യു.എ.ഇയിൽ കോവിഡ് എത്തിയിട്ട് നാലുമാസം
text_fieldsദുബൈ: ലോകത്താകമാനം പടർന്നുപന്തലിക്കുന്ന മഹാമാരി യു.എ.ഇയിൽ എത്തിയിട്ട് ഇന്നേക്ക് മൂന്നുമാസം. ജനുവരി 29നാണ് ചൈനയിൽനിന്നെത്തിയ കുടുംബത്തിന് ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തത്. അതിന് ശേഷം ഘട്ടം ഘട്ടമായി നടപ്പാക്കിയ ലോക്ഡൗൺ ഒന്നൊന്നായി ഒഴിവാക്കുകയാണ് യു.എ.ഇ ഇപ്പോൾ. അതേസമയം, മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് യു.എ.ഇയിലെ കാര്യങ്ങൾ ആശാവഹമാണ്. 50 ശതമാനം പേർ രോഗമുക്തരായത് ഇതിന് തെളിവാണ്. 32,532 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 16,685 പേരും രോഗമുക്തി നേടി. മരണസംഖ്യ കുറവാണെന്നതും ആശ്വാസം പകരുന്നു.
നാലുമാസത്തിനിടെ 258 പേരാണ് മരിച്ചത്. അതിൽ ഏറെയൂം പ്രവാസികളാണ്. മലയാളികളുടെ മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും പലതിെൻറയും കാരണം കോവിഡ് അല്ല. ഹൃദയാഘാതവും മറ്റ് അസുഖങ്ങളും മൂലമാണ് കൂടുതൽ പേരും മരിക്കുന്നത്. എന്നാൽ, മരണ ശേഷം നടത്തുന്ന പരിശോധനയിൽ ഇവരിൽ കോവിഡ് കണ്ടെത്തുകയാണെന്ന് ഡോക്ടർമാർ പറയുന്നു. ഇവരുടെ മരണത്തിെൻറ യഥാർഥ കാരണം കോവിഡ് അല്ലെന്നും മറ്റ് അസുഖങ്ങളാണെന്നുമാണ് വിദഗ്ധ അഭിപ്രായം.
അതേസമയം, നാലുമാസം തികയുേമ്പാൾ ദുബൈ നഗരം ഏറക്കുറെ സ്വതന്ത്രമായി മാറിയിട്ടുണ്ട്. സ്റ്റേ ഹോം സ്റ്റേ സേഫ് എന്നതിൽനിന്ന് മാറി ഉത്തരവാദിത്തത്തോടെ പുറത്തിറങ്ങാനുള്ള ആഹ്വാനങ്ങളാണ് ഇപ്പോൾ കേൾക്കുന്നത്. ഇതിെൻറ ഭാഗമായി ദുബൈ നഗരത്തിലെ മാളുകളും വിനോദ കേന്ദ്രങ്ങളും ജിമ്മുകളും കായിക മേഖലയും ഗതാഗത സംവിധാനവും പഴയപടിയിലേക്ക് നീങ്ങുകയാണ്. പകൽ പോലും പുറത്തിറങ്ങുന്നതിന് കനത്ത നിയന്ത്രണമേർപ്പെടുത്തിയിരുന്ന ദുബൈയാണ് ഇപ്പോൾ ഇത്തരമൊരു മാറ്റത്തിലേക്ക് ചുവടുവെക്കുന്നത്. ദുബൈയിലെ സാമ്പത്തിക മേഖലയിൽ ഇൗ മാറ്റത്തിെൻറ അലയൊലികൾ കേട്ടുതുടങ്ങിയിട്ടുണ്ട്. ചെറുകിട സ്ഥാപനങ്ങൾ തുറന്നതോടെ ജോലിയില്ലാതിരുന്ന പലർക്കും ജോലിയിൽ പ്രവേശിക്കാനായി.
നഗരം സജീവമായതോടെ ടാക്സി ജീവനക്കാർക്കും ആശ്വാസമായി. ജൂൺ 14 മുതൽ സർക്കാർ സംവിധാനം പഴയപടിയാകുമെന്ന് അറിയിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിലെ ഒാഫിസുകളുടെ പ്രവർത്തനവും രാത്രി 11 വരെ നീട്ടിയിട്ടുണ്ട്. ഇത്രയൊക്കെ സ്വാതന്ത്ര്യം അനുവദിക്കുേമ്പാഴും രാത്രിയിൽ മുടങ്ങാതെ അണുനശീകരണം നടക്കുന്നുണ്ട്. വിദേശത്തുനിന്നുള്ള വിമാനയാത്രക്കാർക്കും ദുബൈ വിമാനത്താവളത്തിെൻറ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്. ഇന്ത്യയിലേക്കുള്ള പ്രത്യേക വിമാനങ്ങളും ഇവിടെനിന്ന് പറക്കുന്നുണ്ട്. ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്ക് വിമാന സർവിസ് തുടങ്ങുന്നതും കാത്ത് നിരവധി പേർ നാട്ടിലുമുണ്ട്. താമസ വിസയുള്ളവരെ ഇവിടേക്ക് ക്ഷണിച്ചും വിസ പിഴ ഒഴിവാക്കിയും വിസ കാലാവധി ദീർഘിപ്പിച്ച് നൽകിയും യു.എ.ഇ ഭരണകൂടം ഉദാരസമീപനമാണ് പ്രവാസികളോട് സ്വീകരിച്ചിരിക്കുന്നത്.
യു.എ.ഇയിലെ കോവിഡ് ബാധിതർ
പുതുതായി സ്ഥിരീകരിച്ചത് 563
ആകെ രോഗികൾ 32,532
വ്യാഴാഴ്ച മരണം 03
ആകെ മരണം 258
വ്യാഴാഴ്ച രോഗമുക്തർ 314
ആകെ രോഗമുക്തർ 16,658
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.