവിങ് സീറ്റിലെത്തും. മികച്ച പരിശീലനം കൊടുത്ത ശേഷമാണ് ഇവരെ തെരഞ്ഞെടുത്തത്. നിലവിൽ ആർ.ടി.എക്ക് 165 വനിത ടാക്സി ഡ്രൈവർമാരുണ്ട്. ഇതിന് പുറമെ ലിമോയിൽ 41 പേരും സ്കൂൾ ബസിൽ ഒരാളും വനിത ഡ്രൈവർമാരായുണ്ടെന്നും അഹ്മദ് ഹാഷിം ബാരോസ്യാൻ പറഞ്ഞു.
ബെനിയാസ്, ദേര സിറ്റി സെൻറർ, ടി1, ടി3 എന്നീ റൂട്ടിലാണ് വനിതയെ നിയമിച്ചത്. മാൾ ഒാഫ് എമിറേറ്റ്സിനെയും ദുബൈ സയൻസ് പാർക്കിനെയും അൽ ബർഷ സൗത്തിനെയും ബന്ധിപ്പിക്കുന്ന എഫ് 36ൽ ആണ് മറ്റൊരാളെ നിയമിച്ചത്. ബുർജുമാൻ, ബർദുബൈ, അൽഫഹീദി എന്നീ മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന എഫ് 70യിലും വനിത ഡ്രൈവറെ നിയോഗിച്ചിട്ടുണ്ട്.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.